ഇടയ്ക്കു മാത്രം കടകൾ തുറക്കുന്നത് തിരക്കു കൂട്ടുന്നുവെന്ന് റിപ്പോർട്ട്
കൊച്ചി ∙ . ലോക്ഡൗൺ ഇളവുള്ള ദിവസങ്ങളിൽ സംസ്ഥാനത്തെ പലചരക്ക് കടകളിലേക്കുള്ള വാഹനത്തിരക്ക് 45% വർധിക്കുന്നുവെന്നു ഗൂഗിൾ കമ്യൂണിറ്റി മൊബിലിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു. എല്ലാ ദിവസവും കടകൾ തുറന്നിരുന്ന മാസങ്ങളിൽ വാഹനത്തിരക്കിൽ ശരാശരി 25% മാത്രമായിരുന്നു വർധന. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാതിരുന്ന
കൊച്ചി ∙ . ലോക്ഡൗൺ ഇളവുള്ള ദിവസങ്ങളിൽ സംസ്ഥാനത്തെ പലചരക്ക് കടകളിലേക്കുള്ള വാഹനത്തിരക്ക് 45% വർധിക്കുന്നുവെന്നു ഗൂഗിൾ കമ്യൂണിറ്റി മൊബിലിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു. എല്ലാ ദിവസവും കടകൾ തുറന്നിരുന്ന മാസങ്ങളിൽ വാഹനത്തിരക്കിൽ ശരാശരി 25% മാത്രമായിരുന്നു വർധന. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാതിരുന്ന
കൊച്ചി ∙ . ലോക്ഡൗൺ ഇളവുള്ള ദിവസങ്ങളിൽ സംസ്ഥാനത്തെ പലചരക്ക് കടകളിലേക്കുള്ള വാഹനത്തിരക്ക് 45% വർധിക്കുന്നുവെന്നു ഗൂഗിൾ കമ്യൂണിറ്റി മൊബിലിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു. എല്ലാ ദിവസവും കടകൾ തുറന്നിരുന്ന മാസങ്ങളിൽ വാഹനത്തിരക്കിൽ ശരാശരി 25% മാത്രമായിരുന്നു വർധന. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാതിരുന്ന
കൊച്ചി ∙ . ലോക്ഡൗൺ ഇളവുള്ള ദിവസങ്ങളിൽ സംസ്ഥാനത്തെ പലചരക്ക് കടകളിലേക്കുള്ള വാഹനത്തിരക്ക് 45% വർധിക്കുന്നുവെന്നു ഗൂഗിൾ കമ്യൂണിറ്റി മൊബിലിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു. എല്ലാ ദിവസവും കടകൾ തുറന്നിരുന്ന മാസങ്ങളിൽ വാഹനത്തിരക്കിൽ ശരാശരി 25% മാത്രമായിരുന്നു വർധന.
കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാതിരുന്ന ജനുവരി മാസവുമായി ഇപ്പോഴത്തെ വാഹനത്തിരക്കിനെ താരതമ്യം ചെയ്താണു റിപ്പോർട്ട്. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു നൽകുന്ന തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വാഹനത്തിരക്ക് 45% വർധിക്കുന്നു. കടുത്ത നിയന്ത്രണങ്ങളുള്ള ശനി, ഞായർ ദിവസങ്ങളിൽ വാഹനത്തിരക്ക് 35% കുറയുന്നുവെങ്കിലും ഇത് പിന്നീടുള്ള ദിവസങ്ങളിൽ വർധിച്ച തിരക്കിന് ഇടയാക്കുകയാണ്.
നിയന്ത്രണങ്ങളോടെ കൂടുതൽ ദിവസങ്ങൾ കടകൾ പ്രവർത്തിക്കുന്ന തരത്തിൽ ലോക്ഡൗൺ നയത്തിൽ മാറ്റം വേണമെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നു വിദഗ്ധർ വിലയിരുത്തുന്നു.പാർക്കുകൾ, താമസ സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കുള്ള യാത്രയിൽ 12.5 ശതമാനത്തിന്റെ വർധന ജൂൺ മാസത്തിലുണ്ടായി. വിനോദാവശ്യങ്ങൾക്കുള്ള യാത്ര (–18%), പൊതുഗതാഗതം (–17%), ജോലി സ്ഥലങ്ങളിലേക്കുള്ള യാത്ര (–24%) എന്നിവ കുറഞ്ഞു.