ലോകാരോഗ്യ സംഘടനയ്ക്ക് വേറെ പണിയുണ്ട്
ലോകത്ത് എവിടെയെങ്കിലും ഒരു രോഗം പൊട്ടിപ്പുറപ്പെട്ടാൽ അപ്പോഴേക്കും വാട്സാപ്പിൽ വന്നുനിറയും ചിലരുടെ ‘അതിവിദഗ്‌ധ’ പൊടിക്കൈകകളും ഉപദേശങ്ങളും. അതു വിഡിയോ ആയും ഓഡിയോ ആയും വെറും മെസേജായുമൊക്കെ വരും. ഏറ്റവും ആധികാരിക വിവരം എന്ന | Covid-19 | Corona Malayalam News | Malayala Manorama
ലോകത്ത് എവിടെയെങ്കിലും ഒരു രോഗം പൊട്ടിപ്പുറപ്പെട്ടാൽ അപ്പോഴേക്കും വാട്സാപ്പിൽ വന്നുനിറയും ചിലരുടെ ‘അതിവിദഗ്‌ധ’ പൊടിക്കൈകകളും ഉപദേശങ്ങളും. അതു വിഡിയോ ആയും ഓഡിയോ ആയും വെറും മെസേജായുമൊക്കെ വരും. ഏറ്റവും ആധികാരിക വിവരം എന്ന | Covid-19 | Corona Malayalam News | Malayala Manorama
ലോകത്ത് എവിടെയെങ്കിലും ഒരു രോഗം പൊട്ടിപ്പുറപ്പെട്ടാൽ അപ്പോഴേക്കും വാട്സാപ്പിൽ വന്നുനിറയും ചിലരുടെ ‘അതിവിദഗ്‌ധ’ പൊടിക്കൈകകളും ഉപദേശങ്ങളും. അതു വിഡിയോ ആയും ഓഡിയോ ആയും വെറും മെസേജായുമൊക്കെ വരും. ഏറ്റവും ആധികാരിക വിവരം എന്ന | Covid-19 | Corona Malayalam News | Malayala Manorama
ലോകത്ത് എവിടെയെങ്കിലും ഒരു രോഗം പൊട്ടിപ്പുറപ്പെട്ടാൽ അപ്പോഴേക്കും വാട്സാപ്പിൽ വന്നുനിറയും ചിലരുടെ ‘അതിവിദഗ്‌ധ’ പൊടിക്കൈകകളും ഉപദേശങ്ങളും. അതു വിഡിയോ ആയും ഓഡിയോ ആയും വെറും മെസേജായുമൊക്കെ വരും. ഏറ്റവും ആധികാരിക വിവരം എന്ന മട്ടിലാകും അവതരണം. രസം കുടിച്ചാൽ കോവിഡ് വരില്ല, ചാണകത്തിനു കോവിഡിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട് തുടങ്ങിയ വിജ്ഞാന ശകലങ്ങളൊക്കെ ഇങ്ങനെ വന്നെന്നിരിക്കും. പലപ്പോഴും ലോകത്തെ പ്രശസ്തമായ ഏതെങ്കിലും ആശുപത്രിയുടെയോ ഗവേഷണ സ്ഥാപനത്തിന്റെയോ ഒക്കെ പേരിലാകും വിജ്ഞാന പ്രക്ഷേപണം.
ഏതാനും ആഴ്ച മുൻപ് ചൈനയിൽ കോവിഡ് സജീവമായിരുന്ന ഘട്ടത്തിൽ ചൈനയിലെ സൻജാൻ സർവകലാശാലയിലെ മെഡിക്കൽ വിദ്യാർഥിയുടേത് എന്ന പേരിൽ ഒരു മെസേജ് വാട്‌സാപ്പിൽ പലർക്കും കിട്ടിയിട്ടുണ്ടാകും. ഈ യൂണിവേഴ്സിറ്റി ചൈനയിൽ പോലുമല്ലെന്നതാണു വസ്തുത. ഇറാനിലാണ് സൻജാൻ യൂണിവേഴ്സിറ്റി. ഇതിനു പുറമേയാണ്, ലോകാരോഗ്യ സംഘടന, യുനിസെഫ്, നാസ എന്നിവയുടെ പേരിലുള്ള വ്യാജന്മാർ. ഈ സംഘടനകൾക്കെല്ലാം നല്ല രീതിയിൽ പ്രവർത്തിക്കുന്ന വെബ്‌സൈറ്റുകളും സമൂഹമാധ്യമ അക്കൗണ്ടുകളുമുണ്ട്. അവയിൽ നോക്കി സത്യം മനസ്സിലാക്കാം.
ഏറ്റവുമൊടുവിൽ ലോകാരോഗ്യ സംഘടനയുടെ പേരിൽ ഇറങ്ങിയ വ്യാജനാണ്, ബേക്കറി ഉൽപന്നങ്ങളിലൂടെ കോവിഡ് പടരാമെന്നതു കൊണ്ട് അവ നിരോധിച്ചു എന്നത്. നേരത്തെ, ലോകാരോഗ്യ സംഘടന പത്രങ്ങളെ നിരോധിച്ചു എന്നു പലരും പ്രചരിപ്പിച്ചതു പോലെതന്നെ വ്യാജനാണ് ഇതും.