ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്: സൂക്ഷിച്ചു നോക്കുംതോറും കൊറോണ ഒരു മിസ്റ്റിക് / സാമൂഹിക പരിഷ്കർത്താവാണെന്നു തെളിയുന്നു. അതു കണ്ണാടി പ്രതിഷ്ഠയാണ്. നമ്മിലേക്കു തിരിച്ചുവച്ച കണ്ണാടി. കാണുമ്പോൾ ഹൃദയപൂർവം എന്നഭിനയിച്ച് അങ്ങനെ നാം | Vachakamela | Manorama News

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്: സൂക്ഷിച്ചു നോക്കുംതോറും കൊറോണ ഒരു മിസ്റ്റിക് / സാമൂഹിക പരിഷ്കർത്താവാണെന്നു തെളിയുന്നു. അതു കണ്ണാടി പ്രതിഷ്ഠയാണ്. നമ്മിലേക്കു തിരിച്ചുവച്ച കണ്ണാടി. കാണുമ്പോൾ ഹൃദയപൂർവം എന്നഭിനയിച്ച് അങ്ങനെ നാം | Vachakamela | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്: സൂക്ഷിച്ചു നോക്കുംതോറും കൊറോണ ഒരു മിസ്റ്റിക് / സാമൂഹിക പരിഷ്കർത്താവാണെന്നു തെളിയുന്നു. അതു കണ്ണാടി പ്രതിഷ്ഠയാണ്. നമ്മിലേക്കു തിരിച്ചുവച്ച കണ്ണാടി. കാണുമ്പോൾ ഹൃദയപൂർവം എന്നഭിനയിച്ച് അങ്ങനെ നാം | Vachakamela | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്: സൂക്ഷിച്ചു നോക്കുംതോറും കൊറോണ ഒരു മിസ്റ്റിക് / സാമൂഹിക പരിഷ്കർത്താവാണെന്നു തെളിയുന്നു. അതു കണ്ണാടി പ്രതിഷ്ഠയാണ്. നമ്മിലേക്കു തിരിച്ചുവച്ച കണ്ണാടി. കാണുമ്പോൾ ഹൃദയപൂർവം എന്നഭിനയിച്ച് അങ്ങനെ നാം ഇതുവരെ നൽകിപ്പോന്ന എല്ലാ ഹസ്തദാനത്തെയും അതു റദ്ദ് ചെയ്തിരിക്കുന്നു. നാം ഹൃദയത്തിൽ ഒളിപ്പിച്ച മാസ്ക്കിനെ അത് ആ കണ്ണാടിയിൽ കാണിച്ചുതരുന്നു.

∙ ഡോ. എം.വി.പിള്ള: ഈ കോവിഡ്കാലത്ത് ലോകമൊട്ടാകെ ശാസ്ത്രീയമായ സ്ഥിതിവിവരക്കണക്കുകൾക്ക് ആശ്രയിക്കുന്നത് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കോവിഡ് റിസോഴ്സസ് സെന്ററിനെയാണ്. ഈ യൂണിവേഴ്സിറ്റിയുടെ പബ്ലിക് ഹെൽത്ത് സ്കൂളാണ് ഏതാനും വർഷം മുൻപ് കേരളത്തിൽ സെന്റർ സ്ഥാപിക്കാൻ മുന്നോട്ടുവന്നത്. തികച്ചും വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാൽ അതു നമ്മൾ നിരസിച്ചു. പബ്ലിക് ഹെൽത്ത് രംഗത്ത് ലോകനേതൃത്വത്തിൽ നിൽക്കേണ്ടിയിരുന്ന ഒട്ടേറെ പ്രതിഭകളെ അങ്ങനെ നമുക്കു നഷ്ടമായി.

ADVERTISEMENT

∙ കെ.എൽ. മോഹനവർമ: ഇന്ന് എഴുത്തിൽ പേരെടുക്കുന്നതിനെക്കാൾ എളുപ്പം ദൃശ്യമേഖലയിൽ കഴിവു തെളിയിക്കുന്നതാണ്. അവിടെയാണ് അവസരങ്ങൾ. ഇതിനിടയിൽ ഞങ്ങളെപ്പോലെയുള്ളവർ സ്മാരക ചിഹ്നങ്ങളായി മാറും. പുതിയതിലേക്കു മാറാനുള്ള പ്രയാസം തീർച്ചയായും എന്റെ തലമുറയ്ക്കുണ്ട്. ഇത്ര വലിയ ഡിജിറ്റൽ വിപ്ലവമുണ്ടാകുമെന്ന് എന്റെ തലമുറയിലെ ഒരു എഴുത്തുകാരനും പ്രതീക്ഷിച്ചതല്ല.

∙ ഡോ. ബി.ഇക്ബാൽ: ഉന്നതതലങ്ങളിൽനിന്നുള്ള നിർദേശപ്രകാരമാണ് എല്ലാ വൈദ്യശാ‍സ്ത്ര ധാർമികതയ്ക്കും വാക്സിൻ പരീക്ഷണ ചട്ടങ്ങൾക്കും എതിരായ നീക്കം ഐസിഎംആറിന്റെ ഭാഗത്തുനിന്നുമുണ്ടായത്. ഓഗസ്റ്റ് 15ന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ‘ദേശീയ വാക്സിൻ’ തയാറായി എന്നു പ്രഖ്യാപിച്ച് ഖ്യാതി നേടാനാണ് ഭരണനേതൃത്വത്തി ന്റെ ശ്രമം.

ADVERTISEMENT

∙ പ്രഫ. എം.കുഞ്ഞാമൻ: വികസനം എന്നത് എല്ലാവരും ഇഷ്ടപ്പെടുകയും ആവശ്യപ്പെടുകയും ചെയ്യുന്ന ഒന്നാണ്. എന്നാൽ, ദരിദ്രർ ഒരിക്കലും വികസനം വേണമെന്ന് ആവശ്യപ്പെടുകയില്ല. അവരുടെ ആവശ്യം ഭക്ഷണം, ഭൂമി, വിദ്യാഭ്യാസം, മരുന്ന് എന്നിവയാണ്.

∙ വി.ജെ.ജയിംസ്: അക്ഷരത്തിന് സ്വയം പ്രകാശന ശേഷിയുണ്ടെന്നും അതു സ്വയം പ്രകാശിച്ചുകൊള്ളുമെന്നുമാണ് എന്റെ വിശ്വാസം. അക്ഷരം ആവശ്യപ്പെടുമ്പോൾ ഒരു പേനയുടെ സ്ഥാനത്തു നിന്നുകൊടുക്കുക മാത്രമേ എഴുത്തുകാരനു ചെയ്യാനുള്ളൂ. അത്രമേൽ അനിശ്ചിതമായ എഴുത്തിനെക്കുറിച്ച് അതിനാൽ മേനി നടിക്കാൻ ഒന്നുമില്ലെന്നാണ് എന്റെ തോന്നൽ.

ADVERTISEMENT

∙ എസ്.ഭാസുരചന്ദ്രൻ: നിങ്ങൾക്കു തോന്നിയിട്ടില്ലേ, ഒരു എം.കൃഷ്ണൻ നായർ ഇല്ലാത്തതിന്റെ കേട് മലയാള സാഹിത്യത്തിൽ കിടപ്പുണ്ടെന്ന്? പഴയ ശൈലിയിൽ പറഞ്ഞാൽ ആരൊക്കെ വാളെടുത്തിട്ടുണ്ടോ അവരെല്ലാം വെളിച്ചപ്പാടുമാരാണ്. 

∙ എ.ഹേമചന്ദ്രൻ: പൊലീസ് സ്റ്റേഷൻ ഒരു പാഠശാലയാണ്. ജീവിതത്തിൽ മറ്റൊരിടത്തും ലഭിക്കാത്ത തീവ്രമായ അനുഭവങ്ങളിലൂടെ നിങ്ങൾക്കു മനുഷ്യാവസ്ഥകളെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമെല്ലാം വിലപ്പെട്ട പാഠങ്ങൾ നൽകുന്ന ഒരു കലാശാല. ഒരു പൊലീസ് ഉദ്യോഗസ്ഥനു ലോകത്തൊരു പരിശീലനക്കളരിയും അതിനു പകരമാവില്ല; പഠിക്കാൻ മനസ്സുണ്ടെങ്കിൽ.

∙ പുനലൂർ രാജൻ‍: ‍മദിരാശിയിൽ വച്ച് പി.ജെ.ആന്റണിയുടെ കഴുത്തിനു പിടിച്ചു ബഷീർ കുത്താൻ ശ്രമിക്കുന്നതും നടൻ മധു തടയാൻ ശ്രമിക്കുന്നതുമായ ഒരു കുസൃതിരംഗം ഫൊട്ടോഗ്രഫർ പി.ഡേവിഡ് പകർത്തിയത് ഓർക്കുന്നു. പി.ജെ.ആന്റണിയുടെ കയ്യിലിരുന്ന് ഈ കഠാര (വി.അബ്ദുല്ല സാഹിബ് സമ്മാനിച്ചത്) ‘ഭാർഗവീനിലയ’ത്തിൽ അഭിനയിക്കുകയും ചെയ്തു.

English Summary: Vachakamela