‘e–കളി തീക്കളി ’ പരമ്പരയോടനുബന്ധിച്ച് മലയാള മനോരമ നടത്തിയ ഫോൺ ഇൻ പരിപാടിയിൽ സങ്കടങ്ങളും സംശയങ്ങളും പങ്കുവച്ച് ഇരുനൂറോളം ഫോൺവിളികൾ. മാതാപിതാക്കളുടെ ചോദ്യങ്ങൾക്ക് മാനസികാരോഗ്യ വിദഗ്ധരായ ഡോ.സി.ജെ.ജോൺ, ഡോ.അരുൺ ബി.നായർ...mobile game addiction, mobile game addiction manorama news,

‘e–കളി തീക്കളി ’ പരമ്പരയോടനുബന്ധിച്ച് മലയാള മനോരമ നടത്തിയ ഫോൺ ഇൻ പരിപാടിയിൽ സങ്കടങ്ങളും സംശയങ്ങളും പങ്കുവച്ച് ഇരുനൂറോളം ഫോൺവിളികൾ. മാതാപിതാക്കളുടെ ചോദ്യങ്ങൾക്ക് മാനസികാരോഗ്യ വിദഗ്ധരായ ഡോ.സി.ജെ.ജോൺ, ഡോ.അരുൺ ബി.നായർ...mobile game addiction, mobile game addiction manorama news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘e–കളി തീക്കളി ’ പരമ്പരയോടനുബന്ധിച്ച് മലയാള മനോരമ നടത്തിയ ഫോൺ ഇൻ പരിപാടിയിൽ സങ്കടങ്ങളും സംശയങ്ങളും പങ്കുവച്ച് ഇരുനൂറോളം ഫോൺവിളികൾ. മാതാപിതാക്കളുടെ ചോദ്യങ്ങൾക്ക് മാനസികാരോഗ്യ വിദഗ്ധരായ ഡോ.സി.ജെ.ജോൺ, ഡോ.അരുൺ ബി.നായർ...mobile game addiction, mobile game addiction manorama news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘e–കളി തീക്കളി ’ പരമ്പരയോടനുബന്ധിച്ച് മലയാള മനോരമ നടത്തിയ ഫോൺ ഇൻ പരിപാടിയിൽ സങ്കടങ്ങളും സംശയങ്ങളും പങ്കുവച്ച് ഇരുനൂറോളം ഫോൺവിളികൾ. മാതാപിതാക്കളുടെ ചോദ്യങ്ങൾക്ക് മാനസികാരോഗ്യ വിദഗ്ധരായ ഡോ.സി.ജെ.ജോൺ, ഡോ.അരുൺ ബി.നായർ, ഡോ.സി.എ.സ്മിത, ഡോ.കെ.എൻ.റോഷൻ ബിജ്‌ലി എന്നിവർ നൽകിയതു വിശദമറുപടികൾ

പറഞ്ഞാൽ തീരാത്തത്ര സങ്കടങ്ങളായിരുന്നു അമ്മമാർക്ക്. രാത്രി മുഴുവൻ മുറിക്കുള്ളിൽ അടച്ചുപൂട്ടിയിരുന്നു ഫോണിൽ കളിക്കുന്ന മക്കളെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാൻ എന്തുവഴിയെന്നായിരുന്നു പലർക്കും അറിയേണ്ടിയിരുന്നത്. പരമാവധി ശ്രമിച്ചിട്ടും ഫോണിലെ കളിയിൽനിന്നു മക്കൾ പിന്തിരിയുന്നില്ല. ‘‘എന്നെയും അവന്റെ അനിയത്തിയെയും നിരന്തരം അസഭ്യം പറയുകയും അടിക്കുകയും ചെയ്യും. ഇനി സഹിക്കാൻ വയ്യ. ജീവിച്ചിരിക്കണമെന്നു പോലുമില്ല’’ ഫോണിൽ വിളിച്ച ഒരമ്മ കണ്ണീരോടെ പറഞ്ഞു. 

ADVERTISEMENT

മക്കളുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങളുടെ യഥാർഥകാരണം തിരിച്ചറിയാൻ വൈകിയതിന്റെ ദുഃഖവും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച മാനസികാരോഗ്യ വിദഗ്ധരുമായുള്ള ഫോൺ ഇൻ പരിപാടിയിൽ മാതാപിതാക്കൾ പങ്കുവച്ചു. മലയാള മനോരമ പ്രസിദ്ധീകരിച്ച ‘e–കളി തീക്കളി’ എന്ന പരമ്പരയോടനുബന്ധിച്ചായിരുന്നു ആശങ്കകൾ പങ്കുവയ്ക്കാനും നിർദേശങ്ങൾ തേടാനും അവസരമൊരുക്കിയത്.

പഠിക്കാനുള്ള താൽപര്യം ഇല്ലാതായി, ഭക്ഷണം കഴിക്കുന്നില്ല, കുളിക്കുന്നില്ല, എപ്പോഴും ദേഷ്യവും അക്രമവും. ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായി മാറിയ കുട്ടികളെക്കുറിച്ചു പൊതുവായി ഉയർന്ന ആശങ്ക ഇതായിരുന്നു. ചിലപ്പോൾ ഗെയിം കളിച്ചു മകന്റെ കൈ കുഴയുമ്പോൾ ഭക്ഷണം താൻ വാരിക്കൊടുക്കാറുണ്ടെന്നും ഒരമ്മ പറഞ്ഞു. 

 

ചില പ്രധാന ചോദ്യങ്ങളും അവയ്ക്ക് മാനസികാരോഗ്യ വിദഗ്ധർ നൽകിയ മറുപടികളും

ADVERTISEMENT

∙ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നെന്ന കാരണം പറഞ്ഞു മകൻ എപ്പോഴും ഫോണിലാണ്. എന്താണ് അവൻ ചെയ്യുന്നതെന്ന് അറിയാനാകുന്നില്ല. 

ഗൂഗിൾ ഫാമിലി ലിങ്ക് ഫോർ പേരന്റ്സ് എന്ന ആപ്ലിക്കേഷൻ സ്വന്തം ഫോണിലും ഗൂഗിൾ ഫാമിലി ലിങ്ക് ഫോർ ചിൽഡ്രൻ ആൻഡ് ടീംസ് എന്ന ആപ്ലിക്കേഷൻ കുട്ടികളുടെ ഫോണിലും ഇൻസ്റ്റാൾ െചയ്യുക. ഇരു ആപ്ലിക്കേഷനുകളും പെയർ ചെയ്താൽ കുട്ടികളുടെ ഫോൺ ഉപയോഗം അച്ഛനോ അമ്മയ്ക്കോ നിയന്ത്രിക്കാം. നിശ്ചിത സമയത്തേക്കു മാത്രമായി അവർക്കു ഫോൺ‌ തുറന്നു നൽ‌കാം. ആവശ്യമില്ലാത്ത വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും ബ്ലോക്ക് ചെയ്യാം. 

∙പലതവണ പറഞ്ഞിട്ടും മകൻ ഓൺലൈൻ കളി നിർത്തുന്നില്ല. എങ്ങനെ പിന്തിരിപ്പിക്കാം

വീടിനു പരിസരത്തോ മറ്റോ കുട്ടികൾക്കു കായികമായ കളികൾക്ക് അവസരം നൽകുക. അവർക്കു താൽപര്യമുള്ള മറ്റു കാര്യങ്ങൾ കണ്ടെത്തി അതിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുക.  വെറുതേ ഇരിക്കുന്ന സമയം കുറയ്ക്കുക. പാട്ടുപാടുക, ചിത്രം വരയ്ക്കുക തുടങ്ങി മക്കളുടെ കഴിവുകൾ സമൂഹമാധ്യമങ്ങളിൽ‌ പങ്കുവച്ച് അവരിൽ അഭിമാനബോധം വളർത്തുക. അവരെ കുറ്റപ്പെടുത്തുന്നത് ഒഴിവാക്കുക. 

ADVERTISEMENT

∙ഫോൺ കളി പൂർണമായി ഒഴിവാക്കണോ? എത്ര സമയം കളിക്കാനായി നൽകാം

മറ്റു വിനോദങ്ങളിൽ ഏർപ്പെടാൻ സാഹചര്യമില്ലെങ്കിൽ ദിവസം പരമാവധി ഒരു മണിക്കൂർ വരെ കളിക്കാൻ അനുവദിക്കാം. എന്നാൽ, അഡിക്‌ഷൻ വരുത്തുന്ന കളികൾ ഒഴിവാക്കണം. ഇങ്ങനെ ഫോൺ നൽകാൻ വ്യവസ്ഥ വയ്ക്കണം. കുട്ടിക്കായി ടൈംടേബിൾ തയാറാക്കുക. അത് അതേപടി പാലിച്ചാൽ മാത്രമേ ഫോൺ നൽകൂ എന്ന കരാറിലേർപ്പെടുക. അതിൽ വിട്ടുവീഴ്ച വരുത്തരുത്. 3 വയസ്സുവരെ കുട്ടികളെ ഫോണോ ടിവിയെ കാണിക്കാതിരിക്കാൻ ശ്രദ്ധിക്കുക. 

∙ഇത്തരം ഗെയിമുകൾ നിരോധിക്കാൻ എന്താണു വഴി

‍‍ഡോ.സി.ജെ.ജോൺ, ഡോ.അരുൺ ബി.നായർ, ഡോ.സി.എ.സ്മിത, ഡോ.കെ.എൻ.റോഷൻ ബിജ്‌ലി.

ഗെയിമുകൾ മാത്രമല്ല, വീടുകളിലെ അന്തരീക്ഷവും ചിലപ്പോൾ കുട്ടികളെ ഇൗ അഡിക്‌ഷനിലേക്ക് എത്തിക്കുന്നുണ്ട്. ഫ്രീ ഫയർ പോയാൽ മറ്റൊരു ഗെയിം വന്നേക്കാം. ഓരോ കുട്ടിയെയും പ്രത്യേകം മനസ്സിലാക്കി അവന്റെ പെരുമാറ്റരീതികളെ മെച്ചപ്പെടുത്താനാണു ശ്രമിക്കേണ്ടത്. 

∙ഓൺലൈൻ കളി തുടങ്ങിയ ശേഷം എപ്പോഴും ദേഷ്യമാണ്. വീട്ടിലെ സാധനങ്ങൾ അടിച്ചുതകർക്കുന്നു. എത്ര ശ്രമിച്ചിട്ടും വഴങ്ങുന്നില്ല. 

ഗെയിം അഡിക്‌ഷൻ ഒരു പരിധി പിന്നിട്ടാൽ ഡിജിറ്റൽ ഡീടോക്സിഫിക്കേഷൻ ചികിത്സ വേണ്ടി വരും. അതിനായി മാനസികാരോഗ്യ വിദഗ്ധനെ കാണണം. 

 കുട്ടി വരാൻ കൂട്ടാക്കുന്നില്ലെങ്കിൽ മാതാപിതാക്കൾ ഡോക്ടറെ കാണുക. ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായി കഴിഞ്ഞാൽ പിന്നീടു ബന്ധങ്ങളിലെ സമവാക്യങ്ങൾ പോലും കുട്ടികൾ മറക്കും. കുട്ടികൾ വൈകാരികമായി രക്ഷിതാക്കളെ ‘ബ്ലാക്ക്മെയിൽ’ ചെയ്യാൻ ശ്രമിക്കും. ഇതിനു വഴങ്ങരുത്. കുട്ടികളുടെ ‘നിയന്ത്രണത്തിന്റെ മീറ്റർ’ അവരുടെ കയ്യിൽത്തന്നെയാണ്. സ്വയം നിയന്ത്രണത്തിന് അവരെ പ്രേരിപ്പിക്കാൻ കഴിയുന്ന വിധത്തിൽ ബുദ്ധിപരമായി മാതാപിതാക്കൾ ഇടപെടണം. 

‘ഇപ്പോഴത്തെ സാഹചര്യത്തിൽ ഡിജിറ്റൽ സംവിധാനങ്ങൾ ലഭ്യമാകുന്ന ഏതു കുട്ടിയും വഴിതെറ്റാനുള്ള സാധ്യത കൂടുതലാണ്. ഇതു രക്ഷിതാക്കൾ തിരിച്ചറിയണം. രണ്ടല്ല, അവർക്കുവേണ്ടി മറ്റൊരു നിരീക്ഷണ കണ്ണ് കൂടി രക്ഷിതാക്കൾക്കു വേണം. തിരക്കുകൾ മാറ്റിവച്ച് അവർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കണം. പ്രശ്നപരിഹാരത്തിനായി മാതാപിതാക്കൾ ഒരുമിച്ചു ശ്രമിക്കണം.’

‍‍ഡോ.സി.ജെ.ജോൺ. ( സീനിയർ കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, കൊച്ചി)

‘ഓൺലൈൻ ക്ലാസ് തുടങ്ങിയശേഷം പഠനത്തിൽ പിന്നോട്ടു പോയ 600 കുട്ടികളെ പരിശോധിച്ചപ്പോൾ അതിൽ 80% പേരിൽ വൈറ്റമിൻ ഡിയുടെ കുറവു കണ്ടെത്തി. എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകാനും കോവിഡിനെ അടക്കം നേരിടാനുള്ള പ്രതിരോധശേഷി നിലനിർത്താനും വൈറ്റമിൻ ഡി ആവശ്യമാണ്. വെയിൽ കൊള്ളാതെ വീട്ടിനുള്ളിൽ കുത്തിയിരിക്കുന്നതിന്റെ ഫലമാണിത്. കൃത്യസമയത്ത് കുട്ടികൾ ഉറങ്ങുന്നെന്നും ഉണരുന്നെന്നും ഉറപ്പാക്കുക. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപു തന്നെ ഫോൺ, ടിവി ഉപയോഗം അവസാനിപ്പിക്കണം. ’

ഡോ.അരുൺ ബി.നായർ. (സൈക്യാട്രിസ്റ്റ്, തിരുവനന്തപുരം മെഡിക്കൽ കോളജ്)

‘കുട്ടികളിലെ മാറ്റങ്ങളെല്ലാം ഗെയിമിങ് ഡിസോർഡർ അല്ല. നല്ല ചിട്ട ഉണ്ടായിരുന്നവരാണു സ്കൂൾ കുട്ടികൾ. കോവിഡ്കാലത്ത് അതെല്ലാം നഷ്ടമായപ്പോഴാണ് അവർ ആകാംക്ഷയുണർത്തുന്ന ഗെയിമുകളിലേക്കു പോയത്. കുട്ടികൾക്കു നമ്മുടെ ‘ക്വാളിറ്റി ടൈം’ നൽകിയാൽത്തന്നെ ഒട്ടേറെ പ്രശ്നങ്ങൾക്കു പരിഹാരമാകും. വീട്ടിൽ എല്ലാവരും ഒന്നിച്ചിരുന്നു സംസാരിക്കാൻ സമയം കണ്ടെത്തണം. ചെറിയ കുട്ടികൾക്ക് ‘ആക്ടിവിറ്റി ഷെഡ്യൂൾ’ കൊടുക്കുക. അതു പൂർത്തീകരിക്കുമ്പോൾ സമ്മാനങ്ങളോ പ്രോത്സാഹനമോ നൽകുക. കഴിയുമെങ്കിൽ ഓൺലൈൻ ക്ലാസുകൾ ലാപ്ടോപ്പിൽ സജ്ജമാക്കുക.

ഡോ.സി.എ.സ്മിത. (അസി. പ്രഫസർ, സൈക്യാട്രി ആൻഡ് ചൈൽഡ് സൈക്യാട്രി ഇൻ ചാർജ്, കോഴിക്കോട് മെഡിക്കൽ കോളജ്)

കുട്ടികളുടെ പ്രശ്നങ്ങൾ ശാന്തമായി കൈകാര്യം ചെയ്യുക. യഥാർഥപ്രശ്നം ഗെയിം തന്നെയാകണമെന്നില്ല. മറ്റെന്തെങ്കിലും പ്രശ്നത്തിൽനിന്നു മാറി നിൽക്കാനാകും ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്നത്. ആവശ്യമുള്ള സമയത്തു മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക എന്നതാണ് ഏറ്റവും പ്രധാനം. അംഗീകൃത ഡോക്ടർമാരെ മാത്രമേ സമീപിക്കാവൂ. എല്ലാ ഗവ. മെഡിക്കൽ കോളജുകളിലും മിക്ക ജില്ലാ ആശുപത്രികളിലും മാനസികാരോഗ്യ വിഭാഗം ഉണ്ട്. അവിടെ നേരിട്ടു ചെന്നു സംസാരിക്കാം. കൂടാതെ പൊലീസിന്റെ ചിരി പദ്ധതിയിലേക്കും കേന്ദ്ര സാമൂഹികനീതി വകുപ്പിന്റെ കിരൺ ഹെൽപ് ലൈനിലേക്കും (18005990019) ഏതു സമയത്തും വിളിക്കാം.

ഡോ.കെ.എൻ.റോഷൻ ബിജ്‌ലി. (ഡയറക്ടർ, കോംപസിറ്റ് റീജനൽ സെന്റർ ഫോർ പഴ്സൻസ് വിത്ത് ഡിസെബിലിറ്റീസ്, കോഴിക്കോട്)

English Summary: Students mobile game addiction