ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിക്കപ്പെട്ട പരാതിയുടെ പശ്ചാത്തലത്തിൽ ചോദ്യങ്ങളുന്നയിച്ച മാധ്യമങ്ങൾക്ക് സുപ്രീം കോടതി റജിസ്ട്രാർ നൽകിയ മറുപടി:

ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിക്കപ്പെട്ട പരാതിയുടെ പശ്ചാത്തലത്തിൽ ചോദ്യങ്ങളുന്നയിച്ച മാധ്യമങ്ങൾക്ക് സുപ്രീം കോടതി റജിസ്ട്രാർ നൽകിയ മറുപടി:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിക്കപ്പെട്ട പരാതിയുടെ പശ്ചാത്തലത്തിൽ ചോദ്യങ്ങളുന്നയിച്ച മാധ്യമങ്ങൾക്ക് സുപ്രീം കോടതി റജിസ്ട്രാർ നൽകിയ മറുപടി:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചീഫ് ജസ്റ്റിസിനെതിരെ ഉന്നയിക്കപ്പെട്ട പരാതിയുടെ പശ്ചാത്തലത്തിൽ ചോദ്യങ്ങളുന്നയിച്ച മാധ്യമങ്ങൾക്ക് സുപ്രീം കോടതി റജിസ്ട്രാർ നൽകിയ മറുപടി:

∙ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതിയുടെ പ്രതികരണം ഇതാണ്: 2018 ഒക്ടോബർ 11ലെ ആരോപണങ്ങളും മറ്റ് ആരോപണങ്ങളും തികച്ചും തെറ്റും കുൽസിതവുമാണ്, പൂർണമായി നിഷേധിക്കുന്നു.

ADVERTISEMENT

∙ ലോവർ ഡിവിഷൻ ക്ലാർക്കിനു തുല്യമായ പദവിയിലാണു പരാതി ഉന്നയിച്ച വ്യക്തിയെ ചീഫ് ജസ്റ്റിസിന്റെ വസതിയിൽ നിയോഗിച്ചത്. വസതിയിലെ ഓഫിസിൽ മറ്റു പലരും ജോലിയിലുണ്ടായിരുന്നു. എപ്പോഴും കുറഞ്ഞത് 5 – 6 പേരെങ്കിലും ഓഫിസിലുണ്ടായിരുന്നു. ചെറിയൊരു കാലയളവിലാണ് ഈ വ്യക്തി ചീഫ് ജസ്റ്റിസിന്റെ വസതിയിൽ ജോലി ചെയ്തത്. ജോലിയുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ, ഈ വ്യക്തിക്ക് ചീഫ് ജസ്റ്റിസുമായി നേരിട്ട് ഇടപഴകാൻ അവസരമുണ്ടായിട്ടില്ല.

∙ നടപടിക്രമങ്ങൾ പാലിച്ചാണ് ഈ വ്യക്തിയെ സർവീസിൽനിന്ന് പുറത്താക്കിയത്. സഹോദരൻ താൽക്കാലിക ജീവനക്കാരനായിരുന്നു, ജോലി തൃപ്തികരമല്ലാത്തതിനാലാണു പുറത്താക്കിയത്.

ADVERTISEMENT

∙ അനുവാദമില്ലാതെ ചീഫ് ജസ്റ്റിസിനെ ഫോൺ വിളിക്കാനോ അദ്ദേഹത്തിന്റെ ഓഫിസുമായി ബന്ധപ്പെടാനോ ആർക്കും അനുമതിയില്ല. കുടുംബത്തിലുള്ളവർക്കെതിരെ  സുപ്രീം കോടതി റജിസ്ട്രി പരാതിപ്പെട്ടിരുന്നു. വകുപ്പു തല അന്വേഷണം നടത്തിയിട്ടാവാം ഡൽഹി പൊലീസ് നടപടിയെടുത്തത്. 

∙ തെറ്റും കുൽസിതവുമായ ആരോപണങ്ങളുടെ ഉദ്ദേശ്യം ദുരുദ്ദേശ്യപരമാണ്. വ്യക്തിക്കെതിരെ ഗുരുതരമായ ആരോപണമുള്ള ക്രിമിനൽ കേസുണ്ട്. സുപ്രീം കോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. വ്യക്തി പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതിനാലാണ് ജാമ്യം റദ്ദാക്കാൻ പൊലീസ് ആവശ്യപ്പെട്ടതെന്നാണ് അറിയുന്നത്.

ADVERTISEMENT

∙ വ്യക്തിക്കും കുടുംബത്തിനുമെതിരെ നേരത്തേ 2 ക്രിമിനൽ കേസുകളുണ്ടായിരുന്നു. (ഇവ അയൽപക്കക്കാരുമായുണ്ടായ നേരിയ സംഘർഷങ്ങളുടെ പേരിലുള്ളതും ഒത്തുതീർന്നയവയുമാണെന്ന് പൊലീസ് പറയുന്നു)

∙ ചീഫ് ജസ്റ്റിസിന്റെ ഓഫിസിൽനിന്നു മാറ്റിയപ്പോഴോ, പുറത്താക്കിയപ്പോഴോ ഉന്നയിക്കാത്ത ആരോപണങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്. വ്യക്തിയുടെ ശരിയല്ലാത്ത പെരുമാറ്റത്തിനെതിരെ ചീഫ് ജസ്റ്റിസിന്റെ സെക്രട്ടേറിയറ്റ്, സുപ്രീം കോടതി റജിസ്ട്രാർക്കു പരാതി നൽകിയിരുന്നു. സെക്രട്ടേറിയറ്റിന്റെ പരാതിയിൽ പറഞ്ഞതല്ലാതെ, .വ്യക്തിയുടെ ഭാഗത്തുനിന്ന് മറ്റു നടപടിപ്പിഴവുകളുമുണ്ടായിട്ടുണ്ട്. 

∙ തങ്ങളുടേതായ തെറ്റുകൾക്ക് തനിക്കും കുടുംബത്തിനുമെതിരെയുള്ള നിയമനടപടികളിൽനിന്നു രക്ഷപ്പെടാനാവാം ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത്. സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ദുഷ്ടലാക്കുള്ള ശക്തികൾ ഇതിനെല്ലാം പിന്നിലുണ്ടാവാനും ഏറെ സാധ്യതയുണ്ട്.