പെൺകുട്ടിയുടെ നീതിക്കായി ദീപികയുടെ പോരാട്ടം
അഭിഭാഷകരോ രാഷ്ട്രീയനേതൃത്വമോ പിന്തുണയ്ക്കാത്ത സാഹചര്യത്തിൽ, ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്കുവേണ്ടി കോടതിയിൽ ഹാജരായതോടെ രാജ്യാന്തര ശ്രദ്ധ നേടിയ അഭിഭാഷകയാണ് ദീപിക സിങ് രജാവത്ത്. | Kathua Rape Case | Manorama News
അഭിഭാഷകരോ രാഷ്ട്രീയനേതൃത്വമോ പിന്തുണയ്ക്കാത്ത സാഹചര്യത്തിൽ, ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്കുവേണ്ടി കോടതിയിൽ ഹാജരായതോടെ രാജ്യാന്തര ശ്രദ്ധ നേടിയ അഭിഭാഷകയാണ് ദീപിക സിങ് രജാവത്ത്. | Kathua Rape Case | Manorama News
അഭിഭാഷകരോ രാഷ്ട്രീയനേതൃത്വമോ പിന്തുണയ്ക്കാത്ത സാഹചര്യത്തിൽ, ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്കുവേണ്ടി കോടതിയിൽ ഹാജരായതോടെ രാജ്യാന്തര ശ്രദ്ധ നേടിയ അഭിഭാഷകയാണ് ദീപിക സിങ് രജാവത്ത്. | Kathua Rape Case | Manorama News
അഭിഭാഷകരോ രാഷ്ട്രീയനേതൃത്വമോ പിന്തുണയ്ക്കാത്ത സാഹചര്യത്തിൽ, ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്കുവേണ്ടി കോടതിയിൽ ഹാജരായതോടെ രാജ്യാന്തര ശ്രദ്ധ നേടിയ അഭിഭാഷകയാണ് ദീപിക സിങ് രജാവത്ത്. ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഇവർ നേരിട്ട ഭീഷണികൾക്കും അപമാനങ്ങൾക്കും കണക്കില്ല.
എന്നിട്ടും ഇരയ്ക്കു നീതി കിട്ടാൻ അവർ ധീരമായി നിലപാടെടുത്തു. ദീപികയ്ക്ക് അനുകൂലമായി ഹോളിവുഡ് താരങ്ങൾ അടക്കം രംഗത്തുവന്നു.
എന്നാൽ, പഠാൻകോട്ടിലെ വിചാരണയ്ക്ക് ഹാജരാകാത്തതിന്റെ പേരിൽ ഇരയുടെ മാതാപിതാക്കൾ ദീപികയെ കഴിഞ്ഞ നവംബറിൽ കേസിൽനിന്ന് ഒഴിവാക്കി.
എങ്കിലും ഇന്നലെ രാവിലെ പഠാൻകോട്ട് സെഷൻസ് കോടതിയിൽ അവർ വിധി കേൾക്കാൻ എത്തിയിരുന്നു. കോടതി വിധി ബാലികയ്ക്കുള്ള ആദരമാണെന്നു ദീപിക ട്വിറ്ററിൽ കുറിച്ചു.