4850 കോടി കുടിശിക: അനിൽ അംബാനിക്ക് എതിരെ കേസുമായി ചൈനീസ് ബാങ്കുകൾ
വായ്പ മുഴുവൻ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ 3 ചൈനീസ് ബാങ്കുകൾ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ ലണ്ടനിലെ കോടതിയിൽ കേസ് ഫയൽ ചെയ്തു...chinese banks, anil ambani, anil ambani case
വായ്പ മുഴുവൻ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ 3 ചൈനീസ് ബാങ്കുകൾ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ ലണ്ടനിലെ കോടതിയിൽ കേസ് ഫയൽ ചെയ്തു...chinese banks, anil ambani, anil ambani case
വായ്പ മുഴുവൻ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ 3 ചൈനീസ് ബാങ്കുകൾ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ ലണ്ടനിലെ കോടതിയിൽ കേസ് ഫയൽ ചെയ്തു...chinese banks, anil ambani, anil ambani case
ന്യൂഡൽഹി ∙ വായ്പ മുഴുവൻ തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ 3 ചൈനീസ് ബാങ്കുകൾ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കെതിരെ ലണ്ടനിലെ കോടതിയിൽ കേസ് ഫയൽ ചെയ്തു.
68 കോടി ഡോളറാണ് (ഏകദേശം 4850 കോടി രൂപ) കുടിശികയെന്ന് ഹർജിയിൽ പറയുന്നു. 2012 ൽ റിലയൻസ് കമ്യൂണിക്കേഷന് 92.52 കോടി ഡോളറിന്റെ വായ്പയാണ് അനുവദിച്ചത്. കുറച്ചു തുക തിരിച്ചടച്ചെങ്കിലും 2017 ൽ അതു മുടങ്ങി.
തന്റെ സ്വകാര്യസ്വത്തുക്കൾ ഈടുനൽകിയല്ല വായ്പ എടുത്തതെന്നും വ്യക്തിപരമായ ഉറപ്പ് മാത്രമാണു നൽകിയിട്ടുള്ളതെന്നും അനിൽ അംബാനി അവകാശപ്പെടുന്നു.