വാക്സീൻ: 80,000 കോടി വേണ്ടിവരുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട്
ന്യൂഡൽഹി ∙ കോവിഡിനെതിരായ വാക്സീൻ ലഭ്യമായാലും രാജ്യത്തെ മുഴുവൻ പേർക്കും ലഭ്യമാക്കാൻ 80,000 കോടി രൂപ വേണ്ടിവരുമെന്ന് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പുനെവാല വ്യക്തമാക്കി | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online
ന്യൂഡൽഹി ∙ കോവിഡിനെതിരായ വാക്സീൻ ലഭ്യമായാലും രാജ്യത്തെ മുഴുവൻ പേർക്കും ലഭ്യമാക്കാൻ 80,000 കോടി രൂപ വേണ്ടിവരുമെന്ന് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പുനെവാല വ്യക്തമാക്കി | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online
ന്യൂഡൽഹി ∙ കോവിഡിനെതിരായ വാക്സീൻ ലഭ്യമായാലും രാജ്യത്തെ മുഴുവൻ പേർക്കും ലഭ്യമാക്കാൻ 80,000 കോടി രൂപ വേണ്ടിവരുമെന്ന് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പുനെവാല വ്യക്തമാക്കി | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus India | Manorama Online
ന്യൂഡൽഹി ∙ കോവിഡിനെതിരായ വാക്സീൻ ലഭ്യമായാലും രാജ്യത്തെ മുഴുവൻ പേർക്കും ലഭ്യമാക്കാൻ 80,000 കോടി രൂപ വേണ്ടിവരുമെന്ന് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പുനെവാല വ്യക്തമാക്കി. കമ്പനികളിൽ നിന്നു വാക്സീൻ വാങ്ങാനും കേടുകൂടാതെ ജനങ്ങളിലെത്തിക്കാനും വൻ ചെലവു വരുമെന്ന സൂചനയാണ് കമ്പനി നൽകുന്നത്.
ഓക്സ്ഫഡ് വാക്സീൻ ഇന്ത്യയിൽ നിർമിക്കുന്നതു സീറം ഇൻസ്റ്റിറ്റ്യൂട്ട് ആണ്. വാക്സീൻ 1000 രൂപയിൽ താഴെ ലഭ്യമാക്കുമെന്നായിരുന്നു നേരത്തേ പുനെവാല പറഞ്ഞിരുന്നത്. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെ കുറച്ചു വാക്സീൻ ഇന്ത്യയിലടക്കം 235 രൂപയ്ക്കു ലഭ്യമാക്കാനും ധാരണയായിരുന്നു.
3 സാധ്യതാ വാക്സീനുകൾ കൂടി
എച്ച്ഡിടിയുമായി കൈകോർത്ത് ജെനോവ ബയോ ഫാർമസ്യൂട്ടിക്കൽസ് വികസിപ്പിച്ച എച്ച്ജിസി 019, ബെയ്‍ലർ കോളജ് ഓഫ് മെഡിസിനുമായി ചേർന്ന് ബയോളജിക്കൽ എവൻസ് വികസിപ്പിച്ച വാക്സീൻ, ഭാരത് ബയോടെക്കിന്റെ രണ്ടാമത്തെ വാക്സീൻ എന്നിവ കൂടി പ്രീ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഫലപ്രദമെന്നു വ്യക്തമായി. ഡ്രഗ്സ് കൺട്രോളർ അനുമതി നൽകിയാൽ മനുഷ്യരിലെ പരീക്ഷണഘട്ടത്തിലേക്കു കടക്കും.
ഭാരത് ബയോടെക്ക് എൻഐവിയുമായി ചേർന്നു നേരത്തേ വികസിപ്പിച്ച കോവാക്സീൻ, സൈഡസ് കാഡിലയുടെ സൈകോവ്–ഡി എന്നീ വാക്സീനുകളും ഓക്സ്ഫഡ് വാക്സീനുമാണ് നിലവിൽ മനുഷ്യരിൽ പരീക്ഷിക്കുന്നത്. റഷ്യയുടെ സ്പുട്നിക് 5 വാക്സീൻ ഉപയോഗിക്കുന്നതിനെക്കുറിച്ചു ചർച്ച പുരോഗമിക്കുകയാണ്.