മിഗ് പൈലറ്റിനായി തിരച്ചിൽ തുടരുന്നു
ന്യൂഡൽഹി ∙ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ നിന്നു പരിശീലന പറക്കൽ നടത്തുന്നതിനിടെ നിയന്ത്രണംവിട്ട് അറബിക്കടലിൽ വീണ മിഗ് 29 കെ യുദ്ധവിമാന | MiG Pilot | Malayalam News | Manorama Online
ന്യൂഡൽഹി ∙ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ നിന്നു പരിശീലന പറക്കൽ നടത്തുന്നതിനിടെ നിയന്ത്രണംവിട്ട് അറബിക്കടലിൽ വീണ മിഗ് 29 കെ യുദ്ധവിമാന | MiG Pilot | Malayalam News | Manorama Online
ന്യൂഡൽഹി ∙ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ നിന്നു പരിശീലന പറക്കൽ നടത്തുന്നതിനിടെ നിയന്ത്രണംവിട്ട് അറബിക്കടലിൽ വീണ മിഗ് 29 കെ യുദ്ധവിമാന | MiG Pilot | Malayalam News | Manorama Online
ന്യൂഡൽഹി ∙ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ നിന്നു പരിശീലന പറക്കൽ നടത്തുന്നതിനിടെ നിയന്ത്രണംവിട്ട് അറബിക്കടലിൽ വീണ മിഗ് 29 കെ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്താനായില്ല. ലഫ്. കമാൻഡർ നിഷാന്ത് സിങ്ങിനായി തിരച്ചിൽ തുടരുകയാണെന്നു നാവികസേനാ വൃത്തങ്ങൾ പറഞ്ഞു. 2 പൈലറ്റുമാരിൽ ഒരാളെ രക്ഷിച്ചു.
നിരീക്ഷണ വിമാനങ്ങളും ഹെലികോപ്റ്ററുകളും കപ്പലുകളുമാണ് തിരച്ചിൽ തുടരുന്നത്.
നോവായി ആ കത്തും നർമവും
നിഷാന്ത് സിങ് അപകടത്തിൽപെട്ട വിവരം പുറത്തുവന്നതിനു പിന്നാലെ, കഴിഞ്ഞ മേയിൽ വിവാഹത്തിന് അനുമതി തേടി കമാൻഡിങ് ഓഫിസർക്ക് അയച്ച നർമം നിറഞ്ഞ കത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ‘ബുള്ളറ്റിനിരയാകാനുള്ള അനുമതി’ എന്നാണു തലക്കെട്ട്. കാമുകിയായിരുന്ന നയാബ് റൺധാവയ്ക്കൊപ്പം ചെലവഴിച്ച പ്രണയനാളുകളെ സേനയുടെ സാങ്കേതിക പദങ്ങളിലാണ് നിഷാന്ത് ഉപമിച്ചിരിക്കുന്നത്.
‘സൂം മീറ്റിങ്ങിലൂടെ വിവാഹം നടത്താൻ മാതാപിതാക്കൾ അനുമതി നൽകിയിരിക്കുന്നു. അതിനാൽ ആത്മഹത്യാപരമായ ഈ തീരുമാനത്തിനു താങ്കളുടെ അനുമതി തേടുന്നു. ആ അപകടത്തിനു സാക്ഷിയാവാനും ദമ്പതികളെ അനുശോചനം അറിയിക്കാനും താങ്കളെ ക്ഷണിക്കുന്നു’ എന്നാണ് കത്ത് അവസാനിക്കുന്നത്.