കേസുണ്ടെന്ന പേരിൽ സ്വത്തുകൈമാറ്റം അസാധുവാകില്ല: സുപ്രീം കോടതി
ന്യൂഡൽഹി ∙ കേസിൽ തീർപ്പായിട്ടില്ലെന്ന ഒറ്റക്കാരണത്താൽ സ്വത്തുകൈമാറ്റം അസാധുവാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. പകരം, കേസിന്റെ അന്തിമ തീർപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും സ്വത്തു കൈമാറ്റത്തിന്റെ ഭാവിയെന്നും ജഡ്ജിമാരായ കെ.എം.ജോസഫ്, പി.എം.നരസിംഹ | Supreme Court | Manorama News
ന്യൂഡൽഹി ∙ കേസിൽ തീർപ്പായിട്ടില്ലെന്ന ഒറ്റക്കാരണത്താൽ സ്വത്തുകൈമാറ്റം അസാധുവാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. പകരം, കേസിന്റെ അന്തിമ തീർപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും സ്വത്തു കൈമാറ്റത്തിന്റെ ഭാവിയെന്നും ജഡ്ജിമാരായ കെ.എം.ജോസഫ്, പി.എം.നരസിംഹ | Supreme Court | Manorama News
ന്യൂഡൽഹി ∙ കേസിൽ തീർപ്പായിട്ടില്ലെന്ന ഒറ്റക്കാരണത്താൽ സ്വത്തുകൈമാറ്റം അസാധുവാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. പകരം, കേസിന്റെ അന്തിമ തീർപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും സ്വത്തു കൈമാറ്റത്തിന്റെ ഭാവിയെന്നും ജഡ്ജിമാരായ കെ.എം.ജോസഫ്, പി.എം.നരസിംഹ | Supreme Court | Manorama News
ന്യൂഡൽഹി ∙ കേസിൽ തീർപ്പായിട്ടില്ലെന്ന ഒറ്റക്കാരണത്താൽ സ്വത്തുകൈമാറ്റം അസാധുവാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. പകരം, കേസിന്റെ അന്തിമ തീർപ്പിന്റെ അടിസ്ഥാനത്തിലായിരിക്കും സ്വത്തു കൈമാറ്റത്തിന്റെ ഭാവിയെന്നും ജഡ്ജിമാരായ കെ.എം.ജോസഫ്, പി.എം.നരസിംഹ എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു. ബെംഗളൂരു വികസന അതോറിറ്റി 1979 ൽ അനുവദിച്ച ഒരു സ്ഥലവുമായി ബന്ധപ്പെട്ട കേസിലാണ് സ്വത്തുകൈമാറ്റ നിയമത്തിലെ 52–ാം വകുപ്പു വ്യാഖ്യാനിച്ചുള്ള വിധി.
കേസ് തീർപ്പായിട്ടില്ലാത്ത സാഹചര്യത്തിലും സ്വത്തു കൈമാറുന്നതിനു നിയമതടസ്സമില്ല. എങ്കിലും കേസിന്റെ വിധി നിർണായകമാകും. അതേസമയം, സ്വത്ത് കൈമാറിയെന്നതു കേസിൽ വാദമായി ഉന്നയിക്കാൻ കൈമാറ്റം ചെയ്യുന്നയാളിനാകില്ലെന്നും കോടതി വ്യക്തമാക്കി.
English Summary: Supreme Court on property transfer