ആശ്രിത നിയമനം: തീരുമാനം 6 മാസത്തിനകം വേണം: സുപ്രീം കോടതി
ന്യൂഡൽഹി ∙ ആശ്രിത നിയമനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളിൽ 6 മാസത്തിനുള്ളിൽ തീരുമാനങ്ങളെടുക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചു. ഇത്തരം അപേക്ഷകളിൽ സമയബന്ധിതമായി തീരുമാനം എടുക്കണമെന്ന് ജസ്റ്റിസുമാരായ എം.ആർ.ഷാ, ബി.വി.നാഗരത്ന എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. | Compassionate appointment | Manorama News
ന്യൂഡൽഹി ∙ ആശ്രിത നിയമനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളിൽ 6 മാസത്തിനുള്ളിൽ തീരുമാനങ്ങളെടുക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചു. ഇത്തരം അപേക്ഷകളിൽ സമയബന്ധിതമായി തീരുമാനം എടുക്കണമെന്ന് ജസ്റ്റിസുമാരായ എം.ആർ.ഷാ, ബി.വി.നാഗരത്ന എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. | Compassionate appointment | Manorama News
ന്യൂഡൽഹി ∙ ആശ്രിത നിയമനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളിൽ 6 മാസത്തിനുള്ളിൽ തീരുമാനങ്ങളെടുക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചു. ഇത്തരം അപേക്ഷകളിൽ സമയബന്ധിതമായി തീരുമാനം എടുക്കണമെന്ന് ജസ്റ്റിസുമാരായ എം.ആർ.ഷാ, ബി.വി.നാഗരത്ന എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. | Compassionate appointment | Manorama News
ന്യൂഡൽഹി ∙ ആശ്രിത നിയമനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളിൽ 6 മാസത്തിനുള്ളിൽ തീരുമാനങ്ങളെടുക്കണമെന്നു സുപ്രീം കോടതി നിർദേശിച്ചു. ഇത്തരം അപേക്ഷകളിൽ സമയബന്ധിതമായി തീരുമാനം എടുക്കണമെന്ന് ജസ്റ്റിസുമാരായ എം.ആർ.ഷാ, ബി.വി.നാഗരത്ന എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
പിതാവു മരിച്ചതിനെത്തുടർന്ന് ആശ്രിത നിയമനത്തിന്, ഒഡീഷ സ്വദേശിയായ യുവാവ് 2010 ജൂലൈയിൽ നൽകിയ അപേക്ഷയിൽ 10 വർഷത്തിനു ശേഷവും നിയമനം നടത്താത്തതുമായി ബന്ധപ്പെട്ടുള്ള ഹർജിയിലാണു സുപ്രീം കോടതി തീരുമാനം വ്യക്തമാക്കിയത്. യുവാവ് നേരത്തെ ഹർജിയുമായി ഒഡീഷ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളി.
‘ വരുമാന മാർഗമായിരുന്നയാൾ പെട്ടെന്നു മരിക്കുമ്പോൾ കുടുംബത്തിനുണ്ടാകുന്ന ആഘാതം ചെറുതല്ല. നിസ്സാര കാര്യങ്ങളുടെ പേരിൽ അപേക്ഷകൾ തള്ളുന്നതും ഉചിതമല്ല.’– കോടതി പറഞ്ഞു.
Content Highlights: Compassionate appointment, Supreme Court