ആശ്രിതനിയമനം അവകാശമല്ല: സുപ്രീം കോടതി
ന്യൂഡൽഹി ∙ ആശ്രിതനിയമനം അവകാശമല്ലെന്നും ഒരാളുടെ വേർപാടുണ്ടാക്കുന്ന പ്രതിസന്ധിയിൽ നിന്നു കുടുംബത്തെ കരകയറ്റുന്നതിനുള്ള ആനുകൂല്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. മനുഷ്യത്വപരമായ പരിഗണന നൽകിക്കൊണ്ടുള്ളതാണ് ആശ്രിത നിയമനമെന്നും കോടതി വിലയിരുത്തി.
ന്യൂഡൽഹി ∙ ആശ്രിതനിയമനം അവകാശമല്ലെന്നും ഒരാളുടെ വേർപാടുണ്ടാക്കുന്ന പ്രതിസന്ധിയിൽ നിന്നു കുടുംബത്തെ കരകയറ്റുന്നതിനുള്ള ആനുകൂല്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. മനുഷ്യത്വപരമായ പരിഗണന നൽകിക്കൊണ്ടുള്ളതാണ് ആശ്രിത നിയമനമെന്നും കോടതി വിലയിരുത്തി.
ന്യൂഡൽഹി ∙ ആശ്രിതനിയമനം അവകാശമല്ലെന്നും ഒരാളുടെ വേർപാടുണ്ടാക്കുന്ന പ്രതിസന്ധിയിൽ നിന്നു കുടുംബത്തെ കരകയറ്റുന്നതിനുള്ള ആനുകൂല്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. മനുഷ്യത്വപരമായ പരിഗണന നൽകിക്കൊണ്ടുള്ളതാണ് ആശ്രിത നിയമനമെന്നും കോടതി വിലയിരുത്തി.
ന്യൂഡൽഹി ∙ ആശ്രിതനിയമനം അവകാശമല്ലെന്നും ഒരാളുടെ വേർപാടുണ്ടാക്കുന്ന പ്രതിസന്ധിയിൽ നിന്നു കുടുംബത്തെ കരകയറ്റുന്നതിനുള്ള ആനുകൂല്യമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മനുഷ്യത്വപരമായ പരിഗണന നൽകിക്കൊണ്ടുള്ളതാണ് ആശ്രിത നിയമനമെന്നും കോടതി വിലയിരുത്തി. എഫ്എസിടിയിൽ സേവനത്തിലിരിക്കെ, 1995 ൽ മരിച്ചയാളുടെ മകൾക്ക് ആശ്രിതനിയമനത്തിനുള്ള അപേക്ഷ പരിഗണിക്കണമെന്ന കേരള ഹൈക്കോടതിയുടെ വിധി റദ്ദാക്കിയുള്ള സുപ്രീം കോടതി വിധിയിലാണ് ഇക്കാര്യമുള്ളത്.
24 വർഷത്തിനുശേഷം ആശ്രിതനിയമനം പരിഗണിക്കേണ്ടതില്ലെന്ന നിലപാടിനോടു സുപ്രീം കോടതി യോജിച്ചു. എഫ്എസിടിയിൽ ലോഡിങ് ഹെൽപ്പറായിരുന്ന ജീവനക്കാരൻ മരിക്കുമ്പോൾ ഭാര്യയ്ക്കു സംസ്ഥാന ആരോഗ്യവകുപ്പിൽ ജോലിയുണ്ടായിരുന്നു.
പിന്നീട്, ആശ്രിതനിയമനത്തിനായി മകൾ നൽകിയ അപേക്ഷ 2018 ലും 2019 ലും എഫ്എസിടി നിരസിച്ചു. നിയമനം പരിഗണിക്കണമെന്ന ഹൈക്കോടതിയുടെ മാർച്ചിലെ ഉത്തരവിനെതിരെയാണ് എഫ്എസിടി സുപ്രീംകോടതിയിലെത്തിയത്.
English Summary: Compassionate appointment not a right says Supreme Court