അമരിന്ദറും ഝാക്കറും ബിജെപി ദേശീയ സമിതിയിൽ
ന്യൂഡൽഹി ∙ കോൺഗ്രസിൽനിന്നെത്തിയ പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ്, മുൻ പിസിസി പ്രസിഡന്റ് സുനിൽ ഝക്കർ എന്നിവരെ ബിജെപി ദേശീയ എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തി. ബിജെപി യുപി മുൻ സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങ്ങും എക്സിക്യൂട്ടീവിലെത്തി.
ന്യൂഡൽഹി ∙ കോൺഗ്രസിൽനിന്നെത്തിയ പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ്, മുൻ പിസിസി പ്രസിഡന്റ് സുനിൽ ഝക്കർ എന്നിവരെ ബിജെപി ദേശീയ എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തി. ബിജെപി യുപി മുൻ സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങ്ങും എക്സിക്യൂട്ടീവിലെത്തി.
ന്യൂഡൽഹി ∙ കോൺഗ്രസിൽനിന്നെത്തിയ പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ്, മുൻ പിസിസി പ്രസിഡന്റ് സുനിൽ ഝക്കർ എന്നിവരെ ബിജെപി ദേശീയ എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തി. ബിജെപി യുപി മുൻ സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങ്ങും എക്സിക്യൂട്ടീവിലെത്തി.
ന്യൂഡൽഹി ∙ കോൺഗ്രസിൽനിന്നെത്തിയ പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ്, മുൻ പിസിസി പ്രസിഡന്റ് സുനിൽ ഝക്കർ എന്നിവരെ ബിജെപി ദേശീയ എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തി. ബിജെപി യുപി മുൻ സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര ദേവ് സിങ്ങും എക്സിക്യൂട്ടീവിലെത്തി.
കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ച് ഏതാനും മാസം മുൻപ് പാർട്ടി വിട്ട യുവനേതാവ് ജയ്‌വീർ ഷേർഗില്ലിനെ ബിജെപി ദേശീയ വക്താവാക്കി. മദൻ കൗശിക് (ഉത്തരാഖണ്ഡ്), വിഷ്ണു ദേവ് സായ് (ഛത്തീസ്ഗഡ്), റാണ ഗുർമീത് സിങ് സോധി, മനോരഞ്ജൻ കാലിയ, അമൻജോത് കൗർ രാമുവാലിയ (പഞ്ചാബ്) എന്നിവരെ ദേശീയ എക്സിക്യൂട്ടീവിൽ പ്രത്യേക ക്ഷണിതാക്കളാക്കി. മുൻ കേന്ദ്രമന്ത്രിയും എസ്പി നേതാവുമായ ബൽവന്ത് സിങ് രാമുവാലിയയുടെ മകളാണ് അമൻജോത്.
English Summary: Amarinder Singh and Sunil Jakhar in BJP national committee