പുറപ്പെടാനൊരുങ്ങുന്നു, നിതീഷിന്റെ ഭാരതയാത്ര
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കു പിറകേ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഭാരത യാത്രയ്ക്കൊരുങ്ങുന്നു. രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ ഐക്യം ലക്ഷ്യമിട്ടാണ് നിതീഷിന്റെ യാത്ര. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ദേശീയ രാഷ്ട്രീയത്തിലേക്കു ചുവടു മാറ്റാനാണ് നിതീഷിന്റെ നീക്കം.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കു പിറകേ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഭാരത യാത്രയ്ക്കൊരുങ്ങുന്നു. രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ ഐക്യം ലക്ഷ്യമിട്ടാണ് നിതീഷിന്റെ യാത്ര. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ദേശീയ രാഷ്ട്രീയത്തിലേക്കു ചുവടു മാറ്റാനാണ് നിതീഷിന്റെ നീക്കം.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കു പിറകേ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഭാരത യാത്രയ്ക്കൊരുങ്ങുന്നു. രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ ഐക്യം ലക്ഷ്യമിട്ടാണ് നിതീഷിന്റെ യാത്ര. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ദേശീയ രാഷ്ട്രീയത്തിലേക്കു ചുവടു മാറ്റാനാണ് നിതീഷിന്റെ നീക്കം.
പട്ന ∙ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കു പിറകേ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഭാരത യാത്രയ്ക്കൊരുങ്ങുന്നു. രാജ്യത്തെ പ്രതിപക്ഷ കക്ഷികളുടെ ഐക്യം ലക്ഷ്യമിട്ടാണ് നിതീഷിന്റെ യാത്ര. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ദേശീയ രാഷ്ട്രീയത്തിലേക്കു ചുവടു മാറ്റാനാണ് നിതീഷിന്റെ നീക്കം.
ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പു ഫലം വന്ന ശേഷം പ്രതിപക്ഷ കക്ഷി നേതാക്കളുമായി നിതീഷ് കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷമാകും ഭാരത് യാത്ര പ്രഖ്യാപനം. ബിഹാറിലെ മഹാസഖ്യ മാതൃക ദേശീയ തലത്തിലേക്കു വികസിപ്പിക്കാനാണു നിതീഷ് കുമാർ ലക്ഷ്യമിടുന്നത്. പ്രതിപക്ഷ ഐക്യത്തിനൊപ്പം സോഷ്യലിസ്റ്റ് പാർട്ടികളുടെ ലയനവും നിതീഷ് കുമാറിന്റെ അജൻഡയിലുണ്ട്. പ്രാദേശിക പാർട്ടികൾക്കു ശക്തിയുള്ള സംസ്ഥാനങ്ങളിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസ് കുറച്ചു സീറ്റുകളിൽ മാത്രം മത്സരിച്ചു വിട്ടുവീഴ്ച ചെയ്യണമെന്ന നിർദേശവുമുണ്ട്.
English Summary: Nitish Kumar's Bharat Yatra