കോൺഗ്രസ് പ്രാദേശിക കക്ഷി മാത്രം; അഹങ്കാരം വെടിയണം: കവിത
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഐക്യം രൂപീകരിക്കാനുള്ള അണിയറ നീക്കങ്ങൾ പ്രതിപക്ഷ നിരയിൽ നടക്കവേ, കോൺഗ്രസിനെ കടന്നാക്രമിച്ച് ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിത രംഗത്ത്.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഐക്യം രൂപീകരിക്കാനുള്ള അണിയറ നീക്കങ്ങൾ പ്രതിപക്ഷ നിരയിൽ നടക്കവേ, കോൺഗ്രസിനെ കടന്നാക്രമിച്ച് ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിത രംഗത്ത്.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഐക്യം രൂപീകരിക്കാനുള്ള അണിയറ നീക്കങ്ങൾ പ്രതിപക്ഷ നിരയിൽ നടക്കവേ, കോൺഗ്രസിനെ കടന്നാക്രമിച്ച് ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിത രംഗത്ത്.
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഐക്യം രൂപീകരിക്കാനുള്ള അണിയറ നീക്കങ്ങൾ പ്രതിപക്ഷ നിരയിൽ നടക്കവേ, കോൺഗ്രസിനെ കടന്നാക്രമിച്ച് ബിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിത രംഗത്ത്. കോൺഗ്രസ് ഇപ്പോൾ ദേശീയ കക്ഷിയല്ലെന്നും വലിയൊരു പ്രാദേശിക കക്ഷി മാത്രമാണെന്നും ആഞ്ഞടിച്ച കവിത, അഹങ്കാരം വെടിഞ്ഞ് ശക്തരായ പ്രാദേശിക കക്ഷികൾക്കൊപ്പം കൈകോർക്കാൻ കോൺഗ്രസ് തയാറാവണമെന്ന് ആവശ്യപ്പെട്ടു. കോൺഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിന്റെ മുൻനിരയിലുള്ള ബിആർഎസ്, ദേശീയതലത്തിൽ കോൺഗ്രസിന്റെ പ്രസക്തിയെത്തന്നെ ചോദ്യംചെയ്തത് പ്രതിപക്ഷത്തെ ഐക്യ നീക്കങ്ങൾക്കു തിരിച്ചടിയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്നു പ്രഖ്യാപിച്ച് മമത ബാനർജി (തൃണമൂൽ) സ്വരം കടുപ്പിച്ചതിനു പിന്നാലെയാണ്, പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസിനെ ബിആർഎസ് തള്ളിപ്പറഞ്ഞത്.
English Summary: BRS leader Kavitha rejected Congress