ന്യൂഡൽഹി ∙ സംവരണ മണ്ഡലമായ ദേവികുളത്തു മത്സരിക്കാൻ സിപിഎം സ്ഥാനാർഥിയായിരുന്ന ഇപ്പോഴത്തെ എംഎൽഎ എ.രാജയ്ക്ക് അർഹതയില്ലെന്നു വ്യക്തമാക്കി യുഡിഎഫ് സ്ഥാനാർഥി ഡി.കുമാർ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകി. ഇതിനു മറുപടി നൽകാൻ രാജയ്ക്കു സമയം അനുവദിച്ച കോടതി കേസ് പരിഗണിക്കുന്നത് 26ലേക്കു മാറ്റി.

ന്യൂഡൽഹി ∙ സംവരണ മണ്ഡലമായ ദേവികുളത്തു മത്സരിക്കാൻ സിപിഎം സ്ഥാനാർഥിയായിരുന്ന ഇപ്പോഴത്തെ എംഎൽഎ എ.രാജയ്ക്ക് അർഹതയില്ലെന്നു വ്യക്തമാക്കി യുഡിഎഫ് സ്ഥാനാർഥി ഡി.കുമാർ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകി. ഇതിനു മറുപടി നൽകാൻ രാജയ്ക്കു സമയം അനുവദിച്ച കോടതി കേസ് പരിഗണിക്കുന്നത് 26ലേക്കു മാറ്റി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സംവരണ മണ്ഡലമായ ദേവികുളത്തു മത്സരിക്കാൻ സിപിഎം സ്ഥാനാർഥിയായിരുന്ന ഇപ്പോഴത്തെ എംഎൽഎ എ.രാജയ്ക്ക് അർഹതയില്ലെന്നു വ്യക്തമാക്കി യുഡിഎഫ് സ്ഥാനാർഥി ഡി.കുമാർ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകി. ഇതിനു മറുപടി നൽകാൻ രാജയ്ക്കു സമയം അനുവദിച്ച കോടതി കേസ് പരിഗണിക്കുന്നത് 26ലേക്കു മാറ്റി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ സംവരണ മണ്ഡലമായ ദേവികുളത്തു മത്സരിക്കാൻ സിപിഎം സ്ഥാനാർഥിയായിരുന്ന ഇപ്പോഴത്തെ എംഎൽഎ എ.രാജയ്ക്ക് അർഹതയില്ലെന്നു വ്യക്തമാക്കി യുഡിഎഫ് സ്ഥാനാർഥി ഡി.കുമാർ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകി. ഇതിനു മറുപടി നൽകാൻ രാജയ്ക്കു സമയം അനുവദിച്ച കോടതി കേസ് പരിഗണിക്കുന്നത് 26ലേക്കു മാറ്റി. ഹൈക്കോടതിയിൽ ഹാജരാക്കിയ രേഖകളുടെ യഥാർഥ പകർപ്പ് ഹാജരാക്കാനും രാജയോടു കോടതി നിർദേശിച്ചു. രാജയുടെ തിരഞ്ഞെടുപ്പു ജയം അസാധുവാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി ഉപാധികളോടെ സ്റ്റേ ചെയ്തിരുന്നു. 

രാജയുടെ പൂർവികർ 1950 ന് ശേഷമാണു കേരളത്തിലേക്ക് എത്തിയതെന്നും 1976 വരെ രാജയുടെ മാതാപിതാക്കൾക്കു കേരളത്തിൽ സ്വന്തമായി സ്ഥലമോ വിലാസമോ ഇല്ലായിരുന്നുവെന്നും യുഡിഎഫ് സ്ഥാനാർഥിക്കു വേണ്ടി അഭിഭാഷകനായ അൽജോ കെ.ജോസഫ് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. കേരള ഹൈക്കോടതിയിൽ നേരത്തെ ഉന്നയിച്ച വാദങ്ങളും സത്യവാങ്മൂലത്തിൽ ആവർത്തിക്കുന്നുണ്ട്. കേസിൽ ഇന്നലെ അന്തിമ വാദം കേൾക്കുമെന്നായിരുന്നു നേരത്തെ കോടതി വ്യക്തമാക്കിയിരുന്നത്.

ADVERTISEMENT

English Summary: Devikulam: Kumar's affidavit that Raja is not eligible to contest