കുക്കി യുവാവിനെ കൊന്നത് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സ്ഥലത്ത്
കൊൽക്കത്ത ∙ മണിപ്പുരിൽ കുക്കി യുവാവിനെ ചുട്ടുകൊന്ന സംഭവം നടന്നത് 2 കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിയ സ്ഥലത്താണെന്ന് പൊലീസ് വ്യക്തമാക്കി. സ്ത്രീകളെ നഗ്നരാക്കി നടത്തിയ മേയ് 4ന് തന്നെയായിരിക്കാം കുക്കി യുവാവിനെ കൊന്നതെന്നും പൊലീസ് പറഞ്ഞു. കലാപത്തിന്റെ രണ്ടാം നാളായ മേയ് 4ന് മെയ്തെയ് ഭൂരിപക്ഷ
കൊൽക്കത്ത ∙ മണിപ്പുരിൽ കുക്കി യുവാവിനെ ചുട്ടുകൊന്ന സംഭവം നടന്നത് 2 കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിയ സ്ഥലത്താണെന്ന് പൊലീസ് വ്യക്തമാക്കി. സ്ത്രീകളെ നഗ്നരാക്കി നടത്തിയ മേയ് 4ന് തന്നെയായിരിക്കാം കുക്കി യുവാവിനെ കൊന്നതെന്നും പൊലീസ് പറഞ്ഞു. കലാപത്തിന്റെ രണ്ടാം നാളായ മേയ് 4ന് മെയ്തെയ് ഭൂരിപക്ഷ
കൊൽക്കത്ത ∙ മണിപ്പുരിൽ കുക്കി യുവാവിനെ ചുട്ടുകൊന്ന സംഭവം നടന്നത് 2 കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിയ സ്ഥലത്താണെന്ന് പൊലീസ് വ്യക്തമാക്കി. സ്ത്രീകളെ നഗ്നരാക്കി നടത്തിയ മേയ് 4ന് തന്നെയായിരിക്കാം കുക്കി യുവാവിനെ കൊന്നതെന്നും പൊലീസ് പറഞ്ഞു. കലാപത്തിന്റെ രണ്ടാം നാളായ മേയ് 4ന് മെയ്തെയ് ഭൂരിപക്ഷ
കൊൽക്കത്ത ∙ മണിപ്പുരിൽ കുക്കി യുവാവിനെ ചുട്ടുകൊന്ന സംഭവം നടന്നത് 2 കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തിയ സ്ഥലത്താണെന്ന് പൊലീസ് വ്യക്തമാക്കി. സ്ത്രീകളെ നഗ്നരാക്കി നടത്തിയ മേയ് 4ന് തന്നെയായിരിക്കാം കുക്കി യുവാവിനെ കൊന്നതെന്നും പൊലീസ് പറഞ്ഞു. കലാപത്തിന്റെ രണ്ടാം നാളായ മേയ് 4ന് മെയ്തെയ് ഭൂരിപക്ഷ പ്രദേശമായ തൗബാൽ ജില്ലയിലെ നോങ്പോക് സെക്മായി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വനിതകളെ നഗ്നരായി നടത്തിച്ചത്.
കലാപത്തിന്റെ ആദ്യനാളുകളിൽ നടന്ന കൊലപാതകത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ആറോളം കുക്കി വിഭാഗക്കാരെയാണ് ചുട്ടുകൊന്നത്. സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനമുള്ള സാഹചര്യത്തിൽ വിഡിയോ എല്ലാവരിലും എത്തിയിട്ടില്ല.
കുക്കി വിഭാഗക്കാർക്ക് ബിരേൻ സിങ് സർക്കാരിനു കീഴിൽ നീതി ലഭിക്കുന്നില്ലെന്നും പ്രത്യേക ഭരണപ്രദേശം വേണമെന്നും കുക്കി സംഘടനകൾ ആവശ്യപ്പെട്ടു.