സിപിആറിനെതിരെ കേന്ദ്ര നടപടി: ഇനി വിദേശ സംഭാവന സ്വീകരിക്കാനാവില്ല
ന്യൂഡൽഹി ∙ രാജ്യത്തെ പ്രമുഖ പബ്ലിക് പോളിസി ഗവേഷണ സ്ഥാപനമായ ഡൽഹിയിലെ സെന്റർ ഫോർ പോളിസി റിസർച്ചിന് (സിപിആർ) വിദേശ സംഭാവന സ്വീകരിക്കാനുള്ള എഫ്സിആർഎ റജിസ്ട്രേഷൻ കേന്ദ്രം റദ്ദാക്കി. ഇനി വിദേശത്തുനിന്ന് പണം സ്വീകരിക്കാനാവില്ല. രാജ്യത്തിന്റെ സാമ്പത്തികതാൽപര്യങ്ങളെ ബാധിക്കുന്ന തരത്തിൽ വിദേശ ഫണ്ടിന്റെ ദുരുപയോഗം നടന്നുവെന്ന് ആരോപിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. വികസനപദ്ധതികൾക്കെതിരെയുള്ള പ്രക്ഷോഭങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും സാമ്പത്തികപിന്തുണ നൽകിയെന്ന ആരോപണവുമുണ്ട്. ഒരു വർഷം മുൻപ് എഫ്സിആർഎ റജിസ്ട്രേഷൻ താൽക്കാലികമായി വിലക്കിയിരുന്നു.സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സിപിആർ പ്രതികരിച്ചു.
ന്യൂഡൽഹി ∙ രാജ്യത്തെ പ്രമുഖ പബ്ലിക് പോളിസി ഗവേഷണ സ്ഥാപനമായ ഡൽഹിയിലെ സെന്റർ ഫോർ പോളിസി റിസർച്ചിന് (സിപിആർ) വിദേശ സംഭാവന സ്വീകരിക്കാനുള്ള എഫ്സിആർഎ റജിസ്ട്രേഷൻ കേന്ദ്രം റദ്ദാക്കി. ഇനി വിദേശത്തുനിന്ന് പണം സ്വീകരിക്കാനാവില്ല. രാജ്യത്തിന്റെ സാമ്പത്തികതാൽപര്യങ്ങളെ ബാധിക്കുന്ന തരത്തിൽ വിദേശ ഫണ്ടിന്റെ ദുരുപയോഗം നടന്നുവെന്ന് ആരോപിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. വികസനപദ്ധതികൾക്കെതിരെയുള്ള പ്രക്ഷോഭങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും സാമ്പത്തികപിന്തുണ നൽകിയെന്ന ആരോപണവുമുണ്ട്. ഒരു വർഷം മുൻപ് എഫ്സിആർഎ റജിസ്ട്രേഷൻ താൽക്കാലികമായി വിലക്കിയിരുന്നു.സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സിപിആർ പ്രതികരിച്ചു.
ന്യൂഡൽഹി ∙ രാജ്യത്തെ പ്രമുഖ പബ്ലിക് പോളിസി ഗവേഷണ സ്ഥാപനമായ ഡൽഹിയിലെ സെന്റർ ഫോർ പോളിസി റിസർച്ചിന് (സിപിആർ) വിദേശ സംഭാവന സ്വീകരിക്കാനുള്ള എഫ്സിആർഎ റജിസ്ട്രേഷൻ കേന്ദ്രം റദ്ദാക്കി. ഇനി വിദേശത്തുനിന്ന് പണം സ്വീകരിക്കാനാവില്ല. രാജ്യത്തിന്റെ സാമ്പത്തികതാൽപര്യങ്ങളെ ബാധിക്കുന്ന തരത്തിൽ വിദേശ ഫണ്ടിന്റെ ദുരുപയോഗം നടന്നുവെന്ന് ആരോപിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. വികസനപദ്ധതികൾക്കെതിരെയുള്ള പ്രക്ഷോഭങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും സാമ്പത്തികപിന്തുണ നൽകിയെന്ന ആരോപണവുമുണ്ട്. ഒരു വർഷം മുൻപ് എഫ്സിആർഎ റജിസ്ട്രേഷൻ താൽക്കാലികമായി വിലക്കിയിരുന്നു.സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സിപിആർ പ്രതികരിച്ചു.
ന്യൂഡൽഹി ∙ രാജ്യത്തെ പ്രമുഖ പബ്ലിക് പോളിസി ഗവേഷണ സ്ഥാപനമായ ഡൽഹിയിലെ സെന്റർ ഫോർ പോളിസി റിസർച്ചിന് (സിപിആർ) വിദേശ സംഭാവന സ്വീകരിക്കാനുള്ള എഫ്സിആർഎ റജിസ്ട്രേഷൻ കേന്ദ്രം റദ്ദാക്കി. ഇനി വിദേശത്തുനിന്ന് പണം സ്വീകരിക്കാനാവില്ല. രാജ്യത്തിന്റെ സാമ്പത്തികതാൽപര്യങ്ങളെ ബാധിക്കുന്ന തരത്തിൽ വിദേശ ഫണ്ടിന്റെ ദുരുപയോഗം നടന്നുവെന്ന് ആരോപിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. വികസനപദ്ധതികൾക്കെതിരെയുള്ള പ്രക്ഷോഭങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും സാമ്പത്തികപിന്തുണ നൽകിയെന്ന ആരോപണവുമുണ്ട്.ഒരു വർഷം മുൻപ് എഫ്സിആർഎ റജിസ്ട്രേഷൻ താൽക്കാലികമായി വിലക്കിയിരുന്നു.
സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് സിപിആർ പ്രതികരിച്ചു. വിദ്യാഭ്യാസ ആവശ്യം ചൂണ്ടിക്കാട്ടിയാണ് സിപിആർ എഫ്സിആർഎ റജിസ്ട്രേഷൻ എടുത്തതെങ്കിലും കൽക്കരി ഖനികൾക്കെതിരെയടക്കമുള്ള പ്രക്ഷോഭത്തിന് സാമ്പത്തികപിന്തുണ നൽകിയെന്നാണു സർക്കാർ വൃത്തങ്ങളുടെ ആരോപണം. ഇതിനായി എഫ്‍സിആർഎ പരിധിയിൽ വരാത്ത ഒരു സ്ഥാപനത്തിലേക്കു പണം വകമാറ്റിയെന്നും ആരോപിച്ചു. ആദായനികുതി നിയമം സെക‍്‍ഷൻ 12 പ്രകാരം സിപിആറിനു ലഭിച്ചിരുന്ന ഇളവും കഴിഞ്ഞ ജൂലൈയിൽ റദ്ദാക്കി. 1973ൽ സ്ഥാപിതമായ സിപിആറിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ ചീഫ് ജസ്റ്റിസ് വൈ.വി.ചന്ദ്രചൂഡ് അടക്കമുള്ളവർ ഗവേണിങ് ബോഡിയിൽ അംഗങ്ങളായിരുന്നു. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, ലോക ബാങ്ക്, ഫോഡ് ഫൗണ്ടേഷൻ, ബ്രൗൺ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങൾ സാമ്പത്തികപിന്തുണ നൽകുന്നുണ്ടായിരുന്നു.