വെല്ലുവിളികളെ നേരിടാൻ ലോകം ഒരുമിക്കണം: മോദി
ദുബായ് ∙ വെല്ലുവിളികളെ ഒരുമിച്ചു നേരിടാൻ ലോക രാജ്യങ്ങൾ തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഭക്ഷ്യ, ആരോഗ്യ, ജല, ഊർജ, വിദ്യാഭ്യാസ മേഖലകളിലെ ആവശ്യങ്ങൾ സാക്ഷാത്കരിക്കാൻ എല്ലാ സർക്കാരുകളും പ്രതിജ്ഞാബദ്ധമാണെന്നും ലോക സർക്കാർ ഉച്ചകോടിയിൽ മുഖ്യപ്രഭാഷണം നടത്തിയ അദ്ദേഹം ഓർമിപ്പിച്ചു. 13 വർഷം മുഖ്യമന്ത്രിയായും 10 വർഷം പ്രധാനമന്ത്രിയായും ഭരണ നേതൃത്വത്തിൽ തന്റെ 23ാം വർഷമാണെന്നു പറഞ്ഞ അദ്ദേഹം, അഴിമതി പൂർണമായും പടിക്കു പുറത്താക്കിയെന്നും അവകാശപ്പെട്ടു. സർക്കാരുകളുടെ ഇടപെടലുകൾ പരമാവധി കുറച്ച്, മികച്ച ഭരണം ജനങ്ങളിൽ എത്തിക്കുക എന്നതാണ് പുതിയ ഇന്ത്യയുടെ നയം. സർക്കാർ ജനങ്ങളിൽ അനാവശ്യ സമ്മർദം ചെലുത്തരുതെന്നാണ് തന്റെ വിശ്വസമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബായ് ∙ വെല്ലുവിളികളെ ഒരുമിച്ചു നേരിടാൻ ലോക രാജ്യങ്ങൾ തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഭക്ഷ്യ, ആരോഗ്യ, ജല, ഊർജ, വിദ്യാഭ്യാസ മേഖലകളിലെ ആവശ്യങ്ങൾ സാക്ഷാത്കരിക്കാൻ എല്ലാ സർക്കാരുകളും പ്രതിജ്ഞാബദ്ധമാണെന്നും ലോക സർക്കാർ ഉച്ചകോടിയിൽ മുഖ്യപ്രഭാഷണം നടത്തിയ അദ്ദേഹം ഓർമിപ്പിച്ചു. 13 വർഷം മുഖ്യമന്ത്രിയായും 10 വർഷം പ്രധാനമന്ത്രിയായും ഭരണ നേതൃത്വത്തിൽ തന്റെ 23ാം വർഷമാണെന്നു പറഞ്ഞ അദ്ദേഹം, അഴിമതി പൂർണമായും പടിക്കു പുറത്താക്കിയെന്നും അവകാശപ്പെട്ടു. സർക്കാരുകളുടെ ഇടപെടലുകൾ പരമാവധി കുറച്ച്, മികച്ച ഭരണം ജനങ്ങളിൽ എത്തിക്കുക എന്നതാണ് പുതിയ ഇന്ത്യയുടെ നയം. സർക്കാർ ജനങ്ങളിൽ അനാവശ്യ സമ്മർദം ചെലുത്തരുതെന്നാണ് തന്റെ വിശ്വസമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബായ് ∙ വെല്ലുവിളികളെ ഒരുമിച്ചു നേരിടാൻ ലോക രാജ്യങ്ങൾ തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഭക്ഷ്യ, ആരോഗ്യ, ജല, ഊർജ, വിദ്യാഭ്യാസ മേഖലകളിലെ ആവശ്യങ്ങൾ സാക്ഷാത്കരിക്കാൻ എല്ലാ സർക്കാരുകളും പ്രതിജ്ഞാബദ്ധമാണെന്നും ലോക സർക്കാർ ഉച്ചകോടിയിൽ മുഖ്യപ്രഭാഷണം നടത്തിയ അദ്ദേഹം ഓർമിപ്പിച്ചു. 13 വർഷം മുഖ്യമന്ത്രിയായും 10 വർഷം പ്രധാനമന്ത്രിയായും ഭരണ നേതൃത്വത്തിൽ തന്റെ 23ാം വർഷമാണെന്നു പറഞ്ഞ അദ്ദേഹം, അഴിമതി പൂർണമായും പടിക്കു പുറത്താക്കിയെന്നും അവകാശപ്പെട്ടു. സർക്കാരുകളുടെ ഇടപെടലുകൾ പരമാവധി കുറച്ച്, മികച്ച ഭരണം ജനങ്ങളിൽ എത്തിക്കുക എന്നതാണ് പുതിയ ഇന്ത്യയുടെ നയം. സർക്കാർ ജനങ്ങളിൽ അനാവശ്യ സമ്മർദം ചെലുത്തരുതെന്നാണ് തന്റെ വിശ്വസമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബായ് ∙ വെല്ലുവിളികളെ ഒരുമിച്ചു നേരിടാൻ ലോക രാജ്യങ്ങൾ തയാറാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. ഭക്ഷ്യ, ആരോഗ്യ, ജല, ഊർജ, വിദ്യാഭ്യാസ മേഖലകളിലെ ആവശ്യങ്ങൾ സാക്ഷാത്കരിക്കാൻ എല്ലാ സർക്കാരുകളും പ്രതിജ്ഞാബദ്ധമാണെന്നും ലോക സർക്കാർ ഉച്ചകോടിയിൽ മുഖ്യപ്രഭാഷണം നടത്തിയ അദ്ദേഹം ഓർമിപ്പിച്ചു.
13 വർഷം മുഖ്യമന്ത്രിയായും 10 വർഷം പ്രധാനമന്ത്രിയായും ഭരണ നേതൃത്വത്തിൽ തന്റെ 23ാം വർഷമാണെന്നു പറഞ്ഞ അദ്ദേഹം, അഴിമതി പൂർണമായും പടിക്കു പുറത്താക്കിയെന്നും അവകാശപ്പെട്ടു. സർക്കാരുകളുടെ ഇടപെടലുകൾ പരമാവധി കുറച്ച്, മികച്ച ഭരണം ജനങ്ങളിൽ എത്തിക്കുക എന്നതാണ് പുതിയ ഇന്ത്യയുടെ നയം. സർക്കാർ ജനങ്ങളിൽ അനാവശ്യ സമ്മർദം ചെലുത്തരുതെന്നാണ് തന്റെ വിശ്വസമെന്നും അദ്ദേഹം വ്യക്തമാക്കി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്രിപ്റ്റോകറൻസി, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയിൽ നിന്നുള്ള വെല്ലുവിളികൾ നേരിടാൻ രാജ്യാന്തര തലത്തിൽ നിയമ സംവിധാനവും പ്രവർത്തന ചട്ടക്കൂടും വേണം. ഉച്ചകോടിയിൽനിന്ന് ഉരുത്തിരിയുന്ന പരിഹാരങ്ങൾ ലോകത്തിന്റെ ഭാവി രൂപപ്പെടുത്താൻ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും പങ്കെടുത്തു.