പൊലീസ് വിലക്കിയ മോദി റോഡ് ഷോയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി
ചെന്നൈ, കോയമ്പത്തൂർ ∙ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ച കോയമ്പത്തൂരിലെ മോദി റോഡ് ഷോയ്ക്ക്, അടിയന്തര ഇടപെടലിലൂടെ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. മറ്റു പല സംസ്ഥാനങ്ങളിലും റോഡ് ഷോ നടക്കുമ്പോൾ തമിഴ്നാട്ടിൽ എന്താണു പ്രശ്നമെന്നു ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷ് ചോദിച്ചു.
ചെന്നൈ, കോയമ്പത്തൂർ ∙ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ച കോയമ്പത്തൂരിലെ മോദി റോഡ് ഷോയ്ക്ക്, അടിയന്തര ഇടപെടലിലൂടെ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. മറ്റു പല സംസ്ഥാനങ്ങളിലും റോഡ് ഷോ നടക്കുമ്പോൾ തമിഴ്നാട്ടിൽ എന്താണു പ്രശ്നമെന്നു ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷ് ചോദിച്ചു.
ചെന്നൈ, കോയമ്പത്തൂർ ∙ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ച കോയമ്പത്തൂരിലെ മോദി റോഡ് ഷോയ്ക്ക്, അടിയന്തര ഇടപെടലിലൂടെ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. മറ്റു പല സംസ്ഥാനങ്ങളിലും റോഡ് ഷോ നടക്കുമ്പോൾ തമിഴ്നാട്ടിൽ എന്താണു പ്രശ്നമെന്നു ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷ് ചോദിച്ചു.
ചെന്നൈ, കോയമ്പത്തൂർ ∙ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ച കോയമ്പത്തൂരിലെ മോദി റോഡ് ഷോയ്ക്ക്, അടിയന്തര ഇടപെടലിലൂടെ മദ്രാസ് ഹൈക്കോടതി അനുമതി നൽകി. മറ്റു പല സംസ്ഥാനങ്ങളിലും റോഡ് ഷോ നടക്കുമ്പോൾ തമിഴ്നാട്ടിൽ എന്താണു പ്രശ്നമെന്നു ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷ് ചോദിച്ചു.
സ്ഥലം, ദൂരം തുടങ്ങിയവ നിശ്ചയിക്കാൻ പൊലീസിനു നിർദേശം നൽകിയ കോടതി, കൊടികൾ സ്ഥാപിക്കാൻ അനുവദിക്കേണ്ടെന്നു വ്യക്തമാക്കി. ബിജെപി ഹർജിയിൽ ഇന്നലെ വൈകിട്ട് 5ന് അടിയന്തര വാദം കേട്ടാണ് ഉത്തരവ്. ഇതോടെ, തിങ്കൾ വൈകിട്ട് 4 മുതൽ കോയമ്പത്തൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോ നടക്കും.
4 കിലോമീറ്റർ റോഡ് ഷോയ്ക്കാണു ബിജെപി അനുമതി തേടിയതെന്നും സുരക്ഷാപ്രശ്നങ്ങൾ ഉള്ളതിനാൽ ഈയിടെ ഒരു പാർട്ടിക്കും ഇത്രയും ദൈർഘ്യത്തിൽ റാലിക്ക് അനുമതി നൽകിയിട്ടില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. തുടർന്നാണ് സ്ഥലമുൾപ്പെടെ നിശ്ചയിച്ച് റാലിക്ക് അനുമതി നൽകാൻ കോടതി പൊലീസിനോടു നിർദേശിച്ചത്.