ഇസ്‍ലാം വിരുദ്ധത: പാക്ക് പ്രമേയ വോട്ടെടുപ്പിൽ ഇന്ത്യ വിട്ടുനിന്നു
ന്യൂഡൽഹി ∙ ഇസ്‍ലാം വിരുദ്ധതയുമായി ബന്ധപ്പെട്ട് യുഎൻ പൊതുസഭയിൽ പാക്കിസ്ഥാൻ അവതരിപ്പിച്ച കരടുപ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യയടക്കം 44 രാജ്യങ്ങൾ വിട്ടുനിന്നു. ചൈനയുടെ പിന്തുണയോടെയായിരുന്നു പ്രമേയം. ഹിന്ദു, സിഖ് അടക്കമുള്ള മതങ്ങൾക്കെതിരെയുള്ള വിദ്വേഷവും വിവേചനവും പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. പൊതുസഭയിൽ 115 രാജ്യങ്ങൾ പാക്കിസ്ഥാന്റെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഇന്ത്യയ്ക്കു പുറമേ ബ്രസീൽ, ഫ്രാൻസ്, ജർമനി, ഇറ്റലി, യുക്രെയ്ൻ, ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളാണ് വിട്ടുനിന്നത്.
ന്യൂഡൽഹി ∙ ഇസ്‍ലാം വിരുദ്ധതയുമായി ബന്ധപ്പെട്ട് യുഎൻ പൊതുസഭയിൽ പാക്കിസ്ഥാൻ അവതരിപ്പിച്ച കരടുപ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യയടക്കം 44 രാജ്യങ്ങൾ വിട്ടുനിന്നു. ചൈനയുടെ പിന്തുണയോടെയായിരുന്നു പ്രമേയം. ഹിന്ദു, സിഖ് അടക്കമുള്ള മതങ്ങൾക്കെതിരെയുള്ള വിദ്വേഷവും വിവേചനവും പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. പൊതുസഭയിൽ 115 രാജ്യങ്ങൾ പാക്കിസ്ഥാന്റെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഇന്ത്യയ്ക്കു പുറമേ ബ്രസീൽ, ഫ്രാൻസ്, ജർമനി, ഇറ്റലി, യുക്രെയ്ൻ, ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളാണ് വിട്ടുനിന്നത്.
ന്യൂഡൽഹി ∙ ഇസ്‍ലാം വിരുദ്ധതയുമായി ബന്ധപ്പെട്ട് യുഎൻ പൊതുസഭയിൽ പാക്കിസ്ഥാൻ അവതരിപ്പിച്ച കരടുപ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യയടക്കം 44 രാജ്യങ്ങൾ വിട്ടുനിന്നു. ചൈനയുടെ പിന്തുണയോടെയായിരുന്നു പ്രമേയം. ഹിന്ദു, സിഖ് അടക്കമുള്ള മതങ്ങൾക്കെതിരെയുള്ള വിദ്വേഷവും വിവേചനവും പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. പൊതുസഭയിൽ 115 രാജ്യങ്ങൾ പാക്കിസ്ഥാന്റെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഇന്ത്യയ്ക്കു പുറമേ ബ്രസീൽ, ഫ്രാൻസ്, ജർമനി, ഇറ്റലി, യുക്രെയ്ൻ, ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളാണ് വിട്ടുനിന്നത്.
ന്യൂഡൽഹി ∙ ഇസ്‍ലാം വിരുദ്ധതയുമായി ബന്ധപ്പെട്ട് യുഎൻ പൊതുസഭയിൽ പാക്കിസ്ഥാൻ അവതരിപ്പിച്ച കരടുപ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യയടക്കം 44 രാജ്യങ്ങൾ വിട്ടുനിന്നു. ചൈനയുടെ പിന്തുണയോടെയായിരുന്നു പ്രമേയം.
ഹിന്ദു, സിഖ് അടക്കമുള്ള മതങ്ങൾക്കെതിരെയുള്ള വിദ്വേഷവും വിവേചനവും പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. പൊതുസഭയിൽ 115 രാജ്യങ്ങൾ പാക്കിസ്ഥാന്റെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഇന്ത്യയ്ക്കു പുറമേ ബ്രസീൽ, ഫ്രാൻസ്, ജർമനി, ഇറ്റലി, യുക്രെയ്ൻ, ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങളാണ് വിട്ടുനിന്നത്.
ഓരോ മതങ്ങളുമായി ബന്ധപ്പെട്ട് സമാനമായ പ്രമേയങ്ങൾ വരാനുള്ള അവസരമായി ഇത് മാറരുതെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. ഇത് ഐക്യരാഷ്ട്ര സംഘടനയെ മതപരമായ ഗ്രൂപ്പുകളാക്കി വിഭജിക്കുമെന്നും ഇന്ത്യ പറഞ്ഞു.
ലോകമാകെയുള്ള മതപരമായ വിവേചനം പരിഗണിക്കണമെന്ന് പൊതുസഭയിലെ അംഗങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടു. ഇസ്‍ലാം വിരുദ്ധതയെന്ന പ്രശ്നം ഗൗരവമുള്ളതാണ്, എന്നാൽ മറ്റ് മതങ്ങളും വിവേചനവും അതിക്രമവും നേരിടുന്നുണ്ടെന്ന കാര്യം അംഗീകരിക്കണമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.