ന്യൂഡൽഹി ∙ കർണാടക, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയം കണ്ട ക്ഷേമവാഗ്ദാന മാതൃക ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്തുടരാൻ കോൺഗ്രസ് തീരുമാനിച്ചു. മോദിയുടെ ഗാരന്റി എന്ന പേരിൽ ബിജെപി നടത്തുന്ന പ്രചാരണത്തെ ഇതുവഴി പ്രതിരോധിക്കാമെന്നാണു കണക്കുകൂട്ടൽ. സ്ത്രീകൾ, പിന്നാക്ക വിഭാഗങ്ങൾ, കർഷകർ, യുവാക്കൾ, തൊഴിലാളികൾ എന്നീ 5 വിഭാഗങ്ങൾക്കായുള്ള വാഗ്ദാനങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തും. ‘ന്യായപത്രം’ എന്ന പേരിലുള്ള പ്രകടനപത്രികയ്ക്ക് പ്രവർത്തകസമിതി അംഗീകാരം നൽകി. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അനുമതിയോടെ അടുത്തദിവസം ഒൗദ്യോഗികമായി പ്രഖ്യാപിക്കും. കോൺഗ്രസിന്റെ ഗാരന്റി എന്ന നിലയിലാണ് അവ അവതരിപ്പിക്കുക.

ന്യൂഡൽഹി ∙ കർണാടക, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയം കണ്ട ക്ഷേമവാഗ്ദാന മാതൃക ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്തുടരാൻ കോൺഗ്രസ് തീരുമാനിച്ചു. മോദിയുടെ ഗാരന്റി എന്ന പേരിൽ ബിജെപി നടത്തുന്ന പ്രചാരണത്തെ ഇതുവഴി പ്രതിരോധിക്കാമെന്നാണു കണക്കുകൂട്ടൽ. സ്ത്രീകൾ, പിന്നാക്ക വിഭാഗങ്ങൾ, കർഷകർ, യുവാക്കൾ, തൊഴിലാളികൾ എന്നീ 5 വിഭാഗങ്ങൾക്കായുള്ള വാഗ്ദാനങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തും. ‘ന്യായപത്രം’ എന്ന പേരിലുള്ള പ്രകടനപത്രികയ്ക്ക് പ്രവർത്തകസമിതി അംഗീകാരം നൽകി. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അനുമതിയോടെ അടുത്തദിവസം ഒൗദ്യോഗികമായി പ്രഖ്യാപിക്കും. കോൺഗ്രസിന്റെ ഗാരന്റി എന്ന നിലയിലാണ് അവ അവതരിപ്പിക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കർണാടക, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയം കണ്ട ക്ഷേമവാഗ്ദാന മാതൃക ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്തുടരാൻ കോൺഗ്രസ് തീരുമാനിച്ചു. മോദിയുടെ ഗാരന്റി എന്ന പേരിൽ ബിജെപി നടത്തുന്ന പ്രചാരണത്തെ ഇതുവഴി പ്രതിരോധിക്കാമെന്നാണു കണക്കുകൂട്ടൽ. സ്ത്രീകൾ, പിന്നാക്ക വിഭാഗങ്ങൾ, കർഷകർ, യുവാക്കൾ, തൊഴിലാളികൾ എന്നീ 5 വിഭാഗങ്ങൾക്കായുള്ള വാഗ്ദാനങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തും. ‘ന്യായപത്രം’ എന്ന പേരിലുള്ള പ്രകടനപത്രികയ്ക്ക് പ്രവർത്തകസമിതി അംഗീകാരം നൽകി. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അനുമതിയോടെ അടുത്തദിവസം ഒൗദ്യോഗികമായി പ്രഖ്യാപിക്കും. കോൺഗ്രസിന്റെ ഗാരന്റി എന്ന നിലയിലാണ് അവ അവതരിപ്പിക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കർണാടക, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയം കണ്ട ക്ഷേമവാഗ്ദാന  മാതൃക ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്തുടരാൻ കോൺഗ്രസ് തീരുമാനിച്ചു. മോദിയുടെ ഗാരന്റി എന്ന പേരിൽ ബിജെപി നടത്തുന്ന പ്രചാരണത്തെ ഇതുവഴി പ്രതിരോധിക്കാമെന്നാണു കണക്കുകൂട്ടൽ.  

സ്ത്രീകൾ, പിന്നാക്ക വിഭാഗങ്ങൾ, കർഷകർ, യുവാക്കൾ, തൊഴിലാളികൾ എന്നീ 5 വിഭാഗങ്ങൾക്കായുള്ള വാഗ്ദാനങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തും.  ‘ന്യായപത്രം’ എന്ന പേരിലുള്ള പ്രകടനപത്രികയ്ക്ക് പ്രവർത്തകസമിതി അംഗീകാരം നൽകി. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ അനുമതിയോടെ അടുത്തദിവസം ഒൗദ്യോഗികമായി പ്രഖ്യാപിക്കും.  കോൺഗ്രസിന്റെ ഗാരന്റി എന്ന നിലയിലാണ് അവ അവതരിപ്പിക്കുക.  

ADVERTISEMENT

യുവ ന്യായ്: 30 ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ, പ്രതിവർഷം ഒരു ലക്ഷം രൂപ ശമ്പളത്തോടെ അപ്രന്റിസ്ഷിപ്, പരീക്ഷാ ചോദ്യച്ചോർച്ച തടയാൻ നിയമം.

നാരീ ന്യായ് : നിർധന കുടുംബത്തിലെ സ്ത്രീക്ക് വർഷം ഒരു ലക്ഷം രൂപ, കേന്ദ്ര  ജോലിയിൽ 50% സ്ത്രീസംവരണം. 

ADVERTISEMENT

കിസാൻ ന്യായ്: താങ്ങുവില നിയമം വഴി ഉറപ്പാക്കും, കർഷക കടം എഴുതിത്തള്ളും. 

ശ്രമിക് ന്യായ് : തൊഴിലുറപ്പു പദ്ധതിയിൽ മിനിമം ദിവസവേതനം 400 രൂപ. മരുന്ന്, ചികിത്സ, ശസ്ത്രക്രിയ, സാന്ത്വനപരിചരണം തുടങ്ങിയവ സൗജന്യമാക്കാൻ ആരോഗ്യ അവകാശ നിയമം, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും. 

ADVERTISEMENT

ഹിസേദാരി ന്യായ് : സാമൂഹിക– സാമ്പത്തിക– ജാതി സെൻസസ്, പട്ടികവിഭാഗ– ഒബിസി സംവരണത്തിലെ 50% പരിധി എടുത്തുകളയും. 

∙ കശ്മീരിനു സംസ്ഥാന പദവിയും ലഡാക്കിനു പ്രത്യേക പദവിയും വാഗ്ദാനം ചെയ്യും. 

ഗാരന്റി എന്ന വാക്ക് ആദ്യമായി രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ പരിഹസിച്ച നരേന്ദ്ര മോദി ഇപ്പോൾ സ്വന്തം പേരിനൊപ്പം ആ വാക്ക് ചേർത്ത് പ്രചാരണം നടത്തുകയാണ്. മോദിയുടെ ഗാരന്റികളെല്ലാം കള്ളമാണ്. ജനങ്ങൾക്കു ഗാരന്റി നൽകുകയും നടപ്പാക്കുകയും ചെയ്ത പാർട്ടിയാണു കോൺഗ്രസ്. - കെ.സി.വേണുഗോപാൽ (കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി)

English Summary:

Congress Manifesto; Welfare schemes for 5 categories