ചെന്നൈ ∙ കോളജ് വിദ്യാർഥിനികളെ വഴിവിട്ട കാര്യങ്ങൾക്ക് നിർബന്ധിച്ചെന്ന കേസിൽ മുൻ അധ്യാപിക പ്രഫ.നിർമലാദേവിക്ക് (52) 10 വർഷം തടവും 2.45 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 5 വകുപ്പുകളിലായി 25 വർഷം തടവു ശിക്ഷയുണ്ടെങ്കിലും പരോൾ ഇല്ലാതെ 10 വർഷത്തെ തടവ് അനുഭവിച്ചാൽ മതിയെന്ന് ശ്രീവില്ലിപുത്തൂർ ജില്ലാ ഫാസ്റ്റ് ട്രാക്ക് വനിതാ കോടതി വിധിച്ചു.

ചെന്നൈ ∙ കോളജ് വിദ്യാർഥിനികളെ വഴിവിട്ട കാര്യങ്ങൾക്ക് നിർബന്ധിച്ചെന്ന കേസിൽ മുൻ അധ്യാപിക പ്രഫ.നിർമലാദേവിക്ക് (52) 10 വർഷം തടവും 2.45 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 5 വകുപ്പുകളിലായി 25 വർഷം തടവു ശിക്ഷയുണ്ടെങ്കിലും പരോൾ ഇല്ലാതെ 10 വർഷത്തെ തടവ് അനുഭവിച്ചാൽ മതിയെന്ന് ശ്രീവില്ലിപുത്തൂർ ജില്ലാ ഫാസ്റ്റ് ട്രാക്ക് വനിതാ കോടതി വിധിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ കോളജ് വിദ്യാർഥിനികളെ വഴിവിട്ട കാര്യങ്ങൾക്ക് നിർബന്ധിച്ചെന്ന കേസിൽ മുൻ അധ്യാപിക പ്രഫ.നിർമലാദേവിക്ക് (52) 10 വർഷം തടവും 2.45 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 5 വകുപ്പുകളിലായി 25 വർഷം തടവു ശിക്ഷയുണ്ടെങ്കിലും പരോൾ ഇല്ലാതെ 10 വർഷത്തെ തടവ് അനുഭവിച്ചാൽ മതിയെന്ന് ശ്രീവില്ലിപുത്തൂർ ജില്ലാ ഫാസ്റ്റ് ട്രാക്ക് വനിതാ കോടതി വിധിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ കോളജ് വിദ്യാർഥിനികളെ വഴിവിട്ട കാര്യങ്ങൾക്ക് നിർബന്ധിച്ചെന്ന കേസിൽ മുൻ അധ്യാപിക പ്രഫ.നിർമലാദേവിക്ക് (52) 10 വർഷം തടവും 2.45 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 5 വകുപ്പുകളിലായി 25 വർഷം തടവു ശിക്ഷയുണ്ടെങ്കിലും പരോൾ ഇല്ലാതെ 10 വർഷത്തെ തടവ് അനുഭവിച്ചാൽ മതിയെന്ന് ശ്രീവില്ലിപുത്തൂർ ജില്ലാ ഫാസ്റ്റ് ട്രാക്ക് വനിതാ കോടതി വിധിച്ചു.

വിദ്യാസമ്പന്നയായ തനിക്കു കുട്ടികളുണ്ടെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും നിർമലാ ദേവി അപേക്ഷിച്ചെങ്കിലും ഇത്തരം കേസുകളിൽ ദയ കാണിക്കുന്നത് ശരിയല്ലെന്നും സമൂഹത്തിന് എതിരായ കുറ്റകൃത്യമാണെന്നും കോടതി നിരീക്ഷിച്ചു. വിധി വന്നതോടെ അധ്യാപികയെ മധുര സെൻട്രൽ ജയിലിലടച്ചു. 

ADVERTISEMENT

അറുപ്പുക്കോട്ടയിലെ സ്വകാര്യ കോളജിലെത്തുന്ന ചില പ്രത്യേക അതിഥികളെ സന്തോഷിപ്പിക്കും വിധം ഇടപഴകാൻ വിദ്യാർഥിനികളെ പ്രഫ.നിർമല നിർബന്ധിക്കുന്ന ശബ്ദസന്ദേശങ്ങൾ 2018 ലാണു പുറത്തുവന്നത്. ജോലിയിൽ നിന്നു പിരിച്ചുവിട്ടതിനു പിന്നാലെ അധ്യാപിക അറസ്റ്റിലായിരുന്നു. 

കേസിൽ രണ്ടും മൂന്നും പ്രതികളായ അസി.പ്രഫസർ മുരുകൻ, ഗവേഷക വിദ്യാർഥി കറുപ്പസാമി എന്നിവരെ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചിരുന്നു. ഇതിനെതിരെ അപ്പീൽ നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ട്. 

English Summary:

Teacher who tried to mislead the students jailed for 10 years