ന്യൂഡൽഹി ∙ മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിർവഹിക്കരുതെന്ന ഉപാധിയോടെ, ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കേജ്‍രിവാളിന് ഇടക്കാല ജാമ്യം നൽകുമെന്നു സുപ്രീം കോടതി സൂചിപ്പിച്ചു. ഡൽഹി മുഖ്യമന്ത്രിയെ സ്ഥിരം കുറ്റവാളിയെന്ന നിലയിൽ പരിഗണിക്കാനാകില്ലെന്നു കോടതി നിരീക്ഷിച്ചു.

ന്യൂഡൽഹി ∙ മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിർവഹിക്കരുതെന്ന ഉപാധിയോടെ, ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കേജ്‍രിവാളിന് ഇടക്കാല ജാമ്യം നൽകുമെന്നു സുപ്രീം കോടതി സൂചിപ്പിച്ചു. ഡൽഹി മുഖ്യമന്ത്രിയെ സ്ഥിരം കുറ്റവാളിയെന്ന നിലയിൽ പരിഗണിക്കാനാകില്ലെന്നു കോടതി നിരീക്ഷിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിർവഹിക്കരുതെന്ന ഉപാധിയോടെ, ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കേജ്‍രിവാളിന് ഇടക്കാല ജാമ്യം നൽകുമെന്നു സുപ്രീം കോടതി സൂചിപ്പിച്ചു. ഡൽഹി മുഖ്യമന്ത്രിയെ സ്ഥിരം കുറ്റവാളിയെന്ന നിലയിൽ പരിഗണിക്കാനാകില്ലെന്നു കോടതി നിരീക്ഷിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിർവഹിക്കരുതെന്ന ഉപാധിയോടെ, ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കേജ്‍രിവാളിന് ഇടക്കാല ജാമ്യം നൽകുമെന്നു സുപ്രീം കോടതി സൂചിപ്പിച്ചു. ഡൽഹി മുഖ്യമന്ത്രിയെ സ്ഥിരം കുറ്റവാളിയെന്ന നിലയിൽ പരിഗണിക്കാനാകില്ലെന്നു കോടതി നിരീക്ഷിച്ചു. 

ഇന്നലെ വിധിയുണ്ടാകുമെന്നു കരുതിയെങ്കിലും വാദം നാളത്തേക്ക് മാറ്റി. നാളെയും പരിഗണിക്കാനായില്ലെങ്കിൽ അടുത്തയാഴ്ച വാദം തുടരുമെന്നും ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. 

ADVERTISEMENT

തിരഞ്ഞെടുപ്പു കാലമാണെന്നതു കൊണ്ടു മാത്രമാണ് ഇടക്കാല ജാമ്യം അനുവദിക്കുന്ന കാര്യം കോടതി പരിഗണിക്കുന്നത്. അസാധാരണ കേസാണ് ഇതെന്നും ബെഞ്ച് നിരീക്ഷിച്ചു. മേയ് 25ന് ആണ് ഡൽഹിയിൽ വോട്ടെടുപ്പ്. അതിനിടെ, കേജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി മേയ് 20 വരെ ഡൽഹി റൗസ് അവന്യു കോടതി നീട്ടി. 

മുഖ്യമന്ത്രിയുടെ ചുമതല നിർവഹിക്കരുതെന്ന ഉപാധി വയ്ക്കുമെന്നു കോടതി സൂചിപ്പിച്ചതിനെ കേജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി എതിർത്തു. ‘ഇടക്കാല ജാമ്യം അനുവദിക്കുകയും നിങ്ങൾ മുഖ്യമന്ത്രിയുടെ ചുമതല നിർവഹിക്കുകയും ചെയ്താൽ കേസിൽ അത് വിപരീത ഫലമുണ്ടാക്കും. സർക്കാരിന്റെ കാര്യങ്ങളിൽ ഇടപെടാൻ ഞങ്ങളാഗ്രഹിക്കുന്നുമില്ല. കേജ്‌രിവാൾ ഒരുപാടു കേസുകളിൽ പെട്ടയാളോ സ്ഥിരം കുറ്റവാളിയോ അല്ല. 5 വർഷത്തിൽ ഒരിക്കലാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. വിളവെടുപ്പു കാലം പോലെ ഓരോ 6 മാസം കൂടുമ്പോഴുമുള്ള സാഹചര്യമല്ല ഇത്’– കോടതി പറഞ്ഞു. റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫായ അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചതിനെക്കുറിച്ചും കോടതി സൂചിപ്പിച്ചു. 

ADVERTISEMENT

∙ ‘ഒരു രാത്രികൊണ്ടല്ല കേജ്‌രിവാളിനെ പ്രതിയാക്കിയത്. പാർട്ടിയുടെ നേതാവെന്ന നിലയിൽ അദ്ദേഹത്തിനു പ്രത്യേക പരിഗണന നൽകരുത്. അതു തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും. ഒന്നരവർഷം ഒന്നും ചെയ്യാതെ തിരഞ്ഞെടുപ്പിന്റെ തൊട്ടു മുൻപ് അറസ്റ്റ് ചെയ്തെന്ന വാദവും തെറ്റാണ്.’ – ഇ.ഡിക്കുവേണ്ടി എസ്‌ജി തുഷാർ മേത്ത, എഎസ്ജി എസ്.വി.രാജു) 

∙ ‘മുഖ്യമന്ത്രിയെന്ന നിലയിൽ കേജ്‌രിവാളിനു വിലക്കുകൾ ഇല്ല. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതലകൾ നിർവഹിക്കരുതെന്ന ഉപാധി പാടില്ല. മദ്യനയവുമായി ബന്ധപ്പെട്ട് യാതൊന്നും ചെയ്യുന്നില്ല.’ – അരവിന്ദ് കേജ്‌രിവാളിനുവേണ്ടി അഭിഭാഷകനായ അഭിഷേക് മനു സിങ്‌വി) 

English Summary:

Arvind Kejriwal may be granted bail on the condition that he will not hold the office of Chief Minister