അപകട ഡ്രൈവിങ്: രണ്ടു പേരുടെ മരണത്തിന് കാരണക്കാരനായ കൗമാരക്കാരന് 25 വയസ്സ് വരെ ലൈസൻസ് നൽകില്ല
മുംബൈ ∙ മദ്യലഹരിയിൽ അമിതവേഗത്തിൽ ആഡംബര കാർ ഓടിച്ച് രണ്ടു പേരുടെ മരണത്തിന് കാരണക്കാരനായ പതിനേഴുകാരന് 25 വയസ്സ് വരെ ഡ്രൈവിങ് ലൈസൻസ് നൽകരുതെന്ന് ഗതാഗതവകുപ്പ് പുണെ ആർടിഒയ്ക്ക് നിർദേശം നൽകി. പൊലീസ് ദുർബലമായ വകുപ്പുകൾ മാത്രം ചുമത്തിയതിനാൽ പ്രതിക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
മുംബൈ ∙ മദ്യലഹരിയിൽ അമിതവേഗത്തിൽ ആഡംബര കാർ ഓടിച്ച് രണ്ടു പേരുടെ മരണത്തിന് കാരണക്കാരനായ പതിനേഴുകാരന് 25 വയസ്സ് വരെ ഡ്രൈവിങ് ലൈസൻസ് നൽകരുതെന്ന് ഗതാഗതവകുപ്പ് പുണെ ആർടിഒയ്ക്ക് നിർദേശം നൽകി. പൊലീസ് ദുർബലമായ വകുപ്പുകൾ മാത്രം ചുമത്തിയതിനാൽ പ്രതിക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
മുംബൈ ∙ മദ്യലഹരിയിൽ അമിതവേഗത്തിൽ ആഡംബര കാർ ഓടിച്ച് രണ്ടു പേരുടെ മരണത്തിന് കാരണക്കാരനായ പതിനേഴുകാരന് 25 വയസ്സ് വരെ ഡ്രൈവിങ് ലൈസൻസ് നൽകരുതെന്ന് ഗതാഗതവകുപ്പ് പുണെ ആർടിഒയ്ക്ക് നിർദേശം നൽകി. പൊലീസ് ദുർബലമായ വകുപ്പുകൾ മാത്രം ചുമത്തിയതിനാൽ പ്രതിക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
മുംബൈ ∙ മദ്യലഹരിയിൽ അമിതവേഗത്തിൽ ആഡംബര കാർ ഓടിച്ച് രണ്ടു പേരുടെ മരണത്തിന് കാരണക്കാരനായ പതിനേഴുകാരന് 25 വയസ്സ് വരെ ഡ്രൈവിങ് ലൈസൻസ് നൽകരുതെന്ന് ഗതാഗതവകുപ്പ് പുണെ ആർടിഒയ്ക്ക് നിർദേശം നൽകി. പൊലീസ് ദുർബലമായ വകുപ്പുകൾ മാത്രം ചുമത്തിയതിനാൽ പ്രതിക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ പ്രതിഷേധം വ്യാപകമായതോടെ പൊലീസിന്റെ പുനഃപരിശോധനാ ഹർജി പരിഗണിച്ച് ജാമ്യം റദ്ദാക്കിയിരുന്നു. പിതാവിനെയും മദ്യം നൽകിയ ഹോട്ടലിന്റെ ഉടമയെയും മാനേജർമാരെയും അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് കൗമാരക്കാരൻ ഓടിച്ച വാഹനമിടിച്ച് പുണെയിലെ കല്യാൺ നഗറിൽ 2 ഐടി എൻജിനീയർമാർ മരിച്ചത്.