ഹോക്കി ഇന്ത്യ ഫണ്ട് ക്രമക്കേട്: നരീന്ദർ ബത്രയ്ക്കെതിരായ കേസ് അവസാനിപ്പിച്ചു
ന്യൂഡൽഹി ∙ ഹോക്കി ഇന്ത്യ ഫണ്ട് ക്രമക്കേട് കേസിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) മുൻ പ്രസിഡന്റ് നരീന്ദർ ബത്രയ്ക്കെതിരായ അന്വേഷണം സിബിഐ അവസാനിപ്പിച്ചു. നരീന്ദർ ബത്ര, ഹോക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.കെ.ശ്രീവാസ്തവ തുടങ്ങിയവർക്കെതിരെ തെളിവു കണ്ടെത്താൻ സാധിച്ചില്ലെന്നു കാട്ടിയാണു തീരുമാനം.
ന്യൂഡൽഹി ∙ ഹോക്കി ഇന്ത്യ ഫണ്ട് ക്രമക്കേട് കേസിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) മുൻ പ്രസിഡന്റ് നരീന്ദർ ബത്രയ്ക്കെതിരായ അന്വേഷണം സിബിഐ അവസാനിപ്പിച്ചു. നരീന്ദർ ബത്ര, ഹോക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.കെ.ശ്രീവാസ്തവ തുടങ്ങിയവർക്കെതിരെ തെളിവു കണ്ടെത്താൻ സാധിച്ചില്ലെന്നു കാട്ടിയാണു തീരുമാനം.
ന്യൂഡൽഹി ∙ ഹോക്കി ഇന്ത്യ ഫണ്ട് ക്രമക്കേട് കേസിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) മുൻ പ്രസിഡന്റ് നരീന്ദർ ബത്രയ്ക്കെതിരായ അന്വേഷണം സിബിഐ അവസാനിപ്പിച്ചു. നരീന്ദർ ബത്ര, ഹോക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.കെ.ശ്രീവാസ്തവ തുടങ്ങിയവർക്കെതിരെ തെളിവു കണ്ടെത്താൻ സാധിച്ചില്ലെന്നു കാട്ടിയാണു തീരുമാനം.
ന്യൂഡൽഹി ∙ ഹോക്കി ഇന്ത്യ ഫണ്ട് ക്രമക്കേട് കേസിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) മുൻ പ്രസിഡന്റ് നരീന്ദർ ബത്രയ്ക്കെതിരായ അന്വേഷണം സിബിഐ അവസാനിപ്പിച്ചു. നരീന്ദർ ബത്ര, ഹോക്കി ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.കെ.ശ്രീവാസ്തവ തുടങ്ങിയവർക്കെതിരെ തെളിവു കണ്ടെത്താൻ സാധിച്ചില്ലെന്നു കാട്ടിയാണു തീരുമാനം.
-
Also Read
സരോജ് ഗോയങ്ക അന്തരിച്ചു
ഹോക്കി ഇന്ത്യയുടെ 35 ലക്ഷം രൂപ വ്യക്തിപരമായ ആവശ്യത്തിനു ബത്ര ഉപയോഗിച്ചെന്ന പരാതിയിലാണ് 2022 ജൂലൈയിൽ സിബിഐ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. 3 മാസത്തെ ആദ്യഘട്ട അന്വേഷണത്തിനു ശേഷമായിരുന്നു നടപടി. ഹോക്കി ഇന്ത്യ മുൻ പ്രസിഡന്റ് രാജീന്ദർ സിങ്, മുൻ സെക്രട്ടറി ജനറൽ മുഹമ്മദ് മുഷ്താഖ് അഹമ്മദ് എന്നിവരെയും പ്രതിചേർത്തു. ഹോക്കി ഇന്ത്യയുടെ ആജീവനാന്ത അംഗമെന്ന പദവിയിലിരിക്കെ ഭരണസമിതിയുടെ അനുമതിയില്ലാതെ പണം ഉപയോഗിച്ചെന്നും ഐഒഎയിലെ ഓഫിസ് മോടിപിടിപ്പിച്ചെന്നുമായിരുന്നു പരാതി.
കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ രാജ്യാന്തര ഹോക്കി ഫെഡറേഷൻ(എഫ്ഐഎച്ച്), ഐഒഎ പ്രസിഡന്റ് പദവികളും രാജ്യാന്തര ഒളിംപിക് കമ്മിറ്റി(ഐഒസി) അംഗത്വവും ബത്ര രാജിവച്ചിരുന്നു.