മുന്നാക്ക വിദ്യാർഥികൾക്കുള്ള സ്കോളർഷിപ് പുന:സ്ഥാപിക്കണം: എൻഎസ്എസ്
ചങ്ങനാശേരി ∙ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് മുന്നാക്ക വികസന ക്ഷേമ കോർപറേഷൻ വഴി നൽകിയിരുന്ന സ്കോളർഷിപ് സർക്കാർ നിഷേധിച്ചതിനെതിരെ എൻഎസ് എസ് പ്രതിഷേധം.
ചങ്ങനാശേരി ∙ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് മുന്നാക്ക വികസന ക്ഷേമ കോർപറേഷൻ വഴി നൽകിയിരുന്ന സ്കോളർഷിപ് സർക്കാർ നിഷേധിച്ചതിനെതിരെ എൻഎസ് എസ് പ്രതിഷേധം.
ചങ്ങനാശേരി ∙ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് മുന്നാക്ക വികസന ക്ഷേമ കോർപറേഷൻ വഴി നൽകിയിരുന്ന സ്കോളർഷിപ് സർക്കാർ നിഷേധിച്ചതിനെതിരെ എൻഎസ് എസ് പ്രതിഷേധം.
ചങ്ങനാശേരി ∙ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് മുന്നാക്ക വികസന ക്ഷേമ കോർപറേഷൻ വഴി നൽകിയിരുന്ന സ്കോളർഷിപ് സർക്കാർ നിഷേധിച്ചതിനെതിരെ എൻഎസ് എസ് പ്രതിഷേധം.
വർഷങ്ങളായി മുടങ്ങാതെ നൽകിയിരുന്ന സ്കോളർഷിപ് ഈ സാമ്പത്തിക വർഷം സംസ്ഥാന സർക്കാർ നിരസിച്ചെന്നു ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. 17 കോടി രൂപ ഇതിനായി ബജറ്റിൽ വക കൊള്ളിച്ചിരുന്നു. പ്രളയക്കെടുതി മൂലം 20% വെട്ടിക്കുറച്ചുള്ള തുകയാണ് കൊടുക്കുന്നത്. ഹൈസ്കൂൾ വിദ്യാർഥികളെ ഒഴിവാക്കി. കോർപറേഷന്റെ നടപടി ന്യായീകരിക്കാവുന്നതല്ല. ഹയർ സെക്കൻഡറി, ഡിഗ്രി – പ്രഫഷനൽ, ഡിഗ്രി - നോൺ പ്രഫഷനൽ, പിജി - പ്രഫഷനൽ, പിജി - നോൺ പ്രഫഷനൽ, ഐഐടി, സിഎ, ഡിപ്ലോമ വിഭാഗങ്ങളിലെ വിദ്യാർഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുൻപു നൽകേണ്ട തുകയാണ് സർക്കാർ അന്യായമായി തടഞ്ഞത്. ഇത് വിവേചനാപരവും അധാർമികവുമാണെന്നും 31നു മുൻപു സ്കോളർഷിപ് നൽകാനുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടു.