ചെന്നൈയ്ക്കടുത്ത് കാറപകടം: ചങ്ങനാശേരി സ്വദേശികൾ മരിച്ചു
ചെന്നൈ ∙ നിർത്തിയിട്ടിരുന്ന ടാങ്കറിൽ കാറിടിച്ചു കയറി യുവതിയും കാർ ഡ്രൈവറും മരിച്ചു. 2 പേർ പരുക്കുകളോടെ ചികിൽസയിൽ. ചങ്ങനാശേരിയിൽ നിന്നു കുടുംബത്തോടൊപ്പം ചെന്നൈയിലേക്കു തിരിച്ച
ചെന്നൈ ∙ നിർത്തിയിട്ടിരുന്ന ടാങ്കറിൽ കാറിടിച്ചു കയറി യുവതിയും കാർ ഡ്രൈവറും മരിച്ചു. 2 പേർ പരുക്കുകളോടെ ചികിൽസയിൽ. ചങ്ങനാശേരിയിൽ നിന്നു കുടുംബത്തോടൊപ്പം ചെന്നൈയിലേക്കു തിരിച്ച
ചെന്നൈ ∙ നിർത്തിയിട്ടിരുന്ന ടാങ്കറിൽ കാറിടിച്ചു കയറി യുവതിയും കാർ ഡ്രൈവറും മരിച്ചു. 2 പേർ പരുക്കുകളോടെ ചികിൽസയിൽ. ചങ്ങനാശേരിയിൽ നിന്നു കുടുംബത്തോടൊപ്പം ചെന്നൈയിലേക്കു തിരിച്ച
ചെന്നൈ ∙ നിർത്തിയിട്ടിരുന്ന ടാങ്കറിൽ കാറിടിച്ചു കയറി യുവതിയും കാർ ഡ്രൈവറും മരിച്ചു. 2 പേർ പരുക്കുകളോടെ ചികിൽസയിൽ. ചങ്ങനാശേരിയിൽ നിന്നു കുടുംബത്തോടൊപ്പം ചെന്നൈയിലേക്കു തിരിച്ച കുറുമ്പനാടം കുര്യച്ചൻപടി മുള്ളൻകുഴി ജെറിൻ ജോസിന്റെ ഭാര്യ ലിസ്ബത്ത് സെബാസ്റ്റ്യൻ (27), കാർ ഓടിച്ചിരുന്ന മാമ്മൂട് മാമ്പറമ്പിൽ വിൽസൻ (42) എന്നിവരാണു മരിച്ചത്. ലിസ്ബത്തിന്റെ പിതാവിനും ഭർതൃപിതാവിനുമാണു പരുക്കേറ്റത്. ഇന്നലെ പുലർച്ചെ നാലോടെ ചെന്നൈയ്ക്കടുത്ത് വില്ലുപുരത്താണ് അപകടം.
ചെന്നൈ ഇൻഫോസിസ് ജീവനക്കാരിയായിരുന്ന ലിസ്ബത്ത് ജോലി രാജിവച്ച് ഓസ്ട്രേലിയയിൽ ഭർത്താവിന്റെ അടുത്തേക്കു പോകാനിരിക്കുകയായിരുന്നു. ഇതിനായി സർട്ടിഫിക്കറ്റുകൾ വാങ്ങാനാണ് പിതാവ് സെബാസ്റ്റ്യൻ, ഭർതൃപിതാവ് ജോസ് മുള്ളൻകുഴി എന്നിവർക്കൊപ്പം യാത്രതിരിച്ചത്. വിൽസൻ പ്രൈവറ്റ് ബസ് ഡ്രൈവറായിരുന്നു. ഭാര്യ: വേലമ്മ. മക്കൾ : അൽഫോൻസാ, ആഗ്നസ്.