പാണക്കാട് കുടുംബത്തിന്റെ വീട് ശരത്തിന്; നിർമാണം തുടങ്ങി
മലപ്പുറം ∙ കോട്ടക്കുന്നിലെ ഉരുൾപൊട്ടലിൽ വീടും കുടുംബാംഗങ്ങളെയും നഷ്ടമായ ശരത്തിന് പാണക്കാട് തങ്ങൾ കുടുംബത്തിന്റെ ഓണസമ്മാനം; 6 സെന്റ് ഭൂമിയും അതിലൊരു വീടും.പാണക്കാട് പട്ടർക്കടവിലെ ഭൂമിയിൽ 6 മാസം കൊണ്ട് വീടൊരുക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. വീടിന് അദ്ദേഹം കുറ്റിയടിച്ചു. മലപ്പുറം
മലപ്പുറം ∙ കോട്ടക്കുന്നിലെ ഉരുൾപൊട്ടലിൽ വീടും കുടുംബാംഗങ്ങളെയും നഷ്ടമായ ശരത്തിന് പാണക്കാട് തങ്ങൾ കുടുംബത്തിന്റെ ഓണസമ്മാനം; 6 സെന്റ് ഭൂമിയും അതിലൊരു വീടും.പാണക്കാട് പട്ടർക്കടവിലെ ഭൂമിയിൽ 6 മാസം കൊണ്ട് വീടൊരുക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. വീടിന് അദ്ദേഹം കുറ്റിയടിച്ചു. മലപ്പുറം
മലപ്പുറം ∙ കോട്ടക്കുന്നിലെ ഉരുൾപൊട്ടലിൽ വീടും കുടുംബാംഗങ്ങളെയും നഷ്ടമായ ശരത്തിന് പാണക്കാട് തങ്ങൾ കുടുംബത്തിന്റെ ഓണസമ്മാനം; 6 സെന്റ് ഭൂമിയും അതിലൊരു വീടും.പാണക്കാട് പട്ടർക്കടവിലെ ഭൂമിയിൽ 6 മാസം കൊണ്ട് വീടൊരുക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. വീടിന് അദ്ദേഹം കുറ്റിയടിച്ചു. മലപ്പുറം
മലപ്പുറം ∙ കോട്ടക്കുന്നിലെ ഉരുൾപൊട്ടലിൽ വീടും കുടുംബാംഗങ്ങളെയും നഷ്ടമായ ശരത്തിന് പാണക്കാട് തങ്ങൾ കുടുംബത്തിന്റെ ഓണസമ്മാനം; 6 സെന്റ് ഭൂമിയും അതിലൊരു വീടും.പാണക്കാട് പട്ടർക്കടവിലെ ഭൂമിയിൽ 6 മാസം കൊണ്ട് വീടൊരുക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. വീടിന് അദ്ദേഹം കുറ്റിയടിച്ചു. മലപ്പുറം മുണ്ടുപറമ്പ് ചാത്തംകുളം ശരത്തിന്റെ കുടുംബത്തിൽ അച്ഛൻ സത്യനും സഹോദരൻ സജിനും മാത്രമാണ് ഇനിയുള്ളത്. ഓഗസ്റ്റ് 8ന് ഉച്ചയ്ക്കാണ് കോട്ടക്കുന്നിന്റെ വടക്കേ ചെരുവിൽ ഉരുൾപൊട്ടി ശരത്തിന്റെ വീട് മൂടിയത്.
അമ്മ സരസ്വതി (45), ഭാര്യ ഗീതു (21), മകൻ ഒന്നരവയസ്സുകാരൻ ധ്രുവൻ എന്നിവരുടെ മൃതദേഹങ്ങൾ പിന്നീടുള്ള ദിവസങ്ങളിൽ കണ്ടെടുത്തു. ശരത്തിനുള്ള തങ്ങൾ കുടുംബത്തിന്റെ ഓണസമ്മാനമായാണ് വീട് നൽകുന്നതെന്ന് ഹൈദരലി തങ്ങൾ പറഞ്ഞു. വ്യവസായി ആരിഫ് കളപ്പാടനാണ് മുനവ്വറലി ശിഹാബ് തങ്ങളുടെ അഭ്യർഥനയെത്തുടർന്ന്, കണ്ണായ സ്ഥലത്തെ ഭൂമിയിൽനിന്ന് 6 സെന്റ് വിട്ടുകൊടുത്തത്.