ഇന്ദുലേഖ പുനർമുദ്രണത്തിന് ഒരാഴ്ചയ്ക്കകം രണ്ടാം പതിപ്പ്
കോട്ടയം ∙ മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ഇന്ദുലേഖ പുനർമുദ്രണത്തിന് ഒരാഴ്ചയ്ക്കകം രണ്ടാം പതിപ്പ്. ഒ. ചന്തുമേനോൻ എഴുതിയ വിഖ്യാത നോവലിന്റെ 1889 ലെ ആദ്യ പതിപ്പിന്റെ അതേ രൂപത്തിലും ലിപിവിന്യാസത്തിലുമുള്ള പുനർമുദ്രണം കേരളപ്പിറവി ദിനത്തിൽ എം.ടി. വാസുദേവൻ നായരാണു പ്രകാശനം ചെയ്തത്.പിൽക്കാലത്തു പ്രസാധകർ
കോട്ടയം ∙ മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ഇന്ദുലേഖ പുനർമുദ്രണത്തിന് ഒരാഴ്ചയ്ക്കകം രണ്ടാം പതിപ്പ്. ഒ. ചന്തുമേനോൻ എഴുതിയ വിഖ്യാത നോവലിന്റെ 1889 ലെ ആദ്യ പതിപ്പിന്റെ അതേ രൂപത്തിലും ലിപിവിന്യാസത്തിലുമുള്ള പുനർമുദ്രണം കേരളപ്പിറവി ദിനത്തിൽ എം.ടി. വാസുദേവൻ നായരാണു പ്രകാശനം ചെയ്തത്.പിൽക്കാലത്തു പ്രസാധകർ
കോട്ടയം ∙ മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ഇന്ദുലേഖ പുനർമുദ്രണത്തിന് ഒരാഴ്ചയ്ക്കകം രണ്ടാം പതിപ്പ്. ഒ. ചന്തുമേനോൻ എഴുതിയ വിഖ്യാത നോവലിന്റെ 1889 ലെ ആദ്യ പതിപ്പിന്റെ അതേ രൂപത്തിലും ലിപിവിന്യാസത്തിലുമുള്ള പുനർമുദ്രണം കേരളപ്പിറവി ദിനത്തിൽ എം.ടി. വാസുദേവൻ നായരാണു പ്രകാശനം ചെയ്തത്.പിൽക്കാലത്തു പ്രസാധകർ
കോട്ടയം ∙ മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ഇന്ദുലേഖ പുനർമുദ്രണത്തിന് ഒരാഴ്ചയ്ക്കകം രണ്ടാം പതിപ്പ്. ഒ. ചന്തുമേനോൻ എഴുതിയ വിഖ്യാത നോവലിന്റെ 1889 ലെ ആദ്യ പതിപ്പിന്റെ അതേ രൂപത്തിലും ലിപിവിന്യാസത്തിലുമുള്ള പുനർമുദ്രണം കേരളപ്പിറവി ദിനത്തിൽ എം.ടി. വാസുദേവൻ നായരാണു പ്രകാശനം ചെയ്തത്.
പിൽക്കാലത്തു പ്രസാധകർ വെട്ടിമാറ്റിയ എല്ലാ ഭാഗങ്ങളും ഇതിലുണ്ടെന്നു മാത്രമല്ല, ഇന്ദുലേഖയുടെ രചനാ, പ്രസാധന ചരിത്രമുൾപ്പെടെ വിവരിക്കുന്ന വിശദമായ ആമുഖ പഠനം, നാൾവഴി, ചന്തുമേനോന്റെ കത്ത്, ഇംഗ്ലിഷ് പരിഭാഷകൻ ഡബ്ല്യു.ഡ്യൂമെർഗിന്റെ 1890 ലെ കുറിപ്പ് തുടങ്ങിയവയും ചേർത്തിരിക്കുന്നു. ഭാഷാശാസ്ത്രജ്ഞർ, ഗവേഷകർ, വിദ്യാർഥികൾ എന്നിവർക്കു പുറമേ പൊതുസമൂഹത്തിൽ നിന്നും ഇന്ദുലേഖയ്ക്ക് ആവശ്യക്കാർ ഏറെയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബുക് ചെയ്ത എല്ലാവർക്കും അടുത്തയാഴ്ച പുസ്തകം ലഭിക്കും.