ഒറ്റപ്പാലം∙ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഒന്നര വയസ്സുകാരന്റെ സ്വർണമാല മോഷ്ടിച്ച കേസിൽ കൈക്കുഞ്ഞുമായി യുവതി അറസ്റ്റിൽ. റിമാൻഡിലായ യുവതിക്കൊപ്പം കു‍ഞ്ഞിനെയും ജയിലിലേക്ക് അയച്ചു. ലക്കിടിമംഗലം സ്വദേശിയുടെ കുട്ടിയുടെ ഒരു പവൻ മാല മോഷ്ടിച്ച കേസിൽ സൗത്ത് പനമണ്ണ സ്വദേശി നസീറയെയാണു സിഐ എം. സുജിത്

ഒറ്റപ്പാലം∙ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഒന്നര വയസ്സുകാരന്റെ സ്വർണമാല മോഷ്ടിച്ച കേസിൽ കൈക്കുഞ്ഞുമായി യുവതി അറസ്റ്റിൽ. റിമാൻഡിലായ യുവതിക്കൊപ്പം കു‍ഞ്ഞിനെയും ജയിലിലേക്ക് അയച്ചു. ലക്കിടിമംഗലം സ്വദേശിയുടെ കുട്ടിയുടെ ഒരു പവൻ മാല മോഷ്ടിച്ച കേസിൽ സൗത്ത് പനമണ്ണ സ്വദേശി നസീറയെയാണു സിഐ എം. സുജിത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റപ്പാലം∙ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഒന്നര വയസ്സുകാരന്റെ സ്വർണമാല മോഷ്ടിച്ച കേസിൽ കൈക്കുഞ്ഞുമായി യുവതി അറസ്റ്റിൽ. റിമാൻഡിലായ യുവതിക്കൊപ്പം കു‍ഞ്ഞിനെയും ജയിലിലേക്ക് അയച്ചു. ലക്കിടിമംഗലം സ്വദേശിയുടെ കുട്ടിയുടെ ഒരു പവൻ മാല മോഷ്ടിച്ച കേസിൽ സൗത്ത് പനമണ്ണ സ്വദേശി നസീറയെയാണു സിഐ എം. സുജിത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റപ്പാലം∙ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഒന്നര വയസ്സുകാരന്റെ സ്വർണമാല മോഷ്ടിച്ച കേസിൽ കൈക്കുഞ്ഞുമായി യുവതി അറസ്റ്റിൽ. റിമാൻഡിലായ യുവതിക്കൊപ്പം കു‍ഞ്ഞിനെയും ജയിലിലേക്ക് അയച്ചു. ലക്കിടിമംഗലം സ്വദേശിയുടെ കുട്ടിയുടെ ഒരു പവൻ മാല മോഷ്ടിച്ച കേസിൽ സൗത്ത് പനമണ്ണ സ്വദേശി നസീറയെയാണു സിഐ എം. സുജിത് അറസ്റ്റ് ചെയ്തത്.

പ്രതിയുടെ 11 മാസം പ്രായമുള്ള കുഞ്ഞും മോഷണത്തിനിരയായ ഒന്നര വയസ്സുകാരനും കുട്ടികളുടെ വാർഡിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണു മാല കാണാതായെന്ന പരാതിയുമായി ബന്ധുക്കൾ പൊലീസിനെ സമീപിച്ചത്. ആശുപത്രിയിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. ഇവർ കുറ്റം സമ്മതിച്ചെന്നു പൊലീസ് അറിയിച്ചു.

ADVERTISEMENT

മാല ശുചിമുറിയിൽ ഉപേക്ഷിച്ചെന്നും വെളിപ്പെടുത്തി. തിരച്ചിൽ നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ നസീറയെ മലമ്പുഴയിലെ ജയിലിലേക്കു റിമാൻഡ് ചെയ്തു. അമ്മയുടെ സംരക്ഷണം ആവശ്യമുള്ളതു കൊണ്ടാണു കുഞ്ഞിനെയും കൂടെ വിട്ടത്.