നിർമാതാവ് മുഹമ്മദ് ബാപ്പു അന്തരിച്ചു
മാറഞ്ചേരി (മലപ്പുറം) ∙ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ സ്വപ്നാടനം നിർമിച്ച ടി. മുഹമ്മദ് ബാപ്പു (82) അന്തരിച്ചു. എഴുപതുകളിൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെത്തുന്ന മലയാളികളുടെ താവളമായിരുന്നു മുംബൈയിലെ മുഹമ്മദ് ബാപ്പുവിന്റെ ഓഫിസും വീടും. പോപ്പുലർ എന്ന
മാറഞ്ചേരി (മലപ്പുറം) ∙ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ സ്വപ്നാടനം നിർമിച്ച ടി. മുഹമ്മദ് ബാപ്പു (82) അന്തരിച്ചു. എഴുപതുകളിൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെത്തുന്ന മലയാളികളുടെ താവളമായിരുന്നു മുംബൈയിലെ മുഹമ്മദ് ബാപ്പുവിന്റെ ഓഫിസും വീടും. പോപ്പുലർ എന്ന
മാറഞ്ചേരി (മലപ്പുറം) ∙ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ സ്വപ്നാടനം നിർമിച്ച ടി. മുഹമ്മദ് ബാപ്പു (82) അന്തരിച്ചു. എഴുപതുകളിൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെത്തുന്ന മലയാളികളുടെ താവളമായിരുന്നു മുംബൈയിലെ മുഹമ്മദ് ബാപ്പുവിന്റെ ഓഫിസും വീടും. പോപ്പുലർ എന്ന
മാറഞ്ചേരി (മലപ്പുറം) ∙ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ സ്വപ്നാടനം നിർമിച്ച ടി. മുഹമ്മദ് ബാപ്പു (82) അന്തരിച്ചു.
എഴുപതുകളിൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെത്തുന്ന മലയാളികളുടെ താവളമായിരുന്നു മുംബൈയിലെ മുഹമ്മദ് ബാപ്പുവിന്റെ ഓഫിസും വീടും. പോപ്പുലർ എന്ന ട്രാവൽ ഏജൻസിയും ഹോട്ടലുകളും നടത്തിയിരുന്നു.
സമാന്തര സിനിമാ രംഗത്തുള്ളവർക്ക് മുംബൈയിൽ ആതിഥേയനുമായിരുന്നു. അങ്ങനെയാണു കെ.ജി.ജോർജ് സംവിധാനം ചെയ്ത ആദ്യ സിനിമയായ സ്വപ്നാടനം (1975) നിർമിച്ചത്. തുടർന്നു ബോളിവുഡ് ചിത്രമായ ലുബ്നയും നിർമിച്ചു.
ഭാര്യ:ഖദീജ. മക്കൾ: അഷ്‌റഫ്, നസീർ (സൗദി), രേഷ്‌മ, പ്രവീണ, മുഹമ്മദ്, മുംതാസ്, ശരീഫ്. മരുമക്കൾ: റാഫി, റഷീദ്, റംല, സിനു. കബറടക്കം ഇന്ന് 3ന് മാറഞ്ചേരി മുക്കാല നീറ്റിക്കൽ പള്ളിയിൽ.