മീനടം (കോട്ടയം) ∙ ഭാര്യയെ കോടാലി കൊണ്ടു വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സ്വയം മുറിവേൽപിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. മാളികപ്പടി കണ്ണൊഴുക്കത്ത് സാറാമ്മ(‌എൽസി–50)യാണ് കൊല്ലപ്പെട്ടത്. | Crime News | Manorama News

മീനടം (കോട്ടയം) ∙ ഭാര്യയെ കോടാലി കൊണ്ടു വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സ്വയം മുറിവേൽപിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. മാളികപ്പടി കണ്ണൊഴുക്കത്ത് സാറാമ്മ(‌എൽസി–50)യാണ് കൊല്ലപ്പെട്ടത്. | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീനടം (കോട്ടയം) ∙ ഭാര്യയെ കോടാലി കൊണ്ടു വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സ്വയം മുറിവേൽപിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. മാളികപ്പടി കണ്ണൊഴുക്കത്ത് സാറാമ്മ(‌എൽസി–50)യാണ് കൊല്ലപ്പെട്ടത്. | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മീനടം (കോട്ടയം) ∙ ഭാര്യയെ കോടാലി കൊണ്ടു വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സ്വയം മുറിവേൽപിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. മാളികപ്പടി കണ്ണൊഴുക്കത്ത് സാറാമ്മ(‌എൽസി–50)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജോയി തോമസിനെ (52) പൊലീസും നാട്ടുകാരും ചേർന്ന് കീഴ്പ്പെടുത്തി. ജോയി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ജോയിക്കെതിരെ പൊലീസ് കേസെടുത്തു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. കൂലിപ്പണിക്കാരനാണ് ജോയി. എൽസി വീട്ടിനടുത്തുള്ള ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. വീട്ടിലെ കിണറിന്റെ പണികൾ നടത്തുകയായിരുന്ന ജോയി രണ്ടു ദിവസമായി ജോലിക്കു പോയിരുന്നില്ല. എൽസിയും രണ്ടു ദിവസമായി അവധിയായിരുന്നു.

കൊലപാതകം നടന്ന വീട്ടിൽ ജോയിയുടെ അമ്മ സാറാമ്മ. വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലി പിന്നിൽ.
ADVERTISEMENT

തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ജോയിയുടെ അമ്മയുമായി മുറ്റത്ത് നിന്നു വർത്തമാനം പറയുകയായിരുന്നു എൽസി. ഇതിനിടെ എൽസിയുടെ മൊബൈൽ ഫോൺ റിങ് ചെയ്തു. ജോയി ആദ്യം പോയി ഫോൺ എടുത്തു. പിന്നാലെ ചെന്ന എൽസിക്കു വെട്ടേറ്റെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിനു ശേഷം ഒരു മണിക്കൂറോളം ഭാര്യയുടെ മൃതദേഹത്തിനരികിൽ തന്നെ ജോയി നിന്നു. 

എൽസിയുടെ കഴുത്തിനു താഴെയാണ് വെട്ടേറ്റത്. സ്വയം ആക്രമിച്ച ജോയി സ്വന്തം ജനനേന്ദ്രിയങ്ങളിലൊന്ന് മുറിച്ചു വലിച്ചെറിഞ്ഞു. പാമ്പാടി സിഐ യു.ശ്രീജിത്തും ജനപ്രതിനിധികളും നാട്ടുകാരും ചേർന്നു ജോയിയെ ബലപ്രയോഗത്തിലൂടെ പിടിച്ച് ചാക്കിൽ കിടത്തിയാണ് ആംബുലൻസിലേക്കു കയറ്റിയത്. ദമ്പതികൾക്ക് 2 മക്കളുണ്ട്. എൽസിയുടെ സംസ്കാരം നാളെ 3ന് തോട്ടയ്ക്കാട് സെന്റ് മേരീസ് ബത്‌ലഹം ഓർത്തഡോക്സ് പള്ളിയിൽ. 

ADVERTISEMENT

English Summary: Husband kills wife