പത്ത് വർഷമായി ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി ജോലി ചെയ്യുന്ന പിആർഒ മാരെ സ്ഥരപ്പെടുത്താൻ നടപടിയായില്ല. സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ പിആർഒ എൽഒ...national health mission pro, national health mission public relation officer, national health mission kerala

പത്ത് വർഷമായി ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി ജോലി ചെയ്യുന്ന പിആർഒ മാരെ സ്ഥരപ്പെടുത്താൻ നടപടിയായില്ല. സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ പിആർഒ എൽഒ...national health mission pro, national health mission public relation officer, national health mission kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്ത് വർഷമായി ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി ജോലി ചെയ്യുന്ന പിആർഒ മാരെ സ്ഥരപ്പെടുത്താൻ നടപടിയായില്ല. സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ പിആർഒ എൽഒ...national health mission pro, national health mission public relation officer, national health mission kerala

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ പത്ത് വർഷമായി ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി ജോലി ചെയ്യുന്ന പിആർഒ മാരെ സ്ഥരപ്പെടുത്താൻ നടപടിയായില്ല. സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ പിആർഒ എൽഒ, പിആർഒ എന്നിങ്ങനെ ജോലി ചെയ്തു വരുന്നവരെയാണ് സ്ഥിരപ്പെടുത്താത്തത്. 2007ലാണ് പലരും ജോലിയിൽ പ്രവേശിച്ചത്. ആർദ്രം, ആശ പദ്ധതി, ആരോഗ്യ ഇൻഷുറൻസ്, കായകൽപ്, എൻഎബിഎച്ച്, എൻക്യുഎസ്, ആരോഗ്യകിരണം, ആർബിഎസ്കെ എന്നിവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് പിആർഒമാരാണ്. ഇവരുടെ പ്രവർത്തനം അനിവാര്യമാണെന്നും ഇവരെ സ്ഥിരപ്പെടുത്തണമെന്നും സ്റ്റേറ്റ് മിഷൻ ഡയറക്ടറും ആരോഗ്യവകുപ്പ് ഡയറക്ടറും ആരോഗ്യ സെക്രട്ടറിക്ക്  2016ൽ കത്ത് നൽകിയിരുന്നു. എന്നാൽ തുടർനടപടികളുണ്ടായില്ല. 131 പേരാണ് വിവിധ ജില്ലകളിലായി ആകെ ജോലി ചെയ്യുന്നത്.

പത്ത് വർഷത്തിലധികമായി ജോലി ചെയ്യുന്ന പലർക്കും പിഎസ്‌സി പരീക്ഷ എഴുതാനുള്ള പ്രായ പരിധി കഴിഞ്ഞുവെന്നും അതിനാൽ പിആർഒമാരെ സ്ഥിരപ്പെടുത്തണമെന്നും ഓൾ കേരള പിആർഒ അസോസിയേഷൻ (നാഷനൽ ഹെൽത്ത് മിഷൻ) സംസ്ഥാന പ്രസിഡന്റ് അജു സെബാസ്റ്റ്യൻ, സെക്രട്ടറി നിയാസ് ബാബു എന്നിവർ ആവശ്യപ്പെട്ടു.