മകന്റെ ചികിത്സയ്ക്കായി പ്രാർഥനകളോടെ ആശുപത്രി വരാന്തയിൽ സ്ഥാനാർഥി
തിരുവനന്തപുരം ∙ ആർസിസിയിലേക്കു നോക്കിയ ശിവകിരൺ അച്ഛനെ ഒന്നുകൂടി മുറുകെപ്പിടിച്ചു. ‘പേടിക്കാനൊന്നുമില്ല മോനേ..’ അച്ഛൻ കണ്ണന്റെ ആശ്വാസവാക്കുകൾ. കണ്ണന്റെ തോളിൽ ചേർന്നുകിടന്ന മകന്റെ മുഖം അമ്മ സജിതാമോൾ തുടച്ചുകൊടുത്തു. | Kerala Assembly Elections 2021 | Manorama News
തിരുവനന്തപുരം ∙ ആർസിസിയിലേക്കു നോക്കിയ ശിവകിരൺ അച്ഛനെ ഒന്നുകൂടി മുറുകെപ്പിടിച്ചു. ‘പേടിക്കാനൊന്നുമില്ല മോനേ..’ അച്ഛൻ കണ്ണന്റെ ആശ്വാസവാക്കുകൾ. കണ്ണന്റെ തോളിൽ ചേർന്നുകിടന്ന മകന്റെ മുഖം അമ്മ സജിതാമോൾ തുടച്ചുകൊടുത്തു. | Kerala Assembly Elections 2021 | Manorama News
തിരുവനന്തപുരം ∙ ആർസിസിയിലേക്കു നോക്കിയ ശിവകിരൺ അച്ഛനെ ഒന്നുകൂടി മുറുകെപ്പിടിച്ചു. ‘പേടിക്കാനൊന്നുമില്ല മോനേ..’ അച്ഛൻ കണ്ണന്റെ ആശ്വാസവാക്കുകൾ. കണ്ണന്റെ തോളിൽ ചേർന്നുകിടന്ന മകന്റെ മുഖം അമ്മ സജിതാമോൾ തുടച്ചുകൊടുത്തു. | Kerala Assembly Elections 2021 | Manorama News
തിരുവനന്തപുരം ∙ ആർസിസിയിലേക്കു നോക്കിയ ശിവകിരൺ അച്ഛനെ ഒന്നുകൂടി മുറുകെപ്പിടിച്ചു. ‘പേടിക്കാനൊന്നുമില്ല മോനേ..’ അച്ഛൻ കണ്ണന്റെ ആശ്വാസവാക്കുകൾ. കണ്ണന്റെ തോളിൽ ചേർന്നുകിടന്ന മകന്റെ മുഖം അമ്മ സജിതാമോൾ തുടച്ചുകൊടുത്തു.
അടൂരിലെ കോൺഗ്രസ് സ്ഥാനാർഥി എം.ജി.കണ്ണനാണു മകനുമായി ആശുപത്രിയുടെ പടവുകൾ കയറുന്നതെന്നു മറ്റാർക്കും മനസ്സിലായില്ല,
രക്താർബുദത്തിനു ചികിത്സയിലാണ് 9 വയസ്സുള്ള ശിവകിരൺ. ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിനു വൈകിട്ടുവരെ അവധി നൽകേണ്ടിവന്നു കണ്ണന്. സജിതാമോൾക്കൊപ്പം ശിവകിരണിനെ ആശുപത്രിയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചു.
പക്ഷേ, രാത്രിയായപ്പോൾ ശിവകിരണിനു നിർബന്ധം, ‘അച്ഛനും കൂടി വരണം.’ പ്രവർത്തകരെ വിളിച്ചു പ്രചാരണസമയം പുനഃക്രമീകരിച്ചു.
ഓമല്ലൂർ മാത്തൂർ ഗവ.യുപി സ്കൂളിൽ പഠിക്കുന്ന ശിവകിരണിനു 3 വർഷം മുൻപാണ് രോഗം സ്ഥിരീകരിച്ചത്.
English Summary: Adoor congress candidate in hospital for son treatment