സന്ദീപ് മാപ്പുസാക്ഷി; മറ്റു പ്രതികൾ നിയമവഴി തേടുന്നു
കൊച്ചി ∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിന്റെ ഗൂഢാലോചന മുതൽ കള്ളക്കടത്തു സ്വർണം വിൽക്കുന്നതു വരെ പങ്കാളിത്തമുള്ള മുഖ്യപ്രതി സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയ നടപടിക്കെതിരെ കേസിലെ മറ്റുപ്രതികൾ നിയമോപദേശം തേടി. സ്വർണക്കടത്തിന്റെ ദേശവിരുദ്ധ സ്വഭാവം കണക്കിലെടുത്തു നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം
കൊച്ചി ∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിന്റെ ഗൂഢാലോചന മുതൽ കള്ളക്കടത്തു സ്വർണം വിൽക്കുന്നതു വരെ പങ്കാളിത്തമുള്ള മുഖ്യപ്രതി സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയ നടപടിക്കെതിരെ കേസിലെ മറ്റുപ്രതികൾ നിയമോപദേശം തേടി. സ്വർണക്കടത്തിന്റെ ദേശവിരുദ്ധ സ്വഭാവം കണക്കിലെടുത്തു നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം
കൊച്ചി ∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിന്റെ ഗൂഢാലോചന മുതൽ കള്ളക്കടത്തു സ്വർണം വിൽക്കുന്നതു വരെ പങ്കാളിത്തമുള്ള മുഖ്യപ്രതി സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയ നടപടിക്കെതിരെ കേസിലെ മറ്റുപ്രതികൾ നിയമോപദേശം തേടി. സ്വർണക്കടത്തിന്റെ ദേശവിരുദ്ധ സ്വഭാവം കണക്കിലെടുത്തു നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം
കൊച്ചി ∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിന്റെ ഗൂഢാലോചന മുതൽ കള്ളക്കടത്തു സ്വർണം വിൽക്കുന്നതു വരെ പങ്കാളിത്തമുള്ള മുഖ്യപ്രതി സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയ നടപടിക്കെതിരെ കേസിലെ മറ്റുപ്രതികൾ നിയമോപദേശം തേടി. സ്വർണക്കടത്തിന്റെ ദേശവിരുദ്ധ സ്വഭാവം കണക്കിലെടുത്തു നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) ചുമത്തിയ കേസിലാണു മുഖ്യപ്രതിയായ സന്ദീപിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മാപ്പുസാക്ഷിയാക്കിയത്.
ഇതേ കേസിൽ അന്വേഷണം നടത്തി സന്ദീപിനെ പ്രതിചേർത്ത കസ്റ്റംസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയ്ക്കും യുഎപിഎ കേസിൽ സന്ദീപിനെ മാപ്പുസാക്ഷിയാക്കിയതിൽ അഭിപ്രായവ്യത്യാസമുണ്ട്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അന്വേഷണം അട്ടിമറിക്കാൻ കേരള പൊലീസ് സന്ദീപിനെ ഉപകരണമാക്കിയെന്ന ആരോപണവും മറ്റ് കേന്ദ്ര ഏജൻസികൾക്കിടയിൽ ശക്തമാണ്. പിടിയിലായ ഘട്ടം മുതൽ മറ്റൊരു പ്രതിക്കും ലഭിക്കാത്ത ആനുകൂല്യങ്ങൾ സന്ദീപ് നേടിയെന്നാണ് ആക്ഷേപം.
Content Highlights: Gold smuggling case, Kerala, NIA