സിപിഐ മുഖപത്രം പറയുന്നു: ‘എൻഡോസൾഫാൻ: നഷ്ടപരിഹാരം നൽകാത്തത് ക്രൂരം’
കാസർകോട് ∙ എൻഡോസൾഫാൻ ഇരകൾക്കു നീതി നിഷേധിക്കരുതെന്ന മുഖപ്രസംഗവുമായി സിപിഐ മുഖപത്രമായ ജനയുഗം. അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നും വിഷയം ഇടതുമുന്നണി സർക്കാരിന് ഇനിയും കളങ്കമായി തുടരാൻ അനുവദിച്ചു കൂടെന്നും പത്രം മുഖപ്രസംഗത്തിൽ വ്യക്തമാക്കി. | Endosulfan | Manorama News
കാസർകോട് ∙ എൻഡോസൾഫാൻ ഇരകൾക്കു നീതി നിഷേധിക്കരുതെന്ന മുഖപ്രസംഗവുമായി സിപിഐ മുഖപത്രമായ ജനയുഗം. അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നും വിഷയം ഇടതുമുന്നണി സർക്കാരിന് ഇനിയും കളങ്കമായി തുടരാൻ അനുവദിച്ചു കൂടെന്നും പത്രം മുഖപ്രസംഗത്തിൽ വ്യക്തമാക്കി. | Endosulfan | Manorama News
കാസർകോട് ∙ എൻഡോസൾഫാൻ ഇരകൾക്കു നീതി നിഷേധിക്കരുതെന്ന മുഖപ്രസംഗവുമായി സിപിഐ മുഖപത്രമായ ജനയുഗം. അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നും വിഷയം ഇടതുമുന്നണി സർക്കാരിന് ഇനിയും കളങ്കമായി തുടരാൻ അനുവദിച്ചു കൂടെന്നും പത്രം മുഖപ്രസംഗത്തിൽ വ്യക്തമാക്കി. | Endosulfan | Manorama News
കാസർകോട് ∙ എൻഡോസൾഫാൻ ഇരകൾക്കു നീതി നിഷേധിക്കരുതെന്ന മുഖപ്രസംഗവുമായി സിപിഐ മുഖപത്രമായ ജനയുഗം. അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നും വിഷയം ഇടതുമുന്നണി സർക്കാരിന് ഇനിയും കളങ്കമായി തുടരാൻ അനുവദിച്ചു കൂടെന്നും പത്രം മുഖപ്രസംഗത്തിൽ വ്യക്തമാക്കി. 2017ലാണ് എൻഡോസൾഫാൻ ഇരകൾക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നു സുപ്രീംകോടതി വിധിച്ചത്. എന്നാൽ ഇതുവരെ കണ്ടെത്തിയ അർഹരായ 3704 പേരിൽ കേവലം 8 പേർക്കു മാത്രമേ നഷ്ടപരിഹാരം നൽകിയിട്ടുള്ളുവെന്നും മുഖപ്രസംഗം പറയുന്നു.
കോടതി വിധി നടപ്പാക്കാത്തതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചവർക്കു മാത്രമാണു തുക ലഭിച്ചത്. ഇരകളിൽ 102 പേർ കിടപ്പു രോഗികളാണ്. 326 പേർ മാനസിക വെല്ലുവിളികൾ നേരിടുന്നു. 201 പേർ ശാരീരിക വൈകല്യം ബാധിച്ചവരാണ്.
English Summary: Janayugam against ldf government on endosulfan issue