ട്വന്റി20 നേതാവിന്റെ കൊലപാതകം: ഹൈക്കോടതി ഉത്തരവിലെ പരാമർശം സുപ്രീം കോടതി നീക്കി
ന്യൂഡൽഹി ∙ കിഴക്കമ്പലത്തെ ട്വന്റി20 പ്രാദേശിക നേതാവ് സി.െക. ദീപുവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ പാർട്ടിയുമായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിനു ബന്ധമുണ്ടെന്ന ഹൈക്കോടതി ഉത്തരവിലെ പരാമർശം സുപ്രീം കോടതി നീക്കി. | Crime News | Manorama News
ന്യൂഡൽഹി ∙ കിഴക്കമ്പലത്തെ ട്വന്റി20 പ്രാദേശിക നേതാവ് സി.െക. ദീപുവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ പാർട്ടിയുമായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിനു ബന്ധമുണ്ടെന്ന ഹൈക്കോടതി ഉത്തരവിലെ പരാമർശം സുപ്രീം കോടതി നീക്കി. | Crime News | Manorama News
ന്യൂഡൽഹി ∙ കിഴക്കമ്പലത്തെ ട്വന്റി20 പ്രാദേശിക നേതാവ് സി.െക. ദീപുവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ പാർട്ടിയുമായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിനു ബന്ധമുണ്ടെന്ന ഹൈക്കോടതി ഉത്തരവിലെ പരാമർശം സുപ്രീം കോടതി നീക്കി. | Crime News | Manorama News
ന്യൂഡൽഹി ∙ കിഴക്കമ്പലത്തെ ട്വന്റി20 പ്രാദേശിക നേതാവ് സി.െക. ദീപുവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ പാർട്ടിയുമായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസിനു ബന്ധമുണ്ടെന്ന ഹൈക്കോടതി ഉത്തരവിലെ പരാമർശം സുപ്രീം കോടതി നീക്കി. ജുഡീഷ്യൽ ഓഫിസർമാരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ഹൈക്കോടതിയുടെ ഭാഗത്തുനിന്നു വേണ്ടിയിരുന്നതെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, ഇത്തരം പരാമർശങ്ങൾ അനുവദനീയമല്ലെന്നും വ്യക്തമാക്കി.
നേരത്തെ, പരാമർശം കോടതി മരവിപ്പിച്ചിരുന്നു. ഹണി എം.വർഗീസ് നൽകിയ ഹർജിയിൽ ജഡ്ജിമാരായ എസ്. അബ്ദുൽ നസീർ, ജെ. മഹേശ്വരി എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണു നടപടി. ജഡ്ജിക്കു സിപിഎം ബന്ധമുണ്ടെന്നും കേസിൽ തനിക്കു നീതി ലഭിക്കില്ലെന്നും കൊല്ലപ്പെട്ട ദീപുവിന്റെ അച്ഛൻ ആരോപിച്ചിരുന്നു.
English Summary: Twenty20 leader murder case