നിയമസഭാ അതിക്രമം: റിവിഷൻ ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും
കൊച്ചി∙ നിയമസഭാ അതിക്രമക്കേസിൽ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെ 6 പ്രതികൾ നൽകിയ റിവിഷൻ ഹർജി ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. സമാന ആവശ്യത്തിലുള്ള ഹർജി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് തള്ളിയതിനെതിരെ | Kerala assembly attack case | Manorama Online
കൊച്ചി∙ നിയമസഭാ അതിക്രമക്കേസിൽ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെ 6 പ്രതികൾ നൽകിയ റിവിഷൻ ഹർജി ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. സമാന ആവശ്യത്തിലുള്ള ഹർജി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് തള്ളിയതിനെതിരെ | Kerala assembly attack case | Manorama Online
കൊച്ചി∙ നിയമസഭാ അതിക്രമക്കേസിൽ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെ 6 പ്രതികൾ നൽകിയ റിവിഷൻ ഹർജി ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. സമാന ആവശ്യത്തിലുള്ള ഹർജി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് തള്ളിയതിനെതിരെ | Kerala assembly attack case | Manorama Online
കൊച്ചി∙ നിയമസഭാ അതിക്രമക്കേസിൽ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെ 6 പ്രതികൾ നൽകിയ റിവിഷൻ ഹർജി ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റി. സമാന ആവശ്യത്തിലുള്ള ഹർജി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് തള്ളിയതിനെതിരെ പ്രതികൾ നൽകിയ റിവിഷൻ ഹർജിയാണു ജസ്റ്റിസ് സിയാദ് റഹ്മാൻ പരിഗണിച്ചത്.
2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ നിയമസഭയിൽ അക്രമം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണു പൊലീസ് കേസ്.
മന്ത്രിക്കു പുറമേ, കെ.ടി. ജലീൽ എംഎൽഎ, മുൻ എംഎൽഎമാരായ ഇ.പി. ജയരാജൻ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണു പ്രതികൾ. കേസ് നടപടികൾക്കു ഹൈക്കോടതിയിൽ നിന്നു സ്റ്റേ കിട്ടാത്തതിനെ തുടർന്നു പ്രതികൾ വിചാരണക്കോടതിയിൽ ഹാജരായിരുന്നു.
English Summary: Kerala assembly attack case