ഗവർണർ പദവി റബർ സ്റ്റാംപ് അല്ല: തമിഴ്നാട് ഗവർണർ ആർ.എൻ.രവി
തിരുവനന്തപുരം∙ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിക്കൊപ്പം വേദി പങ്കിട്ട് നിയമമന്ത്രി പി.രാജീവ്. നിയമസഭയിലെ ലോകായുക്ത ദിനാചരണത്തിലാണ് തമിഴ്നാട് ഗവര്‍ണറെത്തിയത്. ഡിഎംകെ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കെയാണ് വേദി പങ്കിടുന്നത്. ഗവര്‍ണര്‍ പദവി റബര്‍ സ്റ്റാംപല്ലെന്നും രാജ്യത്തെങ്ങും
തിരുവനന്തപുരം∙ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിക്കൊപ്പം വേദി പങ്കിട്ട് നിയമമന്ത്രി പി.രാജീവ്. നിയമസഭയിലെ ലോകായുക്ത ദിനാചരണത്തിലാണ് തമിഴ്നാട് ഗവര്‍ണറെത്തിയത്. ഡിഎംകെ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കെയാണ് വേദി പങ്കിടുന്നത്. ഗവര്‍ണര്‍ പദവി റബര്‍ സ്റ്റാംപല്ലെന്നും രാജ്യത്തെങ്ങും
തിരുവനന്തപുരം∙ തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവിക്കൊപ്പം വേദി പങ്കിട്ട് നിയമമന്ത്രി പി.രാജീവ്. നിയമസഭയിലെ ലോകായുക്ത ദിനാചരണത്തിലാണ് തമിഴ്നാട് ഗവര്‍ണറെത്തിയത്. ഡിഎംകെ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കെയാണ് വേദി പങ്കിടുന്നത്. ഗവര്‍ണര്‍ പദവി റബര്‍ സ്റ്റാംപല്ലെന്നും രാജ്യത്തെങ്ങും
തിരുവനന്തപുരം ∙ ലോകായുക്ത പോലെയുള്ള സ്ഥാപനങ്ങളെ ദുർബലപ്പെടുത്താൻ ശ്രമമുണ്ടായാൽ ഗവർണർമാർ ഉറപ്പായും ഇടപെടണമെന്നും ഗവർണർ പദവി റബർ സ്റ്റാംപ് അല്ലെന്നും തമിഴ്നാട് ഗവർണർ ആർ.എൻ.രവി. രാജ്യത്തെങ്ങും ഇതു ബാധകമാണ്. ഗവർണർ ഇടപെടുമ്പോൾ പല അപശബ്ദങ്ങളും ഉണ്ടാകും. അത്തരം അപശബ്ദങ്ങളല്ല, രാജ്യത്തിന്റെ ഭരണഘടന മാത്രമാണ് പ്രസക്തമെന്നും അദ്ദേഹം പറഞ്ഞു.കേരള ലോകായുക്ത സംഘടിപ്പിച്ച ലോകായുക്ത ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
ലോകായുക്ത എന്ന നിലയിൽ ഏൽപിച്ച പണി വൃത്തിയായി ചെയ്തിട്ടുണ്ടെന്നും ലോകായുക്ത ഭേദഗതിയെക്കുറിച്ചു ചോദിച്ചാൽ ‘ഞാൻ ഈ നാട്ടുകാരനല്ല’ എന്നു പറയേണ്ടി വരുമെന്നും അധ്യക്ഷത വഹിച്ച കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. വീടിനു മേലെ ചാഞ്ഞ മാവ് മുറിച്ചാൽ വഞ്ചിയുണ്ടാക്കാനും ചിതയൊരുക്കാനും ഉപയോഗിക്കാമെന്ന പോലെ ലോകായുക്ത നിയമ ഭേദഗതി കൊണ്ട് എന്തും ചെയ്യാമെന്നും അതു കൈകാര്യം ചെയ്യുന്നവരുടെ തീരുമാനം പോലെയാകുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടകനായി ആർ.എൻ.രവിയെ ക്ഷണിച്ചത് അദ്ദേഹം അതിന് ഏറ്റവും യോഗ്യനായ വ്യക്തിയായതു കൊണ്ടെന്നും ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി.
തമിഴ്നാട്ടിൽ ഡിഎംകെ സർക്കാരും ഗവർണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം നിലനിൽക്കുമ്പോൾ കേരളത്തിൽ ഗവർണർക്കെതിരായി എൽഡിഎഫ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ ഡിഎംകെ പ്രതിനിധി പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഗവർണർ ആർ.എൻ.രവിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മന്ത്രി പി.രാജീവും ലോകായുക്തയുടെ പരിപാടികളിൽ പങ്കെടുക്കാൻ സർവഥാ യോഗ്യരാണെന്നും തമിഴ്നാട് ഗവർണറെ ക്ഷണിക്കാനുള്ള തീരുമാനം ആലോചിച്ച് എടുത്തതാണെന്നും സിറിയക് തോമസ് വിശദീകരിച്ചത്.
ലോകായുക്ത ഭേദഗതി: വിമർശിച്ച് സതീശൻ; ന്യായീകരിച്ച് മന്ത്രി
തിരുവനന്തപുരം ∙ ലോകായുക്ത നിയമ ഭേദഗതി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വിമർശനം. അഴിമതി തടയുകയെന്ന ലക്ഷ്യത്തോടെ പാസാക്കിയ ലോകായുക്ത, ലോക്പാൽ നിയമങ്ങൾ ഭേദഗതി ചെയ്യുന്നത് ഈ നിയമങ്ങൾ കൊണ്ടുവരാനുണ്ടായ ലക്ഷ്യങ്ങളെ തകർത്തു തരിപ്പണമാക്കുമെന്നു സതീശൻ ആരോപിച്ചു. കേന്ദ്ര സർക്കാർ 2013 ൽ പാസാക്കിയ ലോക്പാൽ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്, അതിനു വർഷങ്ങൾക്കു മുൻപു രൂപം നൽകിയ ലോകായുക്ത നിയമം ഭേദഗതി ചെയ്തതെന്നു മന്ത്രി പി.രാജീവ് വിശദീകരിച്ചു.
English Summary: Ministr P Rajeev shared stage with Tamilnadu Governor