തദ്ദേശ പൊതുസർവീസ് രൂപീകരണം: ചർച്ചയ്ക്കു തയാറായി സർക്കാർ
തിരുവനന്തപുരം ∙ തദ്ദേശഭരണ വകുപ്പിലെ 5 വകുപ്പുകൾ സംയോജിപ്പിച്ചു പൊതു സർവീസ് നടപ്പാക്കുന്നതിൽ ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ഇല്ലെന്ന നിലപാടിൽ നിന്നു സർക്കാർ പിന്മാറി. സംഘടനകളുമായി മന്ത്രി എം.ബി.രാജേഷ് ഡിസംബർ 2നു 11.30ന് എറണാകുളം ടൗൺ ഹാളിൽ ചർച്ച നടത്തും.
തിരുവനന്തപുരം ∙ തദ്ദേശഭരണ വകുപ്പിലെ 5 വകുപ്പുകൾ സംയോജിപ്പിച്ചു പൊതു സർവീസ് നടപ്പാക്കുന്നതിൽ ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ഇല്ലെന്ന നിലപാടിൽ നിന്നു സർക്കാർ പിന്മാറി. സംഘടനകളുമായി മന്ത്രി എം.ബി.രാജേഷ് ഡിസംബർ 2നു 11.30ന് എറണാകുളം ടൗൺ ഹാളിൽ ചർച്ച നടത്തും.
തിരുവനന്തപുരം ∙ തദ്ദേശഭരണ വകുപ്പിലെ 5 വകുപ്പുകൾ സംയോജിപ്പിച്ചു പൊതു സർവീസ് നടപ്പാക്കുന്നതിൽ ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ഇല്ലെന്ന നിലപാടിൽ നിന്നു സർക്കാർ പിന്മാറി. സംഘടനകളുമായി മന്ത്രി എം.ബി.രാജേഷ് ഡിസംബർ 2നു 11.30ന് എറണാകുളം ടൗൺ ഹാളിൽ ചർച്ച നടത്തും.
തിരുവനന്തപുരം ∙ തദ്ദേശഭരണ വകുപ്പിലെ 5 വകുപ്പുകൾ സംയോജിപ്പിച്ചു പൊതു സർവീസ് നടപ്പാക്കുന്നതിൽ ജീവനക്കാരുടെ സംഘടനകളുമായി ചർച്ച ഇല്ലെന്ന നിലപാടിൽ നിന്നു സർക്കാർ പിന്മാറി. സംഘടനകളുമായി മന്ത്രി എം.ബി.രാജേഷ് ഡിസംബർ 2നു 11.30ന് എറണാകുളം ടൗൺ ഹാളിൽ ചർച്ച നടത്തും. 43 പൊതു കാറ്റഗറി സംഘടനാ പ്രതിനിധികളെ യോഗത്തിനു ക്ഷണിച്ച് തദ്ദേശ അഡീഷനൽ ചീഫ് സെക്രട്ടറി കത്തയച്ചു.
പൊതു സർവീസിനെ ചോദ്യം ചെയ്തുള്ള നിയമ പോരാട്ടങ്ങളും സമരങ്ങളുമാണ് അനുരഞ്ജന മാർഗം സ്വീകരിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്നാണു സൂചന. പഞ്ചായത്ത്, നഗരകാര്യം, നഗര– ഗ്രാമാസൂത്രണം, ഗ്രാമവികസനം, എൻജിനീയറിങ് എന്നീ 5 വകുപ്പുകളിലായി ഏകദേശം 35,000 ജീവനക്കാരാണ് ഉള്ളത്.
പഞ്ചായത്ത് സെക്രട്ടറി തസ്തികയിലേക്ക് 40% പേരെ നേരിട്ട് റിക്രൂട്ട് ചെയ്യുന്നത് ക്ലാർക്ക് വിഭാഗത്തിലെ സ്ഥാനക്കയറ്റം തടയുമെന്നു പരാതി ഉണ്ട്. പൊതു സർവീസിന്റെ ഭാഗമായി സൃഷ്ടിച്ച ഉയർന്ന തസ്തികകളിൽ ഗ്രാമവികസന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് കൂടുതൽ അവസരങ്ങൾ നൽകി എന്നതാണു മറ്റൊരു പരാതി.
English Summary: Local common service formation