കോഴിക്കോട്∙ കോടിക്കണക്കിനു രൂപയുടെ കുടിശിക തീർക്കാതെ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് (കെഎംഎസ്‌സിഎൽ) മരുന്നു നൽകാനാവില്ലെന്നു കമ്പനികൾ. സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്കു മരുന്നു വിതരണം ചെയ്യേണ്ട കെഎംഎസ്‌സിഎൽ ഏപ്രിലിൽ തുടങ്ങേണ്ടിയിരുന്ന, 409 ഇനം അവശ്യമരുന്നുകളുടെയും 149 വിദഗ്ധ ഔഷധങ്ങളുടെയും സംഭരണം ഇതോടെ ആശങ്കയിലായി. അവശ്യമരുന്ന് ഇനത്തിൽ 313 കോടി രൂപയും, കാരുണ്യ ഫാർമസിയിൽ നിന്നു 151 കോടിയും

കോഴിക്കോട്∙ കോടിക്കണക്കിനു രൂപയുടെ കുടിശിക തീർക്കാതെ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് (കെഎംഎസ്‌സിഎൽ) മരുന്നു നൽകാനാവില്ലെന്നു കമ്പനികൾ. സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്കു മരുന്നു വിതരണം ചെയ്യേണ്ട കെഎംഎസ്‌സിഎൽ ഏപ്രിലിൽ തുടങ്ങേണ്ടിയിരുന്ന, 409 ഇനം അവശ്യമരുന്നുകളുടെയും 149 വിദഗ്ധ ഔഷധങ്ങളുടെയും സംഭരണം ഇതോടെ ആശങ്കയിലായി. അവശ്യമരുന്ന് ഇനത്തിൽ 313 കോടി രൂപയും, കാരുണ്യ ഫാർമസിയിൽ നിന്നു 151 കോടിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കോടിക്കണക്കിനു രൂപയുടെ കുടിശിക തീർക്കാതെ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് (കെഎംഎസ്‌സിഎൽ) മരുന്നു നൽകാനാവില്ലെന്നു കമ്പനികൾ. സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്കു മരുന്നു വിതരണം ചെയ്യേണ്ട കെഎംഎസ്‌സിഎൽ ഏപ്രിലിൽ തുടങ്ങേണ്ടിയിരുന്ന, 409 ഇനം അവശ്യമരുന്നുകളുടെയും 149 വിദഗ്ധ ഔഷധങ്ങളുടെയും സംഭരണം ഇതോടെ ആശങ്കയിലായി. അവശ്യമരുന്ന് ഇനത്തിൽ 313 കോടി രൂപയും, കാരുണ്യ ഫാർമസിയിൽ നിന്നു 151 കോടിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കോടിക്കണക്കിനു രൂപയുടെ കുടിശിക തീർക്കാതെ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് (കെഎംഎസ്‌സിഎൽ) മരുന്നു നൽകാനാവില്ലെന്നു കമ്പനികൾ. സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്കു മരുന്നു വിതരണം ചെയ്യേണ്ട കെഎംഎസ്‌സിഎൽ ഏപ്രിലിൽ തുടങ്ങേണ്ടിയിരുന്ന, 409 ഇനം അവശ്യമരുന്നുകളുടെയും 149 വിദഗ്ധ ഔഷധങ്ങളുടെയും സംഭരണം ഇതോടെ ആശങ്കയിലായി.

അവശ്യമരുന്ന് ഇനത്തിൽ 313 കോടി രൂപയും, കാരുണ്യ ഫാർമസിയിൽ നിന്നു 151 കോടിയും ഉൾപ്പെടെ 464 കോടി രൂപയുടെ കുടിശിക തീർക്കുകയോ ധാരണയിലെത്തുകയോ ചെയ്യാതെ കമ്പനികളുമായി കരാറിൽ ഏർപ്പെടാൻ പോലും സാധിക്കാത്ത സ്ഥിതിയിലാണു കോർപറേഷൻ. രണ്ടു ദിവസം മുൻപു ചുമതലയേറ്റ എംഡി കെ.ജീവൻ ബാബുവിന്റെ ചുമലിലാണ് ഈ ഭാരം.

ADVERTISEMENT

കോർപറേഷന്റെ ചരിത്രത്തിൽ ആദ്യമായി കലണ്ടർ വർഷത്തിൽ തന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഏപ്രിലിൽ മരുന്നു വിതരണം ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. ഒക്ടോബറിൽ ടെൻഡർ പ്രസിദ്ധീകരിച്ച്, ജനുവരിയിൽ അന്തിമമാക്കുകയും ചെയ്തു.

കമ്പനികൾക്ക് താൽപര്യക്കത്ത് നൽകൽ, വിതരണ കരാർ ഒപ്പിടൽ, 3% നിരതദ്രവ്യം സ്വീകരിക്കൽ, മരുന്നു വിതരണത്തിനുള്ള ഓർഡർ നൽകൽ എന്നീ നടപടികൾക്കു ശേഷമാണു വിതരണത്തിനു തീയതികൾ നിശ്ചയിക്കുന്നത്. എന്നാൽ ഇത്തവണ കമ്പനികൾക്കു കത്തു നൽകിയതിനു പിന്നാലെ മരുന്നു വിതരണത്തിന് ഓർഡർ നൽകുകയായിരുന്നു. ഇത് അംഗീകരിക്കാൻ പറ്റില്ലെന്നു കമ്പനികൾ കോർപറേഷനു കത്തെഴുതി.

ADVERTISEMENT

English Summary: Companies will not give medicines without paying arrear