ചക്ക പറിച്ച് അരിക്കൊമ്പൻ; ഭയന്നുവിറച്ച് സുബ്രമണി
കമ്പം ∙ ഇന്നലെ പുലർച്ചെ ആട്ടിറച്ചി വാങ്ങാൻ പോയപ്പോൾ അരിക്കൊമ്പനെ കണ്ടതിന്റെ ഞെട്ടൽ മാറാതെ സുബ്രമണി. സുരുളി - കമ്പം റോഡിലൂടെ ഇരുചക്രവാഹനത്തിലായിരുന്നു സുബ്രമണിയുടെ യാത്ര. ഇറച്ചി വാങ്ങിയശേഷം മുന്തിരിത്തോപ്പിൽ ജോലിക്കിറങ്ങണമെന്നുള്ളതുകൊണ്ടാണു പുലർച്ചെ പോയത്. ‘‘റോഡരികിലെ പ്ലാവിൽ നിന്നു ചക്ക തുമ്പിക്കൈ കൊണ്ട് പറിച്ചെടുക്കുകയായിരുന്നു അരിക്കൊമ്പൻ. ഞാൻ ഭയന്നു വിറച്ചുപോയി. 150 മീറ്റർ മാറിയാണു കൊമ്പൻ നിന്നിരുന്നത്. സ്കൂട്ടറിന്റെ ലൈറ്റ് കണ്ട് ആന തിരിഞ്ഞുനോക്കി. പഴുത്തുകിടന്ന രണ്ടു ചക്ക പകുതി കഴിച്ചശേഷം റോഡിൽ ഉപേക്ഷിച്ച് അരിക്കൊമ്പൻ മുന്നോട്ടുനടന്നു. സമീപത്തെ ഗേറ്റും തകർത്താണു കൊമ്പൻ മുന്നോട്ടുപോയത്. കൊമ്പൻ സമീപത്തെ തെങ്ങുംതോപ്പിൽ നിലയുറപ്പിച്ചതോടെ ആട്ടിറച്ചിക്കുള്ള യാത്ര ഉപേക്ഷിച്ച് ഞാൻ ജീവനുംകൊണ്ട് വീട്ടിലേക്കു രക്ഷപ്പെട്ടു’’ – സുബ്രമണി പറഞ്ഞു.
കമ്പം ∙ ഇന്നലെ പുലർച്ചെ ആട്ടിറച്ചി വാങ്ങാൻ പോയപ്പോൾ അരിക്കൊമ്പനെ കണ്ടതിന്റെ ഞെട്ടൽ മാറാതെ സുബ്രമണി. സുരുളി - കമ്പം റോഡിലൂടെ ഇരുചക്രവാഹനത്തിലായിരുന്നു സുബ്രമണിയുടെ യാത്ര. ഇറച്ചി വാങ്ങിയശേഷം മുന്തിരിത്തോപ്പിൽ ജോലിക്കിറങ്ങണമെന്നുള്ളതുകൊണ്ടാണു പുലർച്ചെ പോയത്. ‘‘റോഡരികിലെ പ്ലാവിൽ നിന്നു ചക്ക തുമ്പിക്കൈ കൊണ്ട് പറിച്ചെടുക്കുകയായിരുന്നു അരിക്കൊമ്പൻ. ഞാൻ ഭയന്നു വിറച്ചുപോയി. 150 മീറ്റർ മാറിയാണു കൊമ്പൻ നിന്നിരുന്നത്. സ്കൂട്ടറിന്റെ ലൈറ്റ് കണ്ട് ആന തിരിഞ്ഞുനോക്കി. പഴുത്തുകിടന്ന രണ്ടു ചക്ക പകുതി കഴിച്ചശേഷം റോഡിൽ ഉപേക്ഷിച്ച് അരിക്കൊമ്പൻ മുന്നോട്ടുനടന്നു. സമീപത്തെ ഗേറ്റും തകർത്താണു കൊമ്പൻ മുന്നോട്ടുപോയത്. കൊമ്പൻ സമീപത്തെ തെങ്ങുംതോപ്പിൽ നിലയുറപ്പിച്ചതോടെ ആട്ടിറച്ചിക്കുള്ള യാത്ര ഉപേക്ഷിച്ച് ഞാൻ ജീവനുംകൊണ്ട് വീട്ടിലേക്കു രക്ഷപ്പെട്ടു’’ – സുബ്രമണി പറഞ്ഞു.
കമ്പം ∙ ഇന്നലെ പുലർച്ചെ ആട്ടിറച്ചി വാങ്ങാൻ പോയപ്പോൾ അരിക്കൊമ്പനെ കണ്ടതിന്റെ ഞെട്ടൽ മാറാതെ സുബ്രമണി. സുരുളി - കമ്പം റോഡിലൂടെ ഇരുചക്രവാഹനത്തിലായിരുന്നു സുബ്രമണിയുടെ യാത്ര. ഇറച്ചി വാങ്ങിയശേഷം മുന്തിരിത്തോപ്പിൽ ജോലിക്കിറങ്ങണമെന്നുള്ളതുകൊണ്ടാണു പുലർച്ചെ പോയത്. ‘‘റോഡരികിലെ പ്ലാവിൽ നിന്നു ചക്ക തുമ്പിക്കൈ കൊണ്ട് പറിച്ചെടുക്കുകയായിരുന്നു അരിക്കൊമ്പൻ. ഞാൻ ഭയന്നു വിറച്ചുപോയി. 150 മീറ്റർ മാറിയാണു കൊമ്പൻ നിന്നിരുന്നത്. സ്കൂട്ടറിന്റെ ലൈറ്റ് കണ്ട് ആന തിരിഞ്ഞുനോക്കി. പഴുത്തുകിടന്ന രണ്ടു ചക്ക പകുതി കഴിച്ചശേഷം റോഡിൽ ഉപേക്ഷിച്ച് അരിക്കൊമ്പൻ മുന്നോട്ടുനടന്നു. സമീപത്തെ ഗേറ്റും തകർത്താണു കൊമ്പൻ മുന്നോട്ടുപോയത്. കൊമ്പൻ സമീപത്തെ തെങ്ങുംതോപ്പിൽ നിലയുറപ്പിച്ചതോടെ ആട്ടിറച്ചിക്കുള്ള യാത്ര ഉപേക്ഷിച്ച് ഞാൻ ജീവനുംകൊണ്ട് വീട്ടിലേക്കു രക്ഷപ്പെട്ടു’’ – സുബ്രമണി പറഞ്ഞു.
കമ്പം ∙ ഇന്നലെ പുലർച്ചെ ആട്ടിറച്ചി വാങ്ങാൻ പോയപ്പോൾ അരിക്കൊമ്പനെ കണ്ടതിന്റെ ഞെട്ടൽ മാറാതെ സുബ്രമണി. സുരുളി - കമ്പം റോഡിലൂടെ ഇരുചക്രവാഹനത്തിലായിരുന്നു സുബ്രമണിയുടെ യാത്ര. ഇറച്ചി വാങ്ങിയശേഷം മുന്തിരിത്തോപ്പിൽ ജോലിക്കിറങ്ങണമെന്നുള്ളതുകൊണ്ടാണു പുലർച്ചെ പോയത്.
‘‘റോഡരികിലെ പ്ലാവിൽ നിന്നു ചക്ക തുമ്പിക്കൈ കൊണ്ട് പറിച്ചെടുക്കുകയായിരുന്നു അരിക്കൊമ്പൻ. ഞാൻ ഭയന്നു വിറച്ചുപോയി. 150 മീറ്റർ മാറിയാണു കൊമ്പൻ നിന്നിരുന്നത്. സ്കൂട്ടറിന്റെ ലൈറ്റ് കണ്ട് ആന തിരിഞ്ഞുനോക്കി. പഴുത്തുകിടന്ന രണ്ടു ചക്ക പകുതി കഴിച്ചശേഷം റോഡിൽ ഉപേക്ഷിച്ച് അരിക്കൊമ്പൻ മുന്നോട്ടുനടന്നു. സമീപത്തെ ഗേറ്റും തകർത്താണു കൊമ്പൻ മുന്നോട്ടുപോയത്. കൊമ്പൻ സമീപത്തെ തെങ്ങുംതോപ്പിൽ നിലയുറപ്പിച്ചതോടെ ആട്ടിറച്ചിക്കുള്ള യാത്ര ഉപേക്ഷിച്ച് ഞാൻ ജീവനുംകൊണ്ട് വീട്ടിലേക്കു രക്ഷപ്പെട്ടു’’ – സുബ്രമണി പറഞ്ഞു.
English Summary : Subramani scared seeing arikomban, plucking jackfruit