കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജി. സന്ദീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എം.ബി.സ്നേഹലതയാണ് പ്രതിക്കു ജാമ്യം നിഷേധിച്ചത്. അതിക്രൂരമായ കൊലപാതകം പ്രഥമദൃഷ്ട്യാ തെളിയിക്കപ്പെടുന്നതായി കോടതി നിരീക്ഷിച്ചു. ജാമ്യം ലഭിച്ചു പുറത്തു വന്നാൽ പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ട്. കുറ്റകൃത്യം ആവർത്തിക്കപ്പെടാനുള്ള സാധ്യത, പൊതുതാൽപര്യം കണക്കിലെടുത്തുള്ള നീതി നിർവഹണം എന്നിവയും പരിഗണിച്ചാണു ജാമ്യം നിഷേധിച്ചത്. കൃത്യം നടന്ന് 90 ദിവസമാകുന്ന ഓഗസ്റ്റ് 8ന് മുൻപായി കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിഎസ്പി എം.എ.ജോസിന്റെ നേതൃത്വത്തിലുള്ള സംഘം. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ആർ. സേതുനാഥ് ഹാജരായി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ചു ഡോ. വന്ദന ദാസിന്റെ ശരീരത്തിൽ 26 മുറിവുകൾ ഉണ്ടായിരുന്നു. നെഞ്ചിൽ സർജിക്കൽ കത്രിക ഉപയോഗിച്ചുള്ള കുത്തേറ്റ മാരകമായ മുറിവുകളെത്തുടർന്ന് ആന്തരിക അവയവങ്ങൾക്കു നേരിട്ട ക്ഷതമാണു മരണ കാരണം. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മറ്റ് അഞ്ച് പേർക്കും ആക്രമണത്തിൽ പരുക്കേറ്റിരുന്നു.

കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജി. സന്ദീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എം.ബി.സ്നേഹലതയാണ് പ്രതിക്കു ജാമ്യം നിഷേധിച്ചത്. അതിക്രൂരമായ കൊലപാതകം പ്രഥമദൃഷ്ട്യാ തെളിയിക്കപ്പെടുന്നതായി കോടതി നിരീക്ഷിച്ചു. ജാമ്യം ലഭിച്ചു പുറത്തു വന്നാൽ പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ട്. കുറ്റകൃത്യം ആവർത്തിക്കപ്പെടാനുള്ള സാധ്യത, പൊതുതാൽപര്യം കണക്കിലെടുത്തുള്ള നീതി നിർവഹണം എന്നിവയും പരിഗണിച്ചാണു ജാമ്യം നിഷേധിച്ചത്. കൃത്യം നടന്ന് 90 ദിവസമാകുന്ന ഓഗസ്റ്റ് 8ന് മുൻപായി കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിഎസ്പി എം.എ.ജോസിന്റെ നേതൃത്വത്തിലുള്ള സംഘം. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ആർ. സേതുനാഥ് ഹാജരായി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ചു ഡോ. വന്ദന ദാസിന്റെ ശരീരത്തിൽ 26 മുറിവുകൾ ഉണ്ടായിരുന്നു. നെഞ്ചിൽ സർജിക്കൽ കത്രിക ഉപയോഗിച്ചുള്ള കുത്തേറ്റ മാരകമായ മുറിവുകളെത്തുടർന്ന് ആന്തരിക അവയവങ്ങൾക്കു നേരിട്ട ക്ഷതമാണു മരണ കാരണം. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മറ്റ് അഞ്ച് പേർക്കും ആക്രമണത്തിൽ പരുക്കേറ്റിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജി. സന്ദീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എം.ബി.സ്നേഹലതയാണ് പ്രതിക്കു ജാമ്യം നിഷേധിച്ചത്. അതിക്രൂരമായ കൊലപാതകം പ്രഥമദൃഷ്ട്യാ തെളിയിക്കപ്പെടുന്നതായി കോടതി നിരീക്ഷിച്ചു. ജാമ്യം ലഭിച്ചു പുറത്തു വന്നാൽ പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ട്. കുറ്റകൃത്യം ആവർത്തിക്കപ്പെടാനുള്ള സാധ്യത, പൊതുതാൽപര്യം കണക്കിലെടുത്തുള്ള നീതി നിർവഹണം എന്നിവയും പരിഗണിച്ചാണു ജാമ്യം നിഷേധിച്ചത്. കൃത്യം നടന്ന് 90 ദിവസമാകുന്ന ഓഗസ്റ്റ് 8ന് മുൻപായി കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിഎസ്പി എം.എ.ജോസിന്റെ നേതൃത്വത്തിലുള്ള സംഘം. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ആർ. സേതുനാഥ് ഹാജരായി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ചു ഡോ. വന്ദന ദാസിന്റെ ശരീരത്തിൽ 26 മുറിവുകൾ ഉണ്ടായിരുന്നു. നെഞ്ചിൽ സർജിക്കൽ കത്രിക ഉപയോഗിച്ചുള്ള കുത്തേറ്റ മാരകമായ മുറിവുകളെത്തുടർന്ന് ആന്തരിക അവയവങ്ങൾക്കു നേരിട്ട ക്ഷതമാണു മരണ കാരണം. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മറ്റ് അഞ്ച് പേർക്കും ആക്രമണത്തിൽ പരുക്കേറ്റിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജി. സന്ദീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എം.ബി.സ്നേഹലതയാണ് പ്രതിക്കു ജാമ്യം നിഷേധിച്ചത്.

അതിക്രൂരമായ കൊലപാതകം പ്രഥമദൃഷ്ട്യാ തെളിയിക്കപ്പെടുന്നതായി കോടതി നിരീക്ഷിച്ചു. ജാമ്യം ലഭിച്ചു പുറത്തു വന്നാൽ പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ട്. കുറ്റകൃത്യം ആവർത്തിക്കപ്പെടാനുള്ള സാധ്യത, പൊതുതാൽപര്യം കണക്കിലെടുത്തുള്ള നീതി നിർവഹണം എന്നിവയും പരിഗണിച്ചാണു ജാമ്യം നിഷേധിച്ചത്.

ADVERTISEMENT

കൃത്യം നടന്ന് 90 ദിവസമാകുന്ന ഓഗസ്റ്റ് 8ന് മുൻപായി കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിഎസ്പി എം.എ.ജോസിന്റെ നേതൃത്വത്തിലുള്ള സംഘം. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ആർ. സേതുനാഥ് ഹാജരായി.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ചു ഡോ. വന്ദന ദാസിന്റെ ശരീരത്തിൽ 26 മുറിവുകൾ ഉണ്ടായിരുന്നു. നെഞ്ചിൽ സർജിക്കൽ കത്രിക ഉപയോഗിച്ചുള്ള കുത്തേറ്റ മാരകമായ മുറിവുകളെത്തുടർന്ന് ആന്തരിക അവയവങ്ങൾക്കു നേരിട്ട ക്ഷതമാണു മരണ കാരണം. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മറ്റ് അഞ്ച് പേർക്കും ആക്രമണത്തിൽ പരുക്കേറ്റിരുന്നു.

ADVERTISEMENT

English Summary : Dr. Vandana Das murder case no bail for the accused