കൊച്ചി എഡിബി ജലപദ്ധതി: എസ്റ്റിമേറ്റ് ധനവകുപ്പ് എതിർത്തു; എംപവേഡ് കമ്മിറ്റി മാറ്റി
തിരുവനന്തപുരം ∙ കൊച്ചി നഗരത്തിൽ 24 മണിക്കൂറും ശുദ്ധജലം ലഭിക്കുന്നതിനുള്ള എഡിബി പദ്ധതിയിൽ എസ്റ്റിമേറ്റ് തുക ഉൗതിപ്പെരുപ്പിച്ചതാണെന്ന പരാതിയിൽ വിശദീകരണം തേടിയ ധനവകുപ്പ്, കരാറിന് അനുമതി നൽകാൻ വിസമ്മതിച്ചു. ചീഫ് സെക്രട്ടറി ചെയർമാനായ എംപവേഡ് കമ്മിറ്റി ചേർന്നപ്പോഴാണു ധന സെക്രട്ടറി എതിർപ്പ് അറിയിച്ചത്.
തിരുവനന്തപുരം ∙ കൊച്ചി നഗരത്തിൽ 24 മണിക്കൂറും ശുദ്ധജലം ലഭിക്കുന്നതിനുള്ള എഡിബി പദ്ധതിയിൽ എസ്റ്റിമേറ്റ് തുക ഉൗതിപ്പെരുപ്പിച്ചതാണെന്ന പരാതിയിൽ വിശദീകരണം തേടിയ ധനവകുപ്പ്, കരാറിന് അനുമതി നൽകാൻ വിസമ്മതിച്ചു. ചീഫ് സെക്രട്ടറി ചെയർമാനായ എംപവേഡ് കമ്മിറ്റി ചേർന്നപ്പോഴാണു ധന സെക്രട്ടറി എതിർപ്പ് അറിയിച്ചത്.
തിരുവനന്തപുരം ∙ കൊച്ചി നഗരത്തിൽ 24 മണിക്കൂറും ശുദ്ധജലം ലഭിക്കുന്നതിനുള്ള എഡിബി പദ്ധതിയിൽ എസ്റ്റിമേറ്റ് തുക ഉൗതിപ്പെരുപ്പിച്ചതാണെന്ന പരാതിയിൽ വിശദീകരണം തേടിയ ധനവകുപ്പ്, കരാറിന് അനുമതി നൽകാൻ വിസമ്മതിച്ചു. ചീഫ് സെക്രട്ടറി ചെയർമാനായ എംപവേഡ് കമ്മിറ്റി ചേർന്നപ്പോഴാണു ധന സെക്രട്ടറി എതിർപ്പ് അറിയിച്ചത്.
തിരുവനന്തപുരം ∙ കൊച്ചി നഗരത്തിൽ 24 മണിക്കൂറും ശുദ്ധജലം ലഭിക്കുന്നതിനുള്ള എഡിബി പദ്ധതിയിൽ എസ്റ്റിമേറ്റ് തുക ഉൗതിപ്പെരുപ്പിച്ചതാണെന്ന പരാതിയിൽ വിശദീകരണം തേടിയ ധനവകുപ്പ്, കരാറിന് അനുമതി നൽകാൻ വിസമ്മതിച്ചു. ചീഫ് സെക്രട്ടറി ചെയർമാനായ എംപവേഡ് കമ്മിറ്റി ചേർന്നപ്പോഴാണു ധന സെക്രട്ടറി എതിർപ്പ് അറിയിച്ചത്.
രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും യോഗം ചേരാമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു. 700 കോടിക്കു തീർക്കാവുന്ന പദ്ധതിക്ക് 800 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയതും 23% അധികതുകയ്ക്ക് ഉത്തരേന്ത്യൻ കമ്പനിക്കു കരാർ നൽകാൻ നീക്കം നടക്കുന്നതും ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു.നാളെ എഡിബി സംഘം തലസ്ഥാനത്തു വരുന്നതിനാൽ അതിനു മുൻപു കരാർ ഉറപ്പിക്കാനുള്ള നീക്കമാണു നടക്കുന്നത്.
സുതാര്യമല്ലാത്ത കരാർ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു ഭരണ അനുകൂല സംഘടനകളായ ഓൾ കേരള വാട്ടർ അതോറിറ്റി ഓഫിസേഴ്സ് അസോസിയേഷനും കേരള വാട്ടർ അതോറിറ്റി എംപ്ലോയ്സ് യൂണിയനും (സിഐടിയു) സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേസമയം, കോഴിക്കോട് മൂടാടി, ഉള്ള്യേരി പഞ്ചായത്തുകളിലെ 559 കോടിയുടെ ജലജീവൻ മിഷൻ പദ്ധതിയിലെ ക്രമക്കേടിൽ ചീഫ് എൻജിനീയർ, സൂപ്രണ്ടിങ് എൻജിനീയർ എന്നിവർക്കെതിരെ ജലഅതോറിറ്റി വിജിലൻസ് അന്വേഷണം തുടങ്ങി.