തിരുവനന്തപുരം∙ എവിജിസി-എക്സ്ആർ (അനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിങ്, കോമിക്സ്- എക്സ്റ്റെൻഡഡ് റിയാലിറ്റി) മേഖലയിൽ 5 വർഷം കൊണ്ട് 50,000 തൊഴിലവസരം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന സമഗ്ര നയത്തിനു മന്ത്രിസഭയുടെ അംഗീകാരം. ഈ രംഗത്തെ വ്യാവസായിക വികസനത്തിനായി 200 കോടിയുടെ കാറ്റലിസ്റ്റ് ഫണ്ട് രൂപീകരിക്കും. 50 കോടിയുടെ ഗവേഷണ വികസന ഫണ്ടും അടുത്ത 5 വർഷത്തിനുള്ളിൽ സർക്കാർ ലഭ്യമാക്കും. മൾട്ടിനാഷനലുകൾ ഉൾപ്പെടെ 250 കമ്പനികൾ തുടങ്ങും. ഇതിലൂടെ രാജ്യത്തെ എവിജിസി-എക്സ്ആർ കയറ്റുമതി വരുമാനത്തിന്റെ 10% നേടുകയാണ് ലക്ഷ്യം.

തിരുവനന്തപുരം∙ എവിജിസി-എക്സ്ആർ (അനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിങ്, കോമിക്സ്- എക്സ്റ്റെൻഡഡ് റിയാലിറ്റി) മേഖലയിൽ 5 വർഷം കൊണ്ട് 50,000 തൊഴിലവസരം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന സമഗ്ര നയത്തിനു മന്ത്രിസഭയുടെ അംഗീകാരം. ഈ രംഗത്തെ വ്യാവസായിക വികസനത്തിനായി 200 കോടിയുടെ കാറ്റലിസ്റ്റ് ഫണ്ട് രൂപീകരിക്കും. 50 കോടിയുടെ ഗവേഷണ വികസന ഫണ്ടും അടുത്ത 5 വർഷത്തിനുള്ളിൽ സർക്കാർ ലഭ്യമാക്കും. മൾട്ടിനാഷനലുകൾ ഉൾപ്പെടെ 250 കമ്പനികൾ തുടങ്ങും. ഇതിലൂടെ രാജ്യത്തെ എവിജിസി-എക്സ്ആർ കയറ്റുമതി വരുമാനത്തിന്റെ 10% നേടുകയാണ് ലക്ഷ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എവിജിസി-എക്സ്ആർ (അനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിങ്, കോമിക്സ്- എക്സ്റ്റെൻഡഡ് റിയാലിറ്റി) മേഖലയിൽ 5 വർഷം കൊണ്ട് 50,000 തൊഴിലവസരം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന സമഗ്ര നയത്തിനു മന്ത്രിസഭയുടെ അംഗീകാരം. ഈ രംഗത്തെ വ്യാവസായിക വികസനത്തിനായി 200 കോടിയുടെ കാറ്റലിസ്റ്റ് ഫണ്ട് രൂപീകരിക്കും. 50 കോടിയുടെ ഗവേഷണ വികസന ഫണ്ടും അടുത്ത 5 വർഷത്തിനുള്ളിൽ സർക്കാർ ലഭ്യമാക്കും. മൾട്ടിനാഷനലുകൾ ഉൾപ്പെടെ 250 കമ്പനികൾ തുടങ്ങും. ഇതിലൂടെ രാജ്യത്തെ എവിജിസി-എക്സ്ആർ കയറ്റുമതി വരുമാനത്തിന്റെ 10% നേടുകയാണ് ലക്ഷ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എവിജിസി-എക്സ്ആർ (അനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഗെയിമിങ്, കോമിക്സ്- എക്സ്റ്റെൻഡഡ് റിയാലിറ്റി) മേഖലയിൽ 5 വർഷം കൊണ്ട് 50,000 തൊഴിലവസരം സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന സമഗ്ര നയത്തിനു മന്ത്രിസഭയുടെ അംഗീകാരം. ഈ രംഗത്തെ വ്യാവസായിക വികസനത്തിനായി 200 കോടിയുടെ കാറ്റലിസ്റ്റ് ഫണ്ട് രൂപീകരിക്കും. 50 കോടിയുടെ ഗവേഷണ വികസന ഫണ്ടും അടുത്ത 5 വർഷത്തിനുള്ളിൽ സർക്കാർ ലഭ്യമാക്കും. മൾട്ടിനാഷനലുകൾ ഉൾപ്പെടെ 250 കമ്പനികൾ തുടങ്ങും. ഇതിലൂടെ രാജ്യത്തെ എവിജിസി-എക്സ്ആർ കയറ്റുമതി വരുമാനത്തിന്റെ 10% നേടുകയാണ് ലക്ഷ്യം.

കേരള സ്റ്റാർട്ടപ് മിഷൻ, കെഎസ്ഐഡിസി, ചലച്ചിത്ര വികസന കോർപറേഷൻ, ഡിജിറ്റൽ സർവകലാശാല, സാങ്കേതിക സർവകലാശാല, സിഡിറ്റ്, കെ ഫോൺ, കെ ഡിസ്ക്, കേരള നോളജ് ഇക്കണോമി മിഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെ സംയുക്ത പ്രവർത്തനമാണ് എവിജിസി-എക്സ്ആർ മേഖലയ്ക്കു പ്രയോജനപ്പെടുത്തുക. കേരള സ്റ്റാർട്ടപ് മിഷൻ 150 എവിജിസി-എക്സ്ആർ സ്റ്റാർട്ടപ്പുകളെ ഇൻക്യുബേറ്റ് ചെയ്യും. കെ ഡിസ്ക് ആസൂത്രണം ചെയ്ത വർക്ക് നിയർ ഹോം പദ്ധതിയിൽ എവിജിസി-എക്സ്ആർ ലാബുകൾ നിർമിക്കും. തിരുവനന്തപുരത്തു മികവിന്റെ കേന്ദ്രം ആരംഭിക്കും. എവിജിസി-എക്സ്ആർ അഭിരുചി വളർത്താൻ വിദ്യാഭ്യാസ പദ്ധതിയിൽ പരിഷ്കാരങ്ങൾ വരുത്തും. അനിമേഷൻ, വിഷ്വൽ ഇഫക്ട്സ്, ഇ സ്പോർട്സ്, ഗെയിം രൂപകൽപന തുടങ്ങിയ സാങ്കേതിക വിഷയങ്ങൾക്കു പ്രാധാന്യം നൽകിയാവും കോഴ്സുകൾ. ഈ മേഖലയിൽ മുൻപരിചയമുള്ളവർക്കു റെക്കഗ്‌നി‍ഷൻ ഓഫ് പ്രയർ ലേണിങ് വഴി ബിരുദം സമ്പാദിക്കാനും അവസരമൊരുക്കുമെന്നും നയത്തിൽ പറയുന്നു.

English Summary:

Fifty thousand jobs in five years: Cabinet approves policy