5 മാസം; വോട്ടർ പട്ടികയിൽ 3.11 ലക്ഷം യുവ വോട്ടർമാർ
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ 5 മാസം കൊണ്ടു ചേർന്നത് 3.11 ലക്ഷത്തിൽപരം യുവ വോട്ടർമാർ. 18–19 പ്രായക്കാരായ ഇവർ കന്നിവോട്ടർമാർ കൂടിയാണ്. കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27നു ശേഷം 3,11,805 യുവവോട്ടർമാരാണു ചേർന്നത്. കരടു പട്ടികയിൽ 77,176 യുവ വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഹ്രസ്വകാലയളവിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ വർധന ശരാശരി അടിസ്ഥാനത്തിൽ രാജ്യത്തു തന്നെ ഒന്നാമതാണ്. ഭിന്നലിംഗക്കാരായ വോട്ടർമാരുടെ എണ്ണം കരടുപട്ടികയിൽ 268 ആയിരുന്നത് 338 ആയി.
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ 5 മാസം കൊണ്ടു ചേർന്നത് 3.11 ലക്ഷത്തിൽപരം യുവ വോട്ടർമാർ. 18–19 പ്രായക്കാരായ ഇവർ കന്നിവോട്ടർമാർ കൂടിയാണ്. കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27നു ശേഷം 3,11,805 യുവവോട്ടർമാരാണു ചേർന്നത്. കരടു പട്ടികയിൽ 77,176 യുവ വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഹ്രസ്വകാലയളവിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ വർധന ശരാശരി അടിസ്ഥാനത്തിൽ രാജ്യത്തു തന്നെ ഒന്നാമതാണ്. ഭിന്നലിംഗക്കാരായ വോട്ടർമാരുടെ എണ്ണം കരടുപട്ടികയിൽ 268 ആയിരുന്നത് 338 ആയി.
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ 5 മാസം കൊണ്ടു ചേർന്നത് 3.11 ലക്ഷത്തിൽപരം യുവ വോട്ടർമാർ. 18–19 പ്രായക്കാരായ ഇവർ കന്നിവോട്ടർമാർ കൂടിയാണ്. കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27നു ശേഷം 3,11,805 യുവവോട്ടർമാരാണു ചേർന്നത്. കരടു പട്ടികയിൽ 77,176 യുവ വോട്ടർമാരാണ് ഉണ്ടായിരുന്നത്. ഹ്രസ്വകാലയളവിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ വർധന ശരാശരി അടിസ്ഥാനത്തിൽ രാജ്യത്തു തന്നെ ഒന്നാമതാണ്. ഭിന്നലിംഗക്കാരായ വോട്ടർമാരുടെ എണ്ണം കരടുപട്ടികയിൽ 268 ആയിരുന്നത് 338 ആയി.
തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ 5 മാസം കൊണ്ടു ചേർന്നത് 3.11 ലക്ഷത്തിൽപരം യുവ വോട്ടർമാർ. 18–19 പ്രായക്കാരായ ഇവർ കന്നിവോട്ടർമാർ കൂടിയാണ്. കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബർ 27നു ശേഷം 3,11,805 യുവവോട്ടർമാരാണു ചേർന്നത്. കരടു പട്ടികയിൽ 77,176 യുവ വോട്ടർമാരാണ് ഉണ്ടായിരുന്നത്.
ഹ്രസ്വകാലയളവിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ ഉണ്ടായ വർധന ശരാശരി അടിസ്ഥാനത്തിൽ രാജ്യത്തു തന്നെ ഒന്നാമതാണ്. ഭിന്നലിംഗക്കാരായ വോട്ടർമാരുടെ എണ്ണം കരടുപട്ടികയിൽ 268 ആയിരുന്നത് 338 ആയി. പൊതുഇടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമങ്ങൾ വഴിയും നടത്തിയ വ്യാപക പ്രചാരണമാണ് യുവാക്കളുടെ എണ്ണത്തിൽ വർധന ഉണ്ടാക്കിയതെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ പറഞ്ഞു.