കടമെടുപ്പ്: കേരളത്തിനു പരിധി നിശ്ചയിച്ച് കേന്ദ്രം; 37,512 കോടി
തിരുവനന്തപുരം ∙ കേരളത്തിന് ഇൗ സാമ്പത്തിക വർഷം 37,512 കോടി രൂപ കടമെടുക്കാൻ അവകാശമുണ്ടെന്നു കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ച അറിയിപ്പ് ധനവകുപ്പിനു ലഭിച്ചെങ്കിലും കടമെടുക്കുന്നതിനുള്ള അനുമതി ഇതുവരെ ലഭിച്ചില്ല. ഓരോ പാദത്തിലും കടമെടുക്കാൻ കേന്ദ്രസർക്കാർ പ്രത്യേകം അനുമതി നൽകിയാൽ മാത്രമേ റിസർവ് ബാങ്ക് വഴിയുള്ള കടമെടുപ്പു സാധ്യമാകൂ. അനുമതി നൽകുന്നതു വരെ ഇടക്കാല കടമെടുപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തിനു ധനവകുപ്പ് കത്തയച്ചു.
തിരുവനന്തപുരം ∙ കേരളത്തിന് ഇൗ സാമ്പത്തിക വർഷം 37,512 കോടി രൂപ കടമെടുക്കാൻ അവകാശമുണ്ടെന്നു കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ച അറിയിപ്പ് ധനവകുപ്പിനു ലഭിച്ചെങ്കിലും കടമെടുക്കുന്നതിനുള്ള അനുമതി ഇതുവരെ ലഭിച്ചില്ല. ഓരോ പാദത്തിലും കടമെടുക്കാൻ കേന്ദ്രസർക്കാർ പ്രത്യേകം അനുമതി നൽകിയാൽ മാത്രമേ റിസർവ് ബാങ്ക് വഴിയുള്ള കടമെടുപ്പു സാധ്യമാകൂ. അനുമതി നൽകുന്നതു വരെ ഇടക്കാല കടമെടുപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തിനു ധനവകുപ്പ് കത്തയച്ചു.
തിരുവനന്തപുരം ∙ കേരളത്തിന് ഇൗ സാമ്പത്തിക വർഷം 37,512 കോടി രൂപ കടമെടുക്കാൻ അവകാശമുണ്ടെന്നു കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ച അറിയിപ്പ് ധനവകുപ്പിനു ലഭിച്ചെങ്കിലും കടമെടുക്കുന്നതിനുള്ള അനുമതി ഇതുവരെ ലഭിച്ചില്ല. ഓരോ പാദത്തിലും കടമെടുക്കാൻ കേന്ദ്രസർക്കാർ പ്രത്യേകം അനുമതി നൽകിയാൽ മാത്രമേ റിസർവ് ബാങ്ക് വഴിയുള്ള കടമെടുപ്പു സാധ്യമാകൂ. അനുമതി നൽകുന്നതു വരെ ഇടക്കാല കടമെടുപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തിനു ധനവകുപ്പ് കത്തയച്ചു.
തിരുവനന്തപുരം ∙ കേരളത്തിന് ഇൗ സാമ്പത്തിക വർഷം 37,512 കോടി രൂപ കടമെടുക്കാൻ അവകാശമുണ്ടെന്നു കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ച അറിയിപ്പ് ധനവകുപ്പിനു ലഭിച്ചെങ്കിലും കടമെടുക്കുന്നതിനുള്ള അനുമതി ഇതുവരെ ലഭിച്ചില്ല. ഓരോ പാദത്തിലും കടമെടുക്കാൻ കേന്ദ്രസർക്കാർ പ്രത്യേകം അനുമതി നൽകിയാൽ മാത്രമേ റിസർവ് ബാങ്ക് വഴിയുള്ള കടമെടുപ്പു സാധ്യമാകൂ. അനുമതി നൽകുന്നതു വരെ ഇടക്കാല കടമെടുപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തിനു ധനവകുപ്പ് കത്തയച്ചു.
കേന്ദ്രസർക്കാരിന്റെ അനുമതിയോടെ 44,528 കോടിയാണ് ഇൗ വർഷം സംസ്ഥാന സർക്കാർ കടമെടുക്കാൻ ഉദ്ദേശിച്ചിരുന്നത്. ഇൗ തുകയാണ് ബജറ്റിൽ കടമെടുപ്പ് വരവായി ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ നിന്ന് 7,016 കോടി രൂപ കുറച്ചാണ് ഇപ്പോൾ കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്.
ഇതിനു പുറമേ 12,000 കോടി രൂപയെങ്കിലും കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും വായ്പ ഇനത്തിലും പ്രോവിഡന്റ് ഫണ്ട് നിക്ഷേപ ഇനത്തിലും വെട്ടിക്കുറയ്ക്കാനാണു സാധ്യത. ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിനും മറ്റുമായി റിസർവ് ബാങ്കിൽ നിന്നു വെയ്സ് ആൻഡ് മീൻസ് അഡ്വാൻസ് എടുത്തിട്ടുണ്ട്