ഡിവൈഎസ്പിയുടെ അമ്മയെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി; സ്വർണമാല തട്ടിയെടുത്തത് 3 വനിതകൾ
വെള്ളറട(തിരുവനന്തപുരം)∙ മൂന്നു സ്ത്രീകൾ അടങ്ങിയ സംഘം വയോധികയെ നിർബന്ധിച്ച് ഓട്ടോറിക്ഷയിൽ കയറ്റി ശേഷം സ്വർണമാല തട്ടിയെടുത്തു. കാക്കതൂക്കി വിജയ ഭവനിൽ മേരി(76)യുടെ നാലര പവൻ സ്വർണമാലയാണ് തട്ടിയെടുത്തത്. കൊല്ലം ജില്ലയിലെ ഡിസിആർബി ഡിവൈഎസ്പി ആർ.ജോസിന്റെ അമ്മയാണ് മേരി.
വെള്ളറട(തിരുവനന്തപുരം)∙ മൂന്നു സ്ത്രീകൾ അടങ്ങിയ സംഘം വയോധികയെ നിർബന്ധിച്ച് ഓട്ടോറിക്ഷയിൽ കയറ്റി ശേഷം സ്വർണമാല തട്ടിയെടുത്തു. കാക്കതൂക്കി വിജയ ഭവനിൽ മേരി(76)യുടെ നാലര പവൻ സ്വർണമാലയാണ് തട്ടിയെടുത്തത്. കൊല്ലം ജില്ലയിലെ ഡിസിആർബി ഡിവൈഎസ്പി ആർ.ജോസിന്റെ അമ്മയാണ് മേരി.
വെള്ളറട(തിരുവനന്തപുരം)∙ മൂന്നു സ്ത്രീകൾ അടങ്ങിയ സംഘം വയോധികയെ നിർബന്ധിച്ച് ഓട്ടോറിക്ഷയിൽ കയറ്റി ശേഷം സ്വർണമാല തട്ടിയെടുത്തു. കാക്കതൂക്കി വിജയ ഭവനിൽ മേരി(76)യുടെ നാലര പവൻ സ്വർണമാലയാണ് തട്ടിയെടുത്തത്. കൊല്ലം ജില്ലയിലെ ഡിസിആർബി ഡിവൈഎസ്പി ആർ.ജോസിന്റെ അമ്മയാണ് മേരി.
വെള്ളറട(തിരുവനന്തപുരം)∙ മൂന്നു സ്ത്രീകൾ അടങ്ങിയ സംഘം വയോധികയെ നിർബന്ധിച്ച് ഓട്ടോറിക്ഷയിൽ കയറ്റി ശേഷം സ്വർണമാല തട്ടിയെടുത്തു. കാക്കതൂക്കി വിജയ ഭവനിൽ മേരി(76)യുടെ നാലര പവൻ സ്വർണമാലയാണ് തട്ടിയെടുത്തത്. കൊല്ലം ജില്ലയിലെ ഡിസിആർബി ഡിവൈഎസ്പി ആർ.ജോസിന്റെ അമ്മയാണ് മേരി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പനച്ചമൂട്ടിലെ ബാങ്കിൽ നിന്ന് പെൻഷൻ തുക പിൻവലിച്ചിറങ്ങിയ മേരി വീട്ടിലേക്കു മടങ്ങാനായി സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന തമിഴ്നാട് കോർപറേഷൻ ബസിൽ കയറി. ബസ് തിരിക്കാൻ കുറച്ചു വൈകുമെന്ന് കണ്ടക്ടർ അറിയിച്ചപ്പോൾ മേരി ഇറങ്ങി. ബസിലിരുന്ന മറ്റ് 3 സ്ത്രീകൾ പിന്നാലെ ഇറങ്ങി.
ഉടൻതന്നെ ഇവരുടെ മുന്നിലേക്ക് ഒരു ഓട്ടോറിക്ഷ വന്നുനിന്നു. 3 സ്ത്രീകളും ഓട്ടോയിൽ കയറി. ആനപ്പാറയിൽ ഇറക്കാമെന്നു പറഞ്ഞ് മേരിയെയും ക്ഷണിച്ചു. വെള്ളറട ജംക്‌ഷനിലെത്തിയപ്പോൾ മേരിയെ ഇറക്കിവിട്ടു. തുടർന്നാണ് മാല നഷ്ടപ്പെട്ട വിവരം മേരി മനസ്സിലാക്കിയത്.