ഭർതൃമാതാവിന്റെ വോട്ട് മരുമകൾ ചെയ്തെന്ന പരാതിയിൽ അറസ്റ്റ്
ഇലവുംതിട്ട (പത്തനംതിട്ട) ∙ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നതിനിടെ ഭർതൃമാതാവിന്റെ വോട്ട് മരുമകൾ ചെയ്തെന്ന പരാതിയിൽ ബൂത്ത് ലെവൽ ഓഫിസറെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറുടെ പരാതിയെത്തുടർന്നാണു നടപടി. ആറന്മുള നിയോജക മണ്ഡലത്തിലെ മെഴുവേലി 144ാം ബൂത്തിലെ ബിഎൽഒ പി.അമ്പിളിയെ പൊലീസ് വിളിച്ചു വരുത്തിയിരുന്നു.
ഇലവുംതിട്ട (പത്തനംതിട്ട) ∙ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നതിനിടെ ഭർതൃമാതാവിന്റെ വോട്ട് മരുമകൾ ചെയ്തെന്ന പരാതിയിൽ ബൂത്ത് ലെവൽ ഓഫിസറെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറുടെ പരാതിയെത്തുടർന്നാണു നടപടി. ആറന്മുള നിയോജക മണ്ഡലത്തിലെ മെഴുവേലി 144ാം ബൂത്തിലെ ബിഎൽഒ പി.അമ്പിളിയെ പൊലീസ് വിളിച്ചു വരുത്തിയിരുന്നു.
ഇലവുംതിട്ട (പത്തനംതിട്ട) ∙ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നതിനിടെ ഭർതൃമാതാവിന്റെ വോട്ട് മരുമകൾ ചെയ്തെന്ന പരാതിയിൽ ബൂത്ത് ലെവൽ ഓഫിസറെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറുടെ പരാതിയെത്തുടർന്നാണു നടപടി. ആറന്മുള നിയോജക മണ്ഡലത്തിലെ മെഴുവേലി 144ാം ബൂത്തിലെ ബിഎൽഒ പി.അമ്പിളിയെ പൊലീസ് വിളിച്ചു വരുത്തിയിരുന്നു.
ഇലവുംതിട്ട (പത്തനംതിട്ട) ∙ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നതിനിടെ ഭർതൃമാതാവിന്റെ വോട്ട് മരുമകൾ ചെയ്തെന്ന പരാതിയിൽ ബൂത്ത് ലെവൽ ഓഫിസറെ ഇലവുംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറുടെ പരാതിയെത്തുടർന്നാണു നടപടി.
ആറന്മുള നിയോജക മണ്ഡലത്തിലെ മെഴുവേലി 144ാം ബൂത്തിലെ ബിഎൽഒ പി.അമ്പിളിയെ പൊലീസ് വിളിച്ചു വരുത്തിയിരുന്നു. എൽഡിഎഫിന്റെ ബൂത്ത് സെക്രട്ടറി സി.കെ.ജയയാണ് കലക്ടർക്കു പരാതി നൽകിയത്. സംഭവത്തിൽ സ്പെഷൽ പോൾ ഓഫിസർമാരെയും ബിഎൽഒയെയും സസ്പെൻഡ് ചെയ്തിരുന്നു. സംഭവം അന്വേഷിക്കാൻ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ കലക്ടർ ചുമതലപ്പെടുത്തി.